ETV Bharat / bharat

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാർപാപ്പ

author img

By

Published : Oct 31, 2021, 7:12 AM IST

ഒക്ടോബര്‍ 30 ഇന്ത്യന്‍ സമയം ഉച്ചക്ക് 12 നാണ് മേദിയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്‌ച നടന്നത്.

Prime Minister Narendra Modi  Narendra Modi  Prime Minister Narendra Modi  Pope Francis  PM Modi  പ്രധാനമന്ത്രി  ഫ്രാന്‍സിസ് മാർപാപ്പ  വിദേശകാര്യ മന്ത്രാലയം
'പ്രധാനമന്ത്രിയുടെ ക്ഷണം ഫ്രാന്‍സിസ് മാർപാപ്പ സ്വീകരിച്ചു'; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാർപാപ്പ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കുകയാണ്. മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ 20 മിനിറ്റ് നേരത്തേക്ക് നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ട്വീറ്റിലൂടെ അറിയിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി, വത്തിക്കാനിൽ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യത്തേക്ക് ക്ഷണിച്ചത്. മാർപാപ്പയുമായി അദ്ദേഹം ഒന്നേകാൽ മണിക്കൂറിലേറെ ചർച്ച നടത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

'മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി'

‘മാർപാപ്പയുമായി വളരെ ഊഷ്‌മളമായ കൂടിക്കാഴ്ചയാണ് നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്‌തു’– നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. ഒക്ടോബര്‍ 30 ഇന്ത്യന്‍ സമയം ഉച്ചക്ക് 12നാണ് ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.

ALSO READ: ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാർപാപ്പ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കുകയാണ്. മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ 20 മിനിറ്റ് നേരത്തേക്ക് നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ട്വീറ്റിലൂടെ അറിയിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി, വത്തിക്കാനിൽ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യത്തേക്ക് ക്ഷണിച്ചത്. മാർപാപ്പയുമായി അദ്ദേഹം ഒന്നേകാൽ മണിക്കൂറിലേറെ ചർച്ച നടത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

'മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി'

‘മാർപാപ്പയുമായി വളരെ ഊഷ്‌മളമായ കൂടിക്കാഴ്ചയാണ് നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്‌തു’– നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. ഒക്ടോബര്‍ 30 ഇന്ത്യന്‍ സമയം ഉച്ചക്ക് 12നാണ് ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.

ALSO READ: ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.