ETV Bharat / bharat

omicron subvariant BA.2 ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 വ്യാപിക്കുന്നതായി സൂചന

author img

By

Published : Jan 24, 2022, 1:51 PM IST

ബി.എ2നെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ ഗണത്തില്‍ ഇതുവരെ പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യങ്ങള്‍ ഈ പുതിയ വകഭേദത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു.

COVID-19 variant Omicron in community transmission stage in India  no evidence of rapid spread B.1.640.2 lineage: INSACOG  omicron subvariant BA.2 found in India  ഒമിക്രോണിന്‍റെ ബിഎ2 വകഭേദം  ഇന്ത്യയിലെ ഒമിക്രോണ്‍ വ്യാപനം  ഇന്‍സാഗ്കോഗിന്‍റെ കൊവിഡ് സംബന്ധിച്ച ബുള്ളറ്റിന്‍
ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 രാജ്യത്ത് ഗണ്യമായ അളവിലുണ്ടെന്ന് കണ്ടെത്തല്‍

ഹൈദ്രാബാദ്: ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ.2 വംശ പരമ്പരയില്‍പെട്ടവ ഇന്ത്യയില്‍ ഗണ്യമായ അളവില്‍ കണ്ടെത്തി. അതെസമയം ഇന്ത്യയില്‍ നിലവിലെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പാരമ്യം (peak) അടുത്ത രണ്ടാഴ്ച കൊണ്ട് ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.

ബിഎ.2നെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ ഗണത്തില്‍ ഇതുവരെ പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യങ്ങള്‍ ഈ പുതിയ വകഭേദത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബിഎ.2ന് വ്യാപന ശേഷി കൂടുതലുണ്ടെന്ന് യു.കെയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 400 ബിഎ.2 കേസുകളാണ് യു.കെയില്‍ കണ്ടെത്തിയത്. ബിഎ.2 എങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്‍റെ തോതിനെ സ്വാധീനിക്കുക എന്ന് ശാസ്ത്ര ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്.

അതെസമയം ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് ഇന്‍സാകോഗ്(INSACOG). ഇന്ത്യയുടെ പല മെട്രോ നഗരങ്ങളിലും ഒമിക്രോണിന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒമിക്രോണാണെന്നും ഇന്‍സാകോഗ് അവരുടെ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

കൊവിഡ് വൈറസിന്‍റെ ജനിതക വകഭേദങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ രാജ്യത്തെ 38 ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. രാജ്യത്തെ ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും തീവ്രമല്ലാത്തതുമാണെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന കൊവിഡിന്‍റെ ഈ മൂന്നാം തരംഗത്തില്‍ ആശുപത്രി കേസുകളും തീവ്രപരിചരണ വിഭാഗം കേസുകളും വര്‍ധിക്കുകയാണെന്നും ഇന്‍സാഗിന്‍റെ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഒമിക്രോണിന്‍റെ അപകട ഭീഷണി മാറ്റമില്ലാതെ തുടരുകയാണെന്നും ഇന്‍സാകോഗ് അറയിച്ചു. അതെസമയം കൊവിഡ് വൈറസിന്‍റെ മറ്റൊരു വകഭേദമായ ബി.1.640.2 വംശ പരമ്പരയില്‍പെട്ടവയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സാകോഗ് അറിയിച്ചു.

ഇതുവരെ ഈ വൈറസ് മൂലമുള്ള കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം ഈ വകഭേദത്തിന് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഭേദിക്കാനുള്ള ശേഷിയുണ്ടെന്നും ഇന്‍സാകോഗ് അറിയിച്ചു.

ALSO READ:Omicron BA2 | മധ്യപ്രദേശില്‍ ഒമിക്രോണിന്‍റെ ഉപ വകഭേദം; കുട്ടികളുള്‍പ്പെടെ 16 പേര്‍ക്ക് രോഗം

ഹൈദ്രാബാദ്: ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ.2 വംശ പരമ്പരയില്‍പെട്ടവ ഇന്ത്യയില്‍ ഗണ്യമായ അളവില്‍ കണ്ടെത്തി. അതെസമയം ഇന്ത്യയില്‍ നിലവിലെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പാരമ്യം (peak) അടുത്ത രണ്ടാഴ്ച കൊണ്ട് ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.

ബിഎ.2നെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ ഗണത്തില്‍ ഇതുവരെ പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യങ്ങള്‍ ഈ പുതിയ വകഭേദത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബിഎ.2ന് വ്യാപന ശേഷി കൂടുതലുണ്ടെന്ന് യു.കെയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 400 ബിഎ.2 കേസുകളാണ് യു.കെയില്‍ കണ്ടെത്തിയത്. ബിഎ.2 എങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്‍റെ തോതിനെ സ്വാധീനിക്കുക എന്ന് ശാസ്ത്ര ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്.

അതെസമയം ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് ഇന്‍സാകോഗ്(INSACOG). ഇന്ത്യയുടെ പല മെട്രോ നഗരങ്ങളിലും ഒമിക്രോണിന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒമിക്രോണാണെന്നും ഇന്‍സാകോഗ് അവരുടെ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

കൊവിഡ് വൈറസിന്‍റെ ജനിതക വകഭേദങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ രാജ്യത്തെ 38 ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. രാജ്യത്തെ ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും തീവ്രമല്ലാത്തതുമാണെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന കൊവിഡിന്‍റെ ഈ മൂന്നാം തരംഗത്തില്‍ ആശുപത്രി കേസുകളും തീവ്രപരിചരണ വിഭാഗം കേസുകളും വര്‍ധിക്കുകയാണെന്നും ഇന്‍സാഗിന്‍റെ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഒമിക്രോണിന്‍റെ അപകട ഭീഷണി മാറ്റമില്ലാതെ തുടരുകയാണെന്നും ഇന്‍സാകോഗ് അറയിച്ചു. അതെസമയം കൊവിഡ് വൈറസിന്‍റെ മറ്റൊരു വകഭേദമായ ബി.1.640.2 വംശ പരമ്പരയില്‍പെട്ടവയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സാകോഗ് അറിയിച്ചു.

ഇതുവരെ ഈ വൈറസ് മൂലമുള്ള കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം ഈ വകഭേദത്തിന് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഭേദിക്കാനുള്ള ശേഷിയുണ്ടെന്നും ഇന്‍സാകോഗ് അറിയിച്ചു.

ALSO READ:Omicron BA2 | മധ്യപ്രദേശില്‍ ഒമിക്രോണിന്‍റെ ഉപ വകഭേദം; കുട്ടികളുള്‍പ്പെടെ 16 പേര്‍ക്ക് രോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.