ETV Bharat / bharat

Rajasthan | ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളി: കൊലപാതകം ആസിഡ് മുഖത്തൊഴിച്ച്

author img

By

Published : Jul 14, 2023, 11:19 AM IST

Updated : Jul 15, 2023, 3:03 PM IST

രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് ദാരുണമായ സംഭവം. ഇന്നലെയാണ് കിണറ്റിൽ നിന്നും 19കാരിയുടെ മൃതദേഹം കണ്ടെടുത്തത്

ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊല  Rajasthan Dalit girl gang raped killed  gang raped killed acid burnt body found in well  രാജസ്ഥാനിലെ കരൗലി ജില്ല
ദലിത് പെൺകുട്ടി കൂട്ടബലാത്സംഗം

കരൗലി: രാജസ്ഥാനിലെ കരൗലി ജില്ലയിൽ, 19വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളിയതായി പരാതി. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നദൗട്ടിയ്‌ക്ക് സമീപമുള്ള പ്രദേശത്തെ കിണറ്റിൽ നിന്നും ഇന്നലെയാണ് (ജൂലൈ 13) മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവം അറിഞ്ഞ ഉടനെ എംപിയായ, കിരോഡി ലാൽ മീണ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പ്രതികളെ പിടികൂടുന്നതിനൊപ്പം അതിജീവിതയുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകണം, അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നും സംഭവത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് എംപി പറഞ്ഞു.

സംഭവത്തില്‍ രാജസ്ഥാനില്‍ രാഷ്‌ട്രീയ പോര്: വ്യാഴാഴ്‌ച പുലർച്ചെ, പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. സമീപവാസികൾ കിണറ്റിൽ വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം, സംഭവത്തില്‍ കിരോഡി ലാൽ മീണ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള അശോക് ഗെലോട്ട് സർക്കാരിന് കീഴിൽ ഒരു പെൺകുട്ടിയും സുരക്ഷിതരല്ലെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആരോപിച്ചു. 'പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന്, പ്രതികൾ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിച്ചു. ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയുമായിരുന്നു.' - എംപി മാധ്യമങ്ങളോട് പറഞ്ഞു.

'ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞിനെ വിറ്റു': ആന്ധ്രാപ്രദേശിലെ അംബാജിപേട്ടിൽ അമ്മയില്ലാത്ത ദലിത് പെൺകുട്ടിയെ (17) പീഡിപ്പിച്ച് ഗർഭിണിയാക്കി മതപ്രഭാഷകൻ. പെൺകുട്ടി പ്രസവിച്ചതോടെ ഇയാള്‍ കുഞ്ഞിനെ വിറ്റതോടെയാണ് സംഭവം പുറത്തുവന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 11നാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അംബാജിപേട്ട് മണ്ഡലത്തിലെ പുല്ലേറ്റിക്കുരു ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിങ്കളാഴ്‌ച അമലാപുരത്തെ ഡോ. ബി ആർ അംബേദ്‌കർ കോനസീമ ജില്ല കലക്‌ടർ ഹിമാൻഷു ശുക്ലയ്ക്ക് പരാതി നൽകിയിരുന്നു.

READ MORE | ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി; നവജാത ശിശുവിനെ മതപ്രഭാഷകൻ 10 ലക്ഷം രൂപക്ക് വിറ്റു

പ്രാദേശിക മതപ്രഭാഷകന്‍റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായി ഗർഭിണിയായത്. എന്നാൽ, പെൺകുട്ടിയുടെ വയറ്റിൽ ട്യൂമർ ആണെന്നും അത് വളരുന്നതിനാൽ മരുന്ന് നൽകണമെന്നമായിരുന്നു മതപ്രഭാഷകന്‍റെ വാദം. മാർച്ച് അഞ്ചിന് അമലപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ആൺകുഞ്ഞ് പിറന്നത്.

കുഞ്ഞ് ജനിച്ചതോടെ ഇയാൾ കുട്ടിയെ 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയും കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് പണം നൽകുകയുമായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

കരൗലി: രാജസ്ഥാനിലെ കരൗലി ജില്ലയിൽ, 19വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളിയതായി പരാതി. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നദൗട്ടിയ്‌ക്ക് സമീപമുള്ള പ്രദേശത്തെ കിണറ്റിൽ നിന്നും ഇന്നലെയാണ് (ജൂലൈ 13) മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവം അറിഞ്ഞ ഉടനെ എംപിയായ, കിരോഡി ലാൽ മീണ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പ്രതികളെ പിടികൂടുന്നതിനൊപ്പം അതിജീവിതയുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകണം, അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നും സംഭവത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് എംപി പറഞ്ഞു.

സംഭവത്തില്‍ രാജസ്ഥാനില്‍ രാഷ്‌ട്രീയ പോര്: വ്യാഴാഴ്‌ച പുലർച്ചെ, പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. സമീപവാസികൾ കിണറ്റിൽ വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം, സംഭവത്തില്‍ കിരോഡി ലാൽ മീണ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള അശോക് ഗെലോട്ട് സർക്കാരിന് കീഴിൽ ഒരു പെൺകുട്ടിയും സുരക്ഷിതരല്ലെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആരോപിച്ചു. 'പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന്, പ്രതികൾ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിച്ചു. ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയുമായിരുന്നു.' - എംപി മാധ്യമങ്ങളോട് പറഞ്ഞു.

'ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞിനെ വിറ്റു': ആന്ധ്രാപ്രദേശിലെ അംബാജിപേട്ടിൽ അമ്മയില്ലാത്ത ദലിത് പെൺകുട്ടിയെ (17) പീഡിപ്പിച്ച് ഗർഭിണിയാക്കി മതപ്രഭാഷകൻ. പെൺകുട്ടി പ്രസവിച്ചതോടെ ഇയാള്‍ കുഞ്ഞിനെ വിറ്റതോടെയാണ് സംഭവം പുറത്തുവന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 11നാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അംബാജിപേട്ട് മണ്ഡലത്തിലെ പുല്ലേറ്റിക്കുരു ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിങ്കളാഴ്‌ച അമലാപുരത്തെ ഡോ. ബി ആർ അംബേദ്‌കർ കോനസീമ ജില്ല കലക്‌ടർ ഹിമാൻഷു ശുക്ലയ്ക്ക് പരാതി നൽകിയിരുന്നു.

READ MORE | ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി; നവജാത ശിശുവിനെ മതപ്രഭാഷകൻ 10 ലക്ഷം രൂപക്ക് വിറ്റു

പ്രാദേശിക മതപ്രഭാഷകന്‍റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായി ഗർഭിണിയായത്. എന്നാൽ, പെൺകുട്ടിയുടെ വയറ്റിൽ ട്യൂമർ ആണെന്നും അത് വളരുന്നതിനാൽ മരുന്ന് നൽകണമെന്നമായിരുന്നു മതപ്രഭാഷകന്‍റെ വാദം. മാർച്ച് അഞ്ചിന് അമലപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ആൺകുഞ്ഞ് പിറന്നത്.

കുഞ്ഞ് ജനിച്ചതോടെ ഇയാൾ കുട്ടിയെ 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയും കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് പണം നൽകുകയുമായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Last Updated : Jul 15, 2023, 3:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.