ചെന്നൈ: രണ്ട് മിനിറ്റിൽ വായ്പ ലഭിക്കുന്ന ഇൻസ്റ്റന്‍റ് ലോൺ ആപ്പിലൂടെ ലഭിച്ച വായ്പ തിരിച്ചടയ്ക്കാനാവാതെ സമ്മർദത്തിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ചെംഗൽപട്ടുവിലാണ് സംഭവം. ചെംഗൽപട്ടു ജില്ലയിലെ പാലായനൂർ സലായിലെ വിവേക് എന്ന യുവാവാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. വെറും 4000 രൂപ വായ്പ എടുത്തത് അടക്കാനാവാതെ വന്നപ്പോഴുണ്ടായ സമ്മർദ്ദത്തിലാണ് വിവേക് ആത്മഹത്യ ചെയ്തത്.കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു വിവേക്.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന വിവേക് പിതാവിന്‍റെ ചികിത്സക്കാണ് വായ്പ എടുത്തത്. അദ്ദേഹത്തിന് ആഴ്ചയിൽ 300 രൂപയാണ് പലിശ ചുമത്തിയിത്. പലിശ സഹിതം തുക തിരിച്ചടക്കാനാവെ വന്നപ്പോൾ വായ്പ വാഗ്ദാനം ചെയ്ത കമ്പനി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നാണ് വിവേകിന്‍റെ കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്തതിനു ശേഷണാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ സർക്കാർ ശ്രമിക്കണമെന്നും അമ്മ പറയുന്നു.