ETV Bharat / bharat

ലൈംഗിക തൊഴിൽ നിരോധിച്ച് നാഗ്‌പൂർ പൊലീസ് ; ഉത്തരവ് ചോദ്യം ചെയ്‌ത് ഹർജി

author img

By

Published : Oct 26, 2021, 10:52 PM IST

പൊലീസ് ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി

police order banning prostitution in nagpur locality challenged in high court  police order banning prostitution in nagpur locality  banning prostitution in nagpur locality  ലൈംഗിക തൊഴിൽ നിരോധിച്ചുകൊണ്ട് നാഗ്‌പൂർ പൊലീസിന്‍റെ ഉത്തരവ്  ലൈംഗിക തൊഴിൽ നിരോധിച്ചുകൊണ്ട് ഉത്തരവ്  ലൈംഗിക തൊഴിൽ  ബോംബെ ഹൈക്കോടതി  ലൈംഗിക തൊഴിൽ നിരോധനം  ഗംഗാ, യമുന മേഖലകളിൽ ലൈംഗിക തൊഴിൽ നിരോധനം  high court  bombay high court
police order banning prostitution in nagpur locality challenged in high court

നാഗ്‌പൂർ : നഗരത്തിലെ ഗംഗ, യമുന മേഖലകളിൽ ലൈംഗിക തൊഴിൽ സ്ഥിരമായി നിരോധിച്ചുകൊണ്ടുള്ള നാഗ്‌പൂർ പൊലീസ് കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ബോംബെ ഹൈക്കോടതിയിൽ ഹർജി. മുകേഷ് ഷാഹു എന്നയാള്‍ അഭിഭാഷകരായ ചന്ദ്രശേഖർ സാഖറെ, പ്രീതി ഫഡകെ എന്നിവർ മുഖേനയാണ് കോടതിയെ സമീപിച്ചത്.

പൊലീസ് ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മേഖലകളിൽ താമസിച്ച് ലൈംഗിക തൊഴിൽ ചെയ്‌തുവരുന്ന വ്യക്തികളുടെ മൗലികാവകാശം നിഷേധിക്കുന്നതാണ് പ്രഖ്യാപനം.

ALSO READ:പിടിച്ചത് 14 കോടിയിലേറെ വിലവരുന്ന ചരസ് ; അമ്മയും മകളുമുൾപ്പടെ അറസ്റ്റിൽ

അവരുടെ താമസസ്ഥലം കൈവശപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ലൈംഗിക തോഴിൽ ക്രിമിനൽ കുറ്റമല്ലെന്നും അത് സ്വീകരിച്ചുവെന്നതിനാൽ അവരുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഉത്തരവിൽ പരാമർശിക്കുന്ന മേഖലകളിൽ പ്രവര്‍ത്തിക്കാന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ഉത്തരവ് റദ്ദാക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. നവംബർ 17ന് കേസ് വീണ്ടും പരിഗണിക്കും.

നാഗ്‌പൂർ : നഗരത്തിലെ ഗംഗ, യമുന മേഖലകളിൽ ലൈംഗിക തൊഴിൽ സ്ഥിരമായി നിരോധിച്ചുകൊണ്ടുള്ള നാഗ്‌പൂർ പൊലീസ് കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ബോംബെ ഹൈക്കോടതിയിൽ ഹർജി. മുകേഷ് ഷാഹു എന്നയാള്‍ അഭിഭാഷകരായ ചന്ദ്രശേഖർ സാഖറെ, പ്രീതി ഫഡകെ എന്നിവർ മുഖേനയാണ് കോടതിയെ സമീപിച്ചത്.

പൊലീസ് ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മേഖലകളിൽ താമസിച്ച് ലൈംഗിക തൊഴിൽ ചെയ്‌തുവരുന്ന വ്യക്തികളുടെ മൗലികാവകാശം നിഷേധിക്കുന്നതാണ് പ്രഖ്യാപനം.

ALSO READ:പിടിച്ചത് 14 കോടിയിലേറെ വിലവരുന്ന ചരസ് ; അമ്മയും മകളുമുൾപ്പടെ അറസ്റ്റിൽ

അവരുടെ താമസസ്ഥലം കൈവശപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ലൈംഗിക തോഴിൽ ക്രിമിനൽ കുറ്റമല്ലെന്നും അത് സ്വീകരിച്ചുവെന്നതിനാൽ അവരുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഉത്തരവിൽ പരാമർശിക്കുന്ന മേഖലകളിൽ പ്രവര്‍ത്തിക്കാന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ഉത്തരവ് റദ്ദാക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. നവംബർ 17ന് കേസ് വീണ്ടും പരിഗണിക്കും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.