ETV Bharat / bharat

കനൈൻ ഡിസ്റ്റംപർ: റാഞ്ചി മൃഗശാലയില്‍ കുറുക്കന്മാർ പകർച്ചവ്യാധി ബാധിച്ച് ചത്തു

author img

By

Published : Apr 15, 2022, 11:28 AM IST

ബിർസ മുണ്ട മൃഗശാലയിലെ അഞ്ചിലധികം കുറുക്കന്മാർ കനൈൻ ഡിസ്റ്റംപർ വൈറസ് (സിഡിവി) എന്ന പകർച്ചവ്യാധി ബാധിച്ച് ചത്തു

Birsa Munda Zoo Park  canine distemper virus  foxes die in Birsa Munda Biological Park  കനൈൻ ഡിസ്റ്റംപർ വൈറസ്  റാഞ്ചി മൃഗശാലയിലെ കുറുക്കന്മാർ പകർച്ചവ്യാധി ബാധിച്ച് ചത്തു  ബിർസ മുണ്ട മൃഗശാല  റാഞ്ചി ബിർസ മുണ്ട മൃഗശാലയിലെ അഞ്ചിലധികം കുറുക്കന്മാർ പകർച്ചവ്യാധി ബാധിച്ച് ചത്തു  ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  CDV
കനൈൻ ഡിസ്റ്റംപർ: റാഞ്ചി മൃഗശാലയില്‍ കുറുക്കന്മാർ പകർച്ചവ്യാധി ബാധിച്ച് ചത്തു

റാഞ്ചി: ബിർസ മുണ്ട മൃഗശാലയിലെ അഞ്ചിലധികം കുറുക്കന്മാർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പകർച്ചവ്യാധി ബാധിച്ച് ചത്തു. കുറുക്കൻ, നായ്ക്കൾ, ചെന്നായ്ക്കൾ തുടങ്ങിയ നായ വർഗ്ഗത്തിൽപ്പെട്ടവയെ ബാധിക്കുന്ന കനൈൻ ഡിസ്റ്റംപർ വൈറസ് (സിഡിവി) എന്ന രോഗമാണ് ബാധിച്ചത്. ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് മാർച്ച് ആദ്യവാരം റാഞ്ചി വെറ്ററിനറി കോളജിലെ വിദഗ്‌ധരെ വിവരം അറിയിച്ചിരുന്നു.

പരിശോധനയ്ക്കായി സാമ്പിളുകൾ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (IVRI) അയച്ചിട്ടുണ്ടെന്നും, മരണം CDV മൂലമാകാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വാക്കാൽ സൂചന നൽകിയെന്നും ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ ഡയറക്‌ടർ ജബ്ബാർ സിംഗ് പറഞ്ഞു. സാമ്പിൾ സിഡിവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. CDV ശ്വാസകോശത്തെ ബാധിക്കുകയും ശ്വസനം, ദഹനനാളം, നാഡീവ്യൂഹം എന്നിവയെയും ബാധിക്കുന്നു.

മറ്റ് മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മൃഗശാല അതോറിറ്റിക്ക് ഔദ്യോഗിക റിപ്പോർട്ട് അയയ്ക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. രോഗം പടരുന്നത് തടയാൻ മൃഗശാലയിൽ വിപുലമായ അണുനശീകരണ പ്രവർത്തനവും വാക്‌സിനേഷൻ ഡ്രൈവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ II പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന ഇനമായിരുന്നു കുറുക്കൻ. റാഞ്ചിയിലെ ഒർമഞ്ചിയിൽ 104 ഹെക്‌ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ 83 വ്യത്യസ്‌ത ഇനങ്ങളിൽ പെട്ട 1,450 മൃഗങ്ങളും പക്ഷികളും ഉണ്ട്.

റാഞ്ചി: ബിർസ മുണ്ട മൃഗശാലയിലെ അഞ്ചിലധികം കുറുക്കന്മാർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പകർച്ചവ്യാധി ബാധിച്ച് ചത്തു. കുറുക്കൻ, നായ്ക്കൾ, ചെന്നായ്ക്കൾ തുടങ്ങിയ നായ വർഗ്ഗത്തിൽപ്പെട്ടവയെ ബാധിക്കുന്ന കനൈൻ ഡിസ്റ്റംപർ വൈറസ് (സിഡിവി) എന്ന രോഗമാണ് ബാധിച്ചത്. ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് മാർച്ച് ആദ്യവാരം റാഞ്ചി വെറ്ററിനറി കോളജിലെ വിദഗ്‌ധരെ വിവരം അറിയിച്ചിരുന്നു.

പരിശോധനയ്ക്കായി സാമ്പിളുകൾ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (IVRI) അയച്ചിട്ടുണ്ടെന്നും, മരണം CDV മൂലമാകാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വാക്കാൽ സൂചന നൽകിയെന്നും ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ ഡയറക്‌ടർ ജബ്ബാർ സിംഗ് പറഞ്ഞു. സാമ്പിൾ സിഡിവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. CDV ശ്വാസകോശത്തെ ബാധിക്കുകയും ശ്വസനം, ദഹനനാളം, നാഡീവ്യൂഹം എന്നിവയെയും ബാധിക്കുന്നു.

മറ്റ് മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മൃഗശാല അതോറിറ്റിക്ക് ഔദ്യോഗിക റിപ്പോർട്ട് അയയ്ക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. രോഗം പടരുന്നത് തടയാൻ മൃഗശാലയിൽ വിപുലമായ അണുനശീകരണ പ്രവർത്തനവും വാക്‌സിനേഷൻ ഡ്രൈവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ II പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന ഇനമായിരുന്നു കുറുക്കൻ. റാഞ്ചിയിലെ ഒർമഞ്ചിയിൽ 104 ഹെക്‌ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ 83 വ്യത്യസ്‌ത ഇനങ്ങളിൽ പെട്ട 1,450 മൃഗങ്ങളും പക്ഷികളും ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.