ഹിസാർ (ഹരിയാന) : വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഹന്‍സി മേഖലയില്‍ ചൊവ്വാഴ്‌ച (02.08.2022) ആണ് സംഭവം. സംഭവത്തില്‍, ജയിലില്‍ നിന്ന് 10 ദിവസം മുന്‍പ് പരോളില്‍ ഇറങ്ങിയ വികാസ് ആണ് മരിച്ചത്.
മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആയുധങ്ങളുമായി അക്രമി സംഘം വീട്ടിലേക്ക് കയറി വരികയും വികാസിനെ മര്‍ദിക്കുകയും ചെയ്‌തു. രക്ഷപ്പെടാനായി ഇറങ്ങിയോടിയപ്പോള്‍ പിന്നാലെയെത്തിയ സംഘം തെരുവില്‍ വികാസിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമി സംഘത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. വികാസും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. കൊലപാതകശ്രമം ഉൾപ്പടെ 21 കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.