ETV Bharat / bharat

എഐഎഡിഎംകെയെ പിളര്‍ത്താന്‍ ശശികല ശ്രമിക്കുന്നു; ഡി ജയകുമാർ

author img

By

Published : Jun 16, 2021, 6:43 PM IST

ഒ പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവരാണ് എഐഎഡിഎംകെയെ ഇപ്പോള്‍ നയിക്കുന്നത്. ഇതില്‍ പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനാണ് ശശികലയുടെ നീക്കം.

VK sasikala latest news sasikala audio clip sasikala news o paneerselvam and vk sasikala new AIADMK latest news d jayakumar AIADMK വികെ ശശികല വാർത്തകൾ ശശികല ഓഡിയോ ക്ലിപ്പ് ശശികലയും ഒ പനീർസെൽവവും
എഐഎഡിഎംകെയെ പിളര്‍ത്താന്‍ ശശികല ശ്രമിക്കുന്നു; ഡി ജയകുമാർ

ചെന്നൈ: വികെ ശശികലയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. പാർട്ടിയിൽ പിളർപ്പുണ്ടാക്കാനാണ് ശശികലയുടെ ശ്രമമെന്ന് ഡി ജയകുമാർ ആരോപിച്ചു. മുൻ പാർട്ടി അധ്യക്ഷ ശശികലയുമായി ആശയവിനിമയം നടത്തിയതിന് 16 അംഗങ്ങളെ എഐഎഡിഎംകെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ജയകുമാറിന്‍റെ പരാമർശം.

"ശശികല എഐഎഡിഎംകെ അംഗമല്ല. അവർക്ക് എങ്ങനെ പാർട്ടിയിൽ അവകാശമുണ്ടാകും? രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് മികച്ച വോട്ട് ബാങ്ക് ലഭിച്ചു. പനീർസെൽവവും എടപ്പാടി കെ പളനിസ്വാമിയും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്”, ജയകുമാർ പറഞ്ഞു.

എഐഎഡിഎംകെയിൽ പ്രവർത്തിക്കാതെ പാർട്ടിയിൽ വിഭജന -ഭരണ നയമാണ് ശശികല പിന്തുടരുന്നത്. പാർട്ടിയുടെ നിയമത്തിന് വിരുദ്ധമായി പോകുന്നവരെ അംഗീകരിക്കാൻ കഴിയില്ല. എഐഎഡിഎംകെയുടെ നിയമം പാലിക്കാത്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

ശശികലയുടെ ഓഡിയോ ക്ലിപ്പ്

പനീര്‍ശെല്‍വത്തിന് അനുകൂലമായി സംസാരിക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.

Read more:'പനീർസെൽവത്തെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നു'; വിവാദമായി ശശികലയുടെ ശബ്‌ദരേഖ

ഒപിഎസ് പ്രശ്നം ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുമായിരുന്നുവെന്ന് ശശികല പറയുന്നു. പാര്‍ട്ടിയില്‍ ഒരു പ്രത്യേക സമുദായത്തിന് അമിതമായ പ്രധാന്യം നല്‍കുന്നുവെന്ന പരാതി തനിക്ക് കിട്ടിയിട്ടുണ്ടെന്നും ശശികല ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്.

എടപ്പാടി പളനിസ്വാമിയെ വിമർശിക്കുന്ന തരത്തിലാണ് ശശികലയുടെ പുറത്ത് വന്ന ഓഡിയോ ക്ലിപ്പ്. എഐഎഡിഎംകെ എല്ലാവരുടെയും പാര്‍ട്ടിയാണെന്നും ഒരു പ്രത്യേക സമുദായത്തിന്‍റെ ആവശ്യങ്ങള്‍ക്കുള്ളതല്ലെന്നും ശശികല പറയുന്നത് ക്ലിപ്പിലുണ്ട്.

ചെന്നൈ: വികെ ശശികലയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. പാർട്ടിയിൽ പിളർപ്പുണ്ടാക്കാനാണ് ശശികലയുടെ ശ്രമമെന്ന് ഡി ജയകുമാർ ആരോപിച്ചു. മുൻ പാർട്ടി അധ്യക്ഷ ശശികലയുമായി ആശയവിനിമയം നടത്തിയതിന് 16 അംഗങ്ങളെ എഐഎഡിഎംകെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ജയകുമാറിന്‍റെ പരാമർശം.

"ശശികല എഐഎഡിഎംകെ അംഗമല്ല. അവർക്ക് എങ്ങനെ പാർട്ടിയിൽ അവകാശമുണ്ടാകും? രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് മികച്ച വോട്ട് ബാങ്ക് ലഭിച്ചു. പനീർസെൽവവും എടപ്പാടി കെ പളനിസ്വാമിയും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്”, ജയകുമാർ പറഞ്ഞു.

എഐഎഡിഎംകെയിൽ പ്രവർത്തിക്കാതെ പാർട്ടിയിൽ വിഭജന -ഭരണ നയമാണ് ശശികല പിന്തുടരുന്നത്. പാർട്ടിയുടെ നിയമത്തിന് വിരുദ്ധമായി പോകുന്നവരെ അംഗീകരിക്കാൻ കഴിയില്ല. എഐഎഡിഎംകെയുടെ നിയമം പാലിക്കാത്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

ശശികലയുടെ ഓഡിയോ ക്ലിപ്പ്

പനീര്‍ശെല്‍വത്തിന് അനുകൂലമായി സംസാരിക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.

Read more:'പനീർസെൽവത്തെ മുഖ്യമന്ത്രിയായി നിലനിർത്തുമായിരുന്നു'; വിവാദമായി ശശികലയുടെ ശബ്‌ദരേഖ

ഒപിഎസ് പ്രശ്നം ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുമായിരുന്നുവെന്ന് ശശികല പറയുന്നു. പാര്‍ട്ടിയില്‍ ഒരു പ്രത്യേക സമുദായത്തിന് അമിതമായ പ്രധാന്യം നല്‍കുന്നുവെന്ന പരാതി തനിക്ക് കിട്ടിയിട്ടുണ്ടെന്നും ശശികല ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്.

എടപ്പാടി പളനിസ്വാമിയെ വിമർശിക്കുന്ന തരത്തിലാണ് ശശികലയുടെ പുറത്ത് വന്ന ഓഡിയോ ക്ലിപ്പ്. എഐഎഡിഎംകെ എല്ലാവരുടെയും പാര്‍ട്ടിയാണെന്നും ഒരു പ്രത്യേക സമുദായത്തിന്‍റെ ആവശ്യങ്ങള്‍ക്കുള്ളതല്ലെന്നും ശശികല പറയുന്നത് ക്ലിപ്പിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.