ETV Bharat / bharat

പനിയും ശ്വാസ തടസവും; സോണിയ ഗാന്ധി ആശുപത്രിയില്‍, ആരോഗ്യനില തൃപ്‌തികരം

author img

By

Published : Mar 3, 2023, 4:22 PM IST

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍. പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ സംഘം. ബ്രോങ്കൈറ്റിസ് ബാധിയാണെന്ന് ഡോക്‌ടര്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണ.

Sonia Gandhi admitted hospital in Delhi  ganga ram hospital  ganga ram hospital in Delhi  Sonia Gandhi  പനിയും ശ്വാസ തടസവും  സോണിയ ഗാന്ധി ആശുപത്രിയില്‍  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി  ബ്രോങ്കൈറ്റിസ്  എന്താണ് ബ്രോങ്കൈറ്റിസ്  സോണിയ ഗാന്ധി  ന്യൂഡൽഹി  ന്യൂഡൽഹി വാര്‍ത്തകള്‍  ന്യൂഡൽഹി പുതിയ വാര്‍ത്തകള്‍  news updates in Delhi  latest news in Delhi  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ  കോണ്‍ഗ്രസ്  സോണിയ ഗാന്ധി ആശുപത്രിയില്‍
സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയും ശ്വാസ തടസവും (ബ്രോങ്കൈറ്റിസ്) മൂലം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അരൂപ് ബസുവിന്‍റെയും സംഘത്തിന്‍റെയും പരിചരണത്തിലാണ് സോണിയ ഗാന്ധി. കടുത്ത പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും സോണിയ നിരീക്ഷണത്തിലാണെന്നും സര്‍ ഗംഗാറാം ഹോസ്‌പിറ്റലിലെ ട്രസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ എസ്. റാണ പറഞ്ഞു. കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയയാക്കുകയാണെന്നും ഇത് രണ്ടാം തവണയാണ് ബ്രോങ്കൈറ്റിസ് ബാധിച്ച് സോണിയ ആശുപത്രിയിലെത്തുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രമുഖ നേതാവാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ അധ്യക്ഷയായി സേവനമനുഷ്‌ഠിച്ച സോണിയ ഗാന്ധി 2017ലാണ് സ്ഥാനം ഒഴിഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ച നേതാവ് കൂടിയാണ് സോണിയ. ഐക്യ പുരോഗമന സഖ്യത്തിന്‍റെ ലോക്‌സഭയിലെ അധ്യക്ഷ പദവിയും സോണിയ വഹിച്ചിട്ടുണ്ട്. 1991 മെയ്‌ 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോട് കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ പ്രവേശനത്തിനായുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് നിരസിക്കുകയും, തുടര്‍ന്ന് 1998 ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുകയുമായിരുന്നു.

അടുത്തിടെയായി സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്‌തികരമല്ല. ഈ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് സോണിയ ബ്രോങ്കൈറ്റിസിന് ചികിത്സ തേടുന്നത്.

എന്താണ് ബ്രോങ്കൈറ്റിസ്: ശ്വാസകോശത്തിലേക്ക് വായു എത്തിക്കാന്‍ സഹായിക്കുന്ന ട്യൂബുകളാണ് ബ്രോങ്കിയല്‍. കാലാവസ്ഥ വ്യതിയാനമോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഈ ബ്രോങ്കിയനുകളില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും അതുമൂലം ചുമ, ശ്വാസതടസം, നെഞ്ചിലെ അസ്വസ്ഥത എന്നിവയുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ശ്വാസകോശത്തില്‍ ബാക്‌ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ബ്രോങ്കൈറ്റിസിന് കാരണമാകുന്നത്.

സിഗരറ്റിന്‍റെ ഉപയോഗം, അമിതമായി പുക ശ്വസിക്കുക, വായു മലിനീകരണം, അല്ലെങ്കിൽ രാസ വസ്‌തുക്കളുടെ അമിത ഉപയോഗം എന്നിവ കാരണവും ബ്രോങ്കൈറ്റിസ് ഉണ്ടാകും. ബ്രോങ്കൈറ്റിസ് ബാധിച്ചാല്‍ ശ്വാസകോശത്തിലെ ചെറിയ ശ്വാസ നാളികളില്‍ വീക്കമുണ്ടാകുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യും. ബ്രോങ്കൈറ്റിസ് ബാധിച്ച ഒരാള്‍ പൂര്‍ണമായും അതില്‍ നിന്ന് മുക്തമാകണമെങ്കില്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കും.

എന്നാല്‍ ചിലരിലത് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. രണ്ടിനും വിദഗ്‌ധ ചികിത്സ തന്നെ തേടണം അല്ലെങ്കില്‍ അത് മറ്റ് ശാരീരിക പ്രയാസങ്ങളിലേക്ക് നയിച്ചേക്കും. ബ്രോങ്കൈറ്റിസ് ചികിത്സയ്‌ക്കുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി. ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് നൂതന ചികിത്സ ലഭ്യമാക്കാനായി ഡോക്‌ടര്‍മാരുടെ വിദഗ്‌ധ സംഘം തന്നെ ആശുപത്രിയിലുണ്ട്.

ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയും ശ്വാസ തടസവും (ബ്രോങ്കൈറ്റിസ്) മൂലം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അരൂപ് ബസുവിന്‍റെയും സംഘത്തിന്‍റെയും പരിചരണത്തിലാണ് സോണിയ ഗാന്ധി. കടുത്ത പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും സോണിയ നിരീക്ഷണത്തിലാണെന്നും സര്‍ ഗംഗാറാം ഹോസ്‌പിറ്റലിലെ ട്രസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ എസ്. റാണ പറഞ്ഞു. കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയയാക്കുകയാണെന്നും ഇത് രണ്ടാം തവണയാണ് ബ്രോങ്കൈറ്റിസ് ബാധിച്ച് സോണിയ ആശുപത്രിയിലെത്തുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രമുഖ നേതാവാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ അധ്യക്ഷയായി സേവനമനുഷ്‌ഠിച്ച സോണിയ ഗാന്ധി 2017ലാണ് സ്ഥാനം ഒഴിഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ച നേതാവ് കൂടിയാണ് സോണിയ. ഐക്യ പുരോഗമന സഖ്യത്തിന്‍റെ ലോക്‌സഭയിലെ അധ്യക്ഷ പദവിയും സോണിയ വഹിച്ചിട്ടുണ്ട്. 1991 മെയ്‌ 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോട് കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ പ്രവേശനത്തിനായുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് നിരസിക്കുകയും, തുടര്‍ന്ന് 1998 ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുകയുമായിരുന്നു.

അടുത്തിടെയായി സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്‌തികരമല്ല. ഈ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് സോണിയ ബ്രോങ്കൈറ്റിസിന് ചികിത്സ തേടുന്നത്.

എന്താണ് ബ്രോങ്കൈറ്റിസ്: ശ്വാസകോശത്തിലേക്ക് വായു എത്തിക്കാന്‍ സഹായിക്കുന്ന ട്യൂബുകളാണ് ബ്രോങ്കിയല്‍. കാലാവസ്ഥ വ്യതിയാനമോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഈ ബ്രോങ്കിയനുകളില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും അതുമൂലം ചുമ, ശ്വാസതടസം, നെഞ്ചിലെ അസ്വസ്ഥത എന്നിവയുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ശ്വാസകോശത്തില്‍ ബാക്‌ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ബ്രോങ്കൈറ്റിസിന് കാരണമാകുന്നത്.

സിഗരറ്റിന്‍റെ ഉപയോഗം, അമിതമായി പുക ശ്വസിക്കുക, വായു മലിനീകരണം, അല്ലെങ്കിൽ രാസ വസ്‌തുക്കളുടെ അമിത ഉപയോഗം എന്നിവ കാരണവും ബ്രോങ്കൈറ്റിസ് ഉണ്ടാകും. ബ്രോങ്കൈറ്റിസ് ബാധിച്ചാല്‍ ശ്വാസകോശത്തിലെ ചെറിയ ശ്വാസ നാളികളില്‍ വീക്കമുണ്ടാകുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യും. ബ്രോങ്കൈറ്റിസ് ബാധിച്ച ഒരാള്‍ പൂര്‍ണമായും അതില്‍ നിന്ന് മുക്തമാകണമെങ്കില്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കും.

എന്നാല്‍ ചിലരിലത് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. രണ്ടിനും വിദഗ്‌ധ ചികിത്സ തന്നെ തേടണം അല്ലെങ്കില്‍ അത് മറ്റ് ശാരീരിക പ്രയാസങ്ങളിലേക്ക് നയിച്ചേക്കും. ബ്രോങ്കൈറ്റിസ് ചികിത്സയ്‌ക്കുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി. ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് നൂതന ചികിത്സ ലഭ്യമാക്കാനായി ഡോക്‌ടര്‍മാരുടെ വിദഗ്‌ധ സംഘം തന്നെ ആശുപത്രിയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.