ETV Bharat / bharat

ആന്ധ്രയിലും വീശിയടിച്ച് മിഷോങ്; കനത്ത നാശനഷ്‌ടം, ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

author img

By ETV Bharat Kerala Team

Published : Dec 6, 2023, 8:36 AM IST

Michaung crisis in Andhra Pradesh: ആന്ധ്രപ്രദേശ്‌ തീരം കടന്ന്‌ ചുഴലിക്കാറ്റായി മാറി മിഷോങ്. സംസ്ഥാനത്തൊട്ടാകെ കനത്ത നാശം വിതച്ച് തീവ്ര ന്യൂനമർദമായി മാറുന്നു

Michaung damages infrastructure in Andhra  ആന്ധ്രാപ്രദേശ്‌ മിഷോങ്  മിഷോങ്  Michaung  Michaung Andhra  മിഷോങ് ചുഴലിക്കാറ്റ്  മിഷോങ് ആന്ധ്രയിൽ  Michaung in andrapradesh  ആന്ധ്രാപ്രദേശ്‌ തീരം കടന്ന്‌ മിഷോങ്  Mishong Andhra has suffered major damage
mishong-in-andhra-has

അമരാവതി : ചൊവ്വാഴ്‌ച ബപട്‌ലയ്‌ക്ക്‌ സമീപം ആന്ധ്രപ്രദേശ്‌ തീരം കടന്ന്‌ ചുഴലിക്കാറ്റായി മാറിയ മിഷോങ് കനത്ത നാശം വിതച്ചു (Michaung Cyclone in Andhra Pradesh). അടുത്ത ആറ് മണിക്കൂറിനുള്ളിൽ മിഷോങ് അതി തീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്. ശക്തമായ കൊടുങ്കാറ്റിൽ 770 കിലോമീറ്റർ റോഡുകൾ തകരുകയും, 35 മരങ്ങൾ പിഴുതെറിയപ്പെടുകയും, മൂന്ന് കന്നുകാലികൾ കൊല്ലപ്പടുകയും ചെയ്‌തു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 194 ഗ്രാമങ്ങളിൽ നിന്നും രണ്ട് പട്ടണങ്ങളിൽ നിന്നുമായി ഏകദേശം 40 ലക്ഷത്തോളം ആളുകളെ മിഷോങിന്‍റെ (Michaung cyclonic storm) ആഘാതം ബാധിച്ചു. 25 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്‌ച ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തിങ്കളാഴ്‌ച തിരുപ്പതി ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് നാല് വയസുള്ള കുട്ടി മരിച്ചതായി ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡയറക്‌ടർ ബിആർ അംബേദ്‌കർ പറഞ്ഞു.

ബാപട്‌ലയിൽ ഒരാൾ മരിച്ചതിന്‍റെ കാരണം ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ജില്ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 204 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,173 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് (Michaung crisis in Andhra Pradesh). ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 18,073 ഭക്ഷണപ്പൊതികളും ഒരു ലക്ഷത്തിലധികം വാട്ടർ പാക്കറ്റുകളും വിതരണം ചെയ്‌തു.

എൺപതോളം ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചു. ദുരിതബാധിത ജില്ലകൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 23 കോടി രൂപ അനുവദിച്ചു. തകർന്ന കെട്ടിടങ്ങളിൽ 232 വീടുകളും 78 കുടിലുകളും ഒരു കന്നുകാലി തൊഴുത്തും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ മരങ്ങൾ കടപുഴകി വീണത് നെല്ലൂരിലാണ്. തിരുപ്പതിയിൽ 14 ചെറുകിട ജലസേചന സ്രോതസുകളും തകർന്നു.

ആറ് സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേന ടീമുകളും ചൊവ്വാഴ്‌ച പ്രവർത്തിച്ചു. മഴവെള്ളം ഇറങ്ങിയതോടെ നാശനഷ്‌ടങ്ങൾ കണക്കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സിഎംഒ അറിയിച്ചു. അതേസമയം, മിഷോങ് ചുഴലിക്കാറ്റായി ദുർബലമാവുകയും തെക്കൻ തീരപ്രദേശമായ ആന്ധ്രപ്രദേശിൽ 16 ഡിഗ്രി വടക്ക് (അക്ഷാംശം) കേന്ദ്രീകരിച്ച് നീങ്ങുകയും ചെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ട് നീങ്ങുകയും ആഴത്തിലുള്ള ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥർ പത്രകുറിപ്പിൽ അറിയിച്ചു. വടക്കൻ ആന്ധ്രപ്രദേശ് തീരത്ത് അടുത്ത 12 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കുന്ന കാറ്റും പിന്നീട് ക്രമേണ കുറയാനും സാധ്യതയുണ്ട്.

അമരാവതി : ചൊവ്വാഴ്‌ച ബപട്‌ലയ്‌ക്ക്‌ സമീപം ആന്ധ്രപ്രദേശ്‌ തീരം കടന്ന്‌ ചുഴലിക്കാറ്റായി മാറിയ മിഷോങ് കനത്ത നാശം വിതച്ചു (Michaung Cyclone in Andhra Pradesh). അടുത്ത ആറ് മണിക്കൂറിനുള്ളിൽ മിഷോങ് അതി തീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്. ശക്തമായ കൊടുങ്കാറ്റിൽ 770 കിലോമീറ്റർ റോഡുകൾ തകരുകയും, 35 മരങ്ങൾ പിഴുതെറിയപ്പെടുകയും, മൂന്ന് കന്നുകാലികൾ കൊല്ലപ്പടുകയും ചെയ്‌തു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 194 ഗ്രാമങ്ങളിൽ നിന്നും രണ്ട് പട്ടണങ്ങളിൽ നിന്നുമായി ഏകദേശം 40 ലക്ഷത്തോളം ആളുകളെ മിഷോങിന്‍റെ (Michaung cyclonic storm) ആഘാതം ബാധിച്ചു. 25 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്‌ച ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തിങ്കളാഴ്‌ച തിരുപ്പതി ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് നാല് വയസുള്ള കുട്ടി മരിച്ചതായി ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡയറക്‌ടർ ബിആർ അംബേദ്‌കർ പറഞ്ഞു.

ബാപട്‌ലയിൽ ഒരാൾ മരിച്ചതിന്‍റെ കാരണം ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ജില്ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 204 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,173 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് (Michaung crisis in Andhra Pradesh). ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 18,073 ഭക്ഷണപ്പൊതികളും ഒരു ലക്ഷത്തിലധികം വാട്ടർ പാക്കറ്റുകളും വിതരണം ചെയ്‌തു.

എൺപതോളം ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചു. ദുരിതബാധിത ജില്ലകൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 23 കോടി രൂപ അനുവദിച്ചു. തകർന്ന കെട്ടിടങ്ങളിൽ 232 വീടുകളും 78 കുടിലുകളും ഒരു കന്നുകാലി തൊഴുത്തും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ മരങ്ങൾ കടപുഴകി വീണത് നെല്ലൂരിലാണ്. തിരുപ്പതിയിൽ 14 ചെറുകിട ജലസേചന സ്രോതസുകളും തകർന്നു.

ആറ് സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേന ടീമുകളും ചൊവ്വാഴ്‌ച പ്രവർത്തിച്ചു. മഴവെള്ളം ഇറങ്ങിയതോടെ നാശനഷ്‌ടങ്ങൾ കണക്കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സിഎംഒ അറിയിച്ചു. അതേസമയം, മിഷോങ് ചുഴലിക്കാറ്റായി ദുർബലമാവുകയും തെക്കൻ തീരപ്രദേശമായ ആന്ധ്രപ്രദേശിൽ 16 ഡിഗ്രി വടക്ക് (അക്ഷാംശം) കേന്ദ്രീകരിച്ച് നീങ്ങുകയും ചെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ട് നീങ്ങുകയും ആഴത്തിലുള്ള ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥർ പത്രകുറിപ്പിൽ അറിയിച്ചു. വടക്കൻ ആന്ധ്രപ്രദേശ് തീരത്ത് അടുത്ത 12 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കുന്ന കാറ്റും പിന്നീട് ക്രമേണ കുറയാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.