ETV Bharat / bharat

'വിളിച്ചതില്‍ ഏറെ സന്തോഷം'; മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പയെ ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

author img

By

Published : Apr 21, 2023, 4:40 PM IST

Updated : Apr 21, 2023, 5:03 PM IST

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ഈശ്വരപ്പയുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍കോള്‍ എത്തുന്നത്

PM Modi Calls Senior BJP leader KS Eshwarappa  PM Modi  BJP leader KS Eshwarappa  KS Eshwarappa  Prime minister Narendra Modi  Narendra Modi  party denies ticket  വിളിച്ചതില്‍ ഏറെ സന്തോഷം  മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പ  ഈശ്വരപ്പ  ബിജെപി നേതാവ്  ബിജെപി  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി  നരേന്ദ്രമോദി  മോദി  കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പ്  കര്‍ണാടക  ഫോണ്‍കോള്‍
മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പയെ ഫോണില്‍ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശിവമോഗ: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പയെ ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഈശ്വരപ്പയെ വെള്ളിയാഴ്‌ച രാവിലെ 9.05 ഓടെയാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. അതേസമയം ഈശ്വരപ്പയുടെ മകന്‍റെ സ്ഥാനാര്‍ഥിത്വം ബിജെപി തള്ളിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഫോണ്‍കോള്‍ എന്നതും ശ്രദ്ധേയമാണ്.

തേടിയെത്തിയ 'പ്രധാന' കോള്‍: വീഡിയോ കോളില്‍ സംസാരിച്ച പ്രധാനമന്ത്രിയോട് താങ്കള്‍ വിളിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ഈശ്വരപ്പയുടെ ആദ്യ പ്രതികരണം. നിങ്ങള്‍ വിളിച്ചതില്‍ എല്ലാവരും സന്തോഷത്തിലാണെന്നും നമ്മള്‍ ജയിക്കാന്‍ പോവുകയാണെന്നും ഈശ്വരപ്പ നരേന്ദ്രമോദിയോട് മറുപടി നല്‍കുന്നതായി കാണാമായിരുന്നു. നിലവില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സജീവ രാഷ്‌ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്‍റെ നടപടിയെ പ്രധാനമന്ത്രി പ്രശംസിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചതില്‍ ഏറെ സന്തുഷ്‌ടനാണെന്നും ഇത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്നും മോദി അറിയിച്ചു. ഈ സമയം വിനയത്തോടെ മോദിയുടെ ആശീര്‍വാദം ആവശ്യപ്പെടുകയായിരുന്നു ഈശ്വരപ്പ. ഈ സമയം പ്രധാനമന്ത്രിയും ഈശ്വരപ്പയുമായുള്ള സംഭാഷണം മകനും മരുമകളും ഉള്‍പ്പടെ ശ്രദ്ധയോടെ കേള്‍ക്കുന്ന വീഡിയോ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഫോണ്‍കോളും അഭ്യൂഹങ്ങളും: എന്നാല്‍ നരേന്ദ്രമോദിയുടെ ഫോണ്‍കോളിന് പിന്നാലെ ഈശ്വരപ്പയ്‌ക്ക് ഹൈക്കമാന്‍ഡ് ചുമതലയോ പാര്‍ട്ടിയില്‍ മറ്റ് ഉന്നത സ്ഥാനങ്ങളോ നല്‍കിയേക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മകന്‍റെ സീറ്റ് നിഷേധത്തില്‍ അരിശം കൊള്ളുകയോ പരസ്യപ്രസ്‌താവകള്‍ക്ക് പോലും മുതിരുകയോ ചെയ്യാതിരുന്ന ഈശ്വരപ്പയെ ബിജെപി മികച്ച രീതിയില്‍ തന്നെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മകന് ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളെ സമീപിക്കാതെ നിലവിലും ബിജെപിയുടെ വിജയം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന ഈശ്വരപ്പയില്‍ പാര്‍ട്ടിക്കും ഏറെ മതിപ്പുണ്ടെന്നതും പ്രധാനമന്ത്രിയുടെ ഫോണ്‍കോളില്‍ നിന്നും വ്യക്തമാണ്.

കൂടുവിട്ടവരെ വിമര്‍ശിച്ച്: അതേസമയം അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ നേതാക്കള്‍ക്കെതിരെ ഈശ്വരപ്പ കഴിഞ്ഞദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ നില ശക്തിപ്പെടുത്താന്‍ അവരുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

സീറ്റ് നിഷേധവും രാജിയും: അടുത്തിടെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഈശ്വരപ്പ മകന്‍ കെ.ഇ കാന്തേഷിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിക്കുക മാത്രമല്ല ഹുബ്ലി ധാര്‍വാഡ് സൗത്ത് അസംബ്ലി മണ്ഡലത്തില്‍ മഹേഷ് തെങ്കിൻകൈയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ഈശ്വരപ്പയ്ക്ക് ദേഷ്യമില്ലെന്നും ബിജെപിയെ എപ്പോഴും പിന്തുണയ്ക്കുന്ന മികച്ച നേതാവായ അദ്ദേഹം പിന്തുണ നല്‍കുമെന്ന് ഉറപ്പാണെന്നും മഹേഷ് തെങ്കിൻകൈയും പ്രതികരിച്ചിരുന്നു.

കോണ്‍ട്രാക്‌ടര്‍ സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ഈശ്വരപ്പയുടെ മന്ത്രിസ്ഥാനം തെറിക്കുന്നത്. മന്ത്രിയായിരിക്കെ കോണ്‍ട്രാക്‌ടര്‍ സന്തോഷ് പാട്ടീലില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ഈടാക്കിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന കണ്ടെത്തലിലായിരുന്നു ഈ നടപടി. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഞ്ച് തവണ എംഎല്‍എയായിരുന്ന ഈശ്വരപ്പയ്‌ക്ക് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

ശിവമോഗ: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പയെ ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഈശ്വരപ്പയെ വെള്ളിയാഴ്‌ച രാവിലെ 9.05 ഓടെയാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. അതേസമയം ഈശ്വരപ്പയുടെ മകന്‍റെ സ്ഥാനാര്‍ഥിത്വം ബിജെപി തള്ളിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഫോണ്‍കോള്‍ എന്നതും ശ്രദ്ധേയമാണ്.

തേടിയെത്തിയ 'പ്രധാന' കോള്‍: വീഡിയോ കോളില്‍ സംസാരിച്ച പ്രധാനമന്ത്രിയോട് താങ്കള്‍ വിളിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ഈശ്വരപ്പയുടെ ആദ്യ പ്രതികരണം. നിങ്ങള്‍ വിളിച്ചതില്‍ എല്ലാവരും സന്തോഷത്തിലാണെന്നും നമ്മള്‍ ജയിക്കാന്‍ പോവുകയാണെന്നും ഈശ്വരപ്പ നരേന്ദ്രമോദിയോട് മറുപടി നല്‍കുന്നതായി കാണാമായിരുന്നു. നിലവില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സജീവ രാഷ്‌ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്‍റെ നടപടിയെ പ്രധാനമന്ത്രി പ്രശംസിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചതില്‍ ഏറെ സന്തുഷ്‌ടനാണെന്നും ഇത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്നും മോദി അറിയിച്ചു. ഈ സമയം വിനയത്തോടെ മോദിയുടെ ആശീര്‍വാദം ആവശ്യപ്പെടുകയായിരുന്നു ഈശ്വരപ്പ. ഈ സമയം പ്രധാനമന്ത്രിയും ഈശ്വരപ്പയുമായുള്ള സംഭാഷണം മകനും മരുമകളും ഉള്‍പ്പടെ ശ്രദ്ധയോടെ കേള്‍ക്കുന്ന വീഡിയോ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഫോണ്‍കോളും അഭ്യൂഹങ്ങളും: എന്നാല്‍ നരേന്ദ്രമോദിയുടെ ഫോണ്‍കോളിന് പിന്നാലെ ഈശ്വരപ്പയ്‌ക്ക് ഹൈക്കമാന്‍ഡ് ചുമതലയോ പാര്‍ട്ടിയില്‍ മറ്റ് ഉന്നത സ്ഥാനങ്ങളോ നല്‍കിയേക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മകന്‍റെ സീറ്റ് നിഷേധത്തില്‍ അരിശം കൊള്ളുകയോ പരസ്യപ്രസ്‌താവകള്‍ക്ക് പോലും മുതിരുകയോ ചെയ്യാതിരുന്ന ഈശ്വരപ്പയെ ബിജെപി മികച്ച രീതിയില്‍ തന്നെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മകന് ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളെ സമീപിക്കാതെ നിലവിലും ബിജെപിയുടെ വിജയം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന ഈശ്വരപ്പയില്‍ പാര്‍ട്ടിക്കും ഏറെ മതിപ്പുണ്ടെന്നതും പ്രധാനമന്ത്രിയുടെ ഫോണ്‍കോളില്‍ നിന്നും വ്യക്തമാണ്.

കൂടുവിട്ടവരെ വിമര്‍ശിച്ച്: അതേസമയം അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ നേതാക്കള്‍ക്കെതിരെ ഈശ്വരപ്പ കഴിഞ്ഞദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ നില ശക്തിപ്പെടുത്താന്‍ അവരുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

സീറ്റ് നിഷേധവും രാജിയും: അടുത്തിടെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഈശ്വരപ്പ മകന്‍ കെ.ഇ കാന്തേഷിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിക്കുക മാത്രമല്ല ഹുബ്ലി ധാര്‍വാഡ് സൗത്ത് അസംബ്ലി മണ്ഡലത്തില്‍ മഹേഷ് തെങ്കിൻകൈയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ഈശ്വരപ്പയ്ക്ക് ദേഷ്യമില്ലെന്നും ബിജെപിയെ എപ്പോഴും പിന്തുണയ്ക്കുന്ന മികച്ച നേതാവായ അദ്ദേഹം പിന്തുണ നല്‍കുമെന്ന് ഉറപ്പാണെന്നും മഹേഷ് തെങ്കിൻകൈയും പ്രതികരിച്ചിരുന്നു.

കോണ്‍ട്രാക്‌ടര്‍ സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ഈശ്വരപ്പയുടെ മന്ത്രിസ്ഥാനം തെറിക്കുന്നത്. മന്ത്രിയായിരിക്കെ കോണ്‍ട്രാക്‌ടര്‍ സന്തോഷ് പാട്ടീലില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ഈടാക്കിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന കണ്ടെത്തലിലായിരുന്നു ഈ നടപടി. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഞ്ച് തവണ എംഎല്‍എയായിരുന്ന ഈശ്വരപ്പയ്‌ക്ക് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

Last Updated : Apr 21, 2023, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.