ETV Bharat / bharat

നുപുർ ശർമയെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണങ്ങൾ; ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി

സുപ്രീം കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് നേരിട്ട് അഭിപ്രായമോ പരാമർശമോ നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും വിഷയത്തെക്കുറിച്ച് ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്നും നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.

author img

By

Published : Jul 3, 2022, 9:57 AM IST

Law Minister Rijiju on SC observations on Nupur Sharma  Nupur Sharma  SC observations on Nupur Sharma  Law Minister Kiren Rijiju  ബിജെപി വക്താവ് നുപുർ ശർമ  പ്രവാചക വിരുദ്ധ പരാമർശം നുപൂർ ശർമ  നിയമ മന്ത്രി കിരൺ റിജിജു  നുപുർ ശർമ്മക്കെതിരെ സുപ്രീം കോടതി  നുപുർ ശർമ്മക്കെതിരെ കോടതി രൂക്ഷവിമർശനം  സുപ്രീം കോടതി നിരീക്ഷണത്തിൽ കിരൺ റിജിജുവിന്‍റെ പ്രഖ്യാപനം  പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയെ വിമർശിച്ച് കോടതി
നൂപുർ ശർമ്മയെക്കുറിച്ചുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ; ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി

ഹൈദരാബാദ് (തെലങ്കാന): ബിജെപി വക്താവ് നുപുർ ശർമയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് ഉചിതമായ വേദിയിൽ പ്രശ്‌നം ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി കിരൺ റിജിജു. നുപുർ ശർമക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കിരൺ റിജിജുവിന്‍റെ പ്രഖ്യാപനം. നിയമ മന്ത്രി എന്ന നിലയിൽ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധിയേയും നിരീക്ഷണത്തേയും കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് നേരിട്ട് അഭിപ്രായമോ പരാമർശമോ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്കാണ് നയിച്ചത്. ഉദയ്‌പൂരിലെ കനയ്യലാലിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്. പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

വില കുറഞ്ഞ പ്രശസ്‌തിയോ, രാഷ്ട്രീയ അജണ്ടയോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ഗൂഢ ലക്ഷ്യമോ ആണ് പ്രസ്‌താവനയ്‌ക്ക് പിന്നിലെന്നും ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി. തനിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

നുപര്‍ ശര്‍മയ്‌ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് ഡല്‍ഹിക്ക് പുറത്ത് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടികാണിച്ചപ്പോള്‍ ജസ്റ്റിസ് സൂര്യകാന്തിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "നുപുര്‍ ശര്‍മയ്‌ക്കാണോ ഭീഷണി അല്ല നുപുര്‍ ശര്‍മ രാജ്യത്തിന് സുരക്ഷഭീഷണിയായി മാറിയോ?"

ഗ്യാന്‍വ്യാപി വിഷയത്തില്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്‌താവന. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച നടത്തിയതിനേയും സുപ്രീംകോടതി വിമര്‍ശിച്ചു.

Also read: നുപുര്‍ ശര്‍മക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്

ഹൈദരാബാദ് (തെലങ്കാന): ബിജെപി വക്താവ് നുപുർ ശർമയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് ഉചിതമായ വേദിയിൽ പ്രശ്‌നം ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി കിരൺ റിജിജു. നുപുർ ശർമക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കിരൺ റിജിജുവിന്‍റെ പ്രഖ്യാപനം. നിയമ മന്ത്രി എന്ന നിലയിൽ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധിയേയും നിരീക്ഷണത്തേയും കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് നേരിട്ട് അഭിപ്രായമോ പരാമർശമോ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്കാണ് നയിച്ചത്. ഉദയ്‌പൂരിലെ കനയ്യലാലിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്. പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

വില കുറഞ്ഞ പ്രശസ്‌തിയോ, രാഷ്ട്രീയ അജണ്ടയോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ഗൂഢ ലക്ഷ്യമോ ആണ് പ്രസ്‌താവനയ്‌ക്ക് പിന്നിലെന്നും ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി. തനിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

നുപര്‍ ശര്‍മയ്‌ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് ഡല്‍ഹിക്ക് പുറത്ത് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടികാണിച്ചപ്പോള്‍ ജസ്റ്റിസ് സൂര്യകാന്തിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "നുപുര്‍ ശര്‍മയ്‌ക്കാണോ ഭീഷണി അല്ല നുപുര്‍ ശര്‍മ രാജ്യത്തിന് സുരക്ഷഭീഷണിയായി മാറിയോ?"

ഗ്യാന്‍വ്യാപി വിഷയത്തില്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്‌താവന. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച നടത്തിയതിനേയും സുപ്രീംകോടതി വിമര്‍ശിച്ചു.

Also read: നുപുര്‍ ശര്‍മക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.