ETV Bharat / bharat

കുമ്പളങ്ങയിൽ നിന്നും വിരിയുന്ന കരകൗശല വസ്തുക്കൾ

ദക്ഷിണ ഒഡീഷയിൽ നിന്നുള്ള ആദിവാസി ജനങ്ങള്‍ മരങ്ങള്‍, മേശ വിളക്കുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ അങ്ങനെ നിരവധി മനോഹരവും ആകര്‍ഷകവുമായ രൂപങ്ങളാണ് കുമ്പളങ്ങയിൽ നിന്നും നിർമിക്കുന്നത്

author img

By

Published : Feb 28, 2021, 7:22 AM IST

Lau Tumba കുമ്പളങ്ങയിൽ കരകൗശല വസ്തുക്കൾ കുമ്പളങ്ങ കരകൗശല handicrafts in Wax gourd
കുമ്പളങ്ങയിൽ നിന്നും വിരിയുന്ന കരകൗശല വസ്തുക്കൾ

ഒഡീഷ: നമ്മുടെ അടുക്കളകളിലെ സ്ഥിര സാനിധ്യമായ കുമ്പളങ്ങ കൊണ്ട് മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങൾ നിർമിക്കാനാകുമോ... ആകും. ദക്ഷിണ ഒഡീഷയിൽ നിന്നുള്ള ആദിവാസി ജനങ്ങള്‍ മരങ്ങള്‍, മേശ വിളക്കുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ അങ്ങനെ നിരവധി മനോഹരവും ആകര്‍ഷകവുമായ രൂപങ്ങളാണ് കുമ്പളങ്ങയിൽ നിന്നും നിർമിക്കുന്നത്. “ലാവ് തുമ്പകള്‍'' എന്നറിയപ്പെടുന്ന കുമ്പളങ്ങകൾ ഇവിടുത്തെ ജനങ്ങളുടെ വിശ്വാസ പ്രകാരം ഭക്ഷ്യയോഗ്യമല്ല. എന്നാൽ ഇവരുടെ ചുറ്റുപാടും ഇത് ധാരാളമായി വളരുന്ന ഒന്നാണ്. അതിനാൽ അവരിൽ ഒട്ടുമിക്ക ജനങ്ങങ്ങളും കുമ്പളങ്ങയുടെ ഉൾഭാഗം കളഞ്ഞ് അവ വെയിലത്ത് വെച്ച് ഉണക്കി സാധനങ്ങൾ സൂക്ഷിക്കാനുള്ള പാത്രങ്ങളായി ഉപയോഗിക്കാറുണ്ട്.

കുമ്പളങ്ങയിൽ നിന്നും വിരിയുന്ന കരകൗശല വസ്തുക്കൾ

കീടങ്ങളൊന്നും ഉപദ്രവിക്കാത്ത ഈ പാത്രങ്ങള്‍ ആദിവാസി ജനങ്ങൾ വിത്തുകള്‍ സൂക്ഷിക്കുവാൻ ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇതിൽ നിന്നും വിവിധ കരകൗസല വസ്തുക്കളും സംഗീത ഉപകരണങ്ങളും ഇവർ നിര്‍മിക്കുന്നത്. എന്നാല്‍ കാലത്തിന് അനുസരിച്ച് സമൂഹം മാറുന്നതുപോലെ ഈ ''ലാവ് തുമ്പ"കളും ഈ നാട്ടിലെ മുഖ്യധാരയിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടുണ്ട്. റായഗഡ പട്ടണത്തിലെ കരകൗശല വിദഗ്‌ദനായ ഹിമാന്‍ഷു ശേഖര്‍ പാണ്ഡ്യ ഈ ലാവ് തുമ്പകളെ പുതിയ തലമുറക്കും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹിമാന്‍ഷു വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ജീവനുറ്റ രൂപങ്ങള്‍ കുമ്പളങ്ങയിൽ ഒരുക്കിയെടുത്ത് അവയ്ക്ക് നിറങ്ങള്‍ നൽകി മനോഹരമാക്കുന്നു. ഇവ വില്‍ക്കുന്നതിലൂടെ അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുവെന്ന് മാത്രമല്ല പുതിയ തലമുറയിലെ ഒട്ടേറെ യുവാക്കളെ പരിശീലിപ്പിച്ച് ഒരു ഉപജീവനമാര്‍ഗമാക്കി മാറ്റുവാനും അദ്ദേഹത്തിന് സാധിക്കുന്നു.

ദക്ഷിണ ഒഡീഷയിലെ ആദിവാസി ജില്ലകളായ മല്‍കാംഗിരി, കോറപുട്ട്, നബരംഗ്പൂര്‍, റായ്ഗഡ എന്നിവിടങ്ങളില്‍ ഈ വെള്ള കുമ്പളങ്ങകള്‍ ധാരാളമായി ഉണ്ട്. ഈ കുമ്പളങ്ങകള്‍ ശേഖരിച്ച് ഉള്‍വശം വൃത്തിയാക്കി സാന്‍റ് പേപ്പര്‍ കൊണ്ട് ഉരച്ച് മിനുസം വരുത്തിയാണ് കരകൗശല രൂപങ്ങൾ ഉണ്ടാക്കുന്നത്. കരകൗശല വിദഗ്ധര്‍ വേണ്ട രൂപങ്ങൾ കുമ്പളങ്ങയിൽ വരച്ച ശേഷം രൂപങ്ങള്‍ വെട്ടിയെടുത്ത് നിറങ്ങൾ നൽകും. ലാവ് തുമ്പയില്‍ നിര്‍മിക്കുന്ന ഈ കരകൗശല വസ്തുക്കൾ വര്‍ഷങ്ങളോളം നിറം മങ്ങാതെ ഇരിക്കും. കരകൗശല വിദഗ്ധനായ ഹിമാന്‍ഷു, രാജ്യത്തെ നിരവധി മെട്രോ നഗരങ്ങളില്‍ ഈ കരകൗശല വസ്തുക്കൾ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ട്. വിൽപ്പന കൂടാതെ രാജ്യത്തെ വിവിധ മേളകളില്‍ അവയെല്ലം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വനപ്രദേശത്ത് മാത്രം വളരുന്ന, വേണ്ടത്ര ഉപയോഗിക്കാതെ കിടന്നിരുന്ന കുമ്പളങ്ങ ഇന്നിപ്പോള്‍ നല്ലൊരു വ്യാപാര ഉത്പന്നമായി മാറിയിരിക്കുകയാണ്.

സ്വീകരണ മുറികളെ സുന്ദരമാക്കുന്ന ഈ കരകൗശലവസ്തുക്കൾക്ക് സർക്കാരിന്‍റെ ഭാഗത്ത് നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇവ പ്രശസ്തമായേക്കും. ഈ കരകൗശല വിദ്യയിലൂടെ ലഭിക്കുന്ന മികച്ച വ്യാപാര അവസരങ്ങള്‍ ഈ ആദിവാസി ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന സ്രോതസ്സായി മാറുമെന്ന് പ്രതീക്ഷിക്കാം.

ഒഡീഷ: നമ്മുടെ അടുക്കളകളിലെ സ്ഥിര സാനിധ്യമായ കുമ്പളങ്ങ കൊണ്ട് മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങൾ നിർമിക്കാനാകുമോ... ആകും. ദക്ഷിണ ഒഡീഷയിൽ നിന്നുള്ള ആദിവാസി ജനങ്ങള്‍ മരങ്ങള്‍, മേശ വിളക്കുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ അങ്ങനെ നിരവധി മനോഹരവും ആകര്‍ഷകവുമായ രൂപങ്ങളാണ് കുമ്പളങ്ങയിൽ നിന്നും നിർമിക്കുന്നത്. “ലാവ് തുമ്പകള്‍'' എന്നറിയപ്പെടുന്ന കുമ്പളങ്ങകൾ ഇവിടുത്തെ ജനങ്ങളുടെ വിശ്വാസ പ്രകാരം ഭക്ഷ്യയോഗ്യമല്ല. എന്നാൽ ഇവരുടെ ചുറ്റുപാടും ഇത് ധാരാളമായി വളരുന്ന ഒന്നാണ്. അതിനാൽ അവരിൽ ഒട്ടുമിക്ക ജനങ്ങങ്ങളും കുമ്പളങ്ങയുടെ ഉൾഭാഗം കളഞ്ഞ് അവ വെയിലത്ത് വെച്ച് ഉണക്കി സാധനങ്ങൾ സൂക്ഷിക്കാനുള്ള പാത്രങ്ങളായി ഉപയോഗിക്കാറുണ്ട്.

കുമ്പളങ്ങയിൽ നിന്നും വിരിയുന്ന കരകൗശല വസ്തുക്കൾ

കീടങ്ങളൊന്നും ഉപദ്രവിക്കാത്ത ഈ പാത്രങ്ങള്‍ ആദിവാസി ജനങ്ങൾ വിത്തുകള്‍ സൂക്ഷിക്കുവാൻ ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇതിൽ നിന്നും വിവിധ കരകൗസല വസ്തുക്കളും സംഗീത ഉപകരണങ്ങളും ഇവർ നിര്‍മിക്കുന്നത്. എന്നാല്‍ കാലത്തിന് അനുസരിച്ച് സമൂഹം മാറുന്നതുപോലെ ഈ ''ലാവ് തുമ്പ"കളും ഈ നാട്ടിലെ മുഖ്യധാരയിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടുണ്ട്. റായഗഡ പട്ടണത്തിലെ കരകൗശല വിദഗ്‌ദനായ ഹിമാന്‍ഷു ശേഖര്‍ പാണ്ഡ്യ ഈ ലാവ് തുമ്പകളെ പുതിയ തലമുറക്കും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹിമാന്‍ഷു വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ജീവനുറ്റ രൂപങ്ങള്‍ കുമ്പളങ്ങയിൽ ഒരുക്കിയെടുത്ത് അവയ്ക്ക് നിറങ്ങള്‍ നൽകി മനോഹരമാക്കുന്നു. ഇവ വില്‍ക്കുന്നതിലൂടെ അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുവെന്ന് മാത്രമല്ല പുതിയ തലമുറയിലെ ഒട്ടേറെ യുവാക്കളെ പരിശീലിപ്പിച്ച് ഒരു ഉപജീവനമാര്‍ഗമാക്കി മാറ്റുവാനും അദ്ദേഹത്തിന് സാധിക്കുന്നു.

ദക്ഷിണ ഒഡീഷയിലെ ആദിവാസി ജില്ലകളായ മല്‍കാംഗിരി, കോറപുട്ട്, നബരംഗ്പൂര്‍, റായ്ഗഡ എന്നിവിടങ്ങളില്‍ ഈ വെള്ള കുമ്പളങ്ങകള്‍ ധാരാളമായി ഉണ്ട്. ഈ കുമ്പളങ്ങകള്‍ ശേഖരിച്ച് ഉള്‍വശം വൃത്തിയാക്കി സാന്‍റ് പേപ്പര്‍ കൊണ്ട് ഉരച്ച് മിനുസം വരുത്തിയാണ് കരകൗശല രൂപങ്ങൾ ഉണ്ടാക്കുന്നത്. കരകൗശല വിദഗ്ധര്‍ വേണ്ട രൂപങ്ങൾ കുമ്പളങ്ങയിൽ വരച്ച ശേഷം രൂപങ്ങള്‍ വെട്ടിയെടുത്ത് നിറങ്ങൾ നൽകും. ലാവ് തുമ്പയില്‍ നിര്‍മിക്കുന്ന ഈ കരകൗശല വസ്തുക്കൾ വര്‍ഷങ്ങളോളം നിറം മങ്ങാതെ ഇരിക്കും. കരകൗശല വിദഗ്ധനായ ഹിമാന്‍ഷു, രാജ്യത്തെ നിരവധി മെട്രോ നഗരങ്ങളില്‍ ഈ കരകൗശല വസ്തുക്കൾ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ട്. വിൽപ്പന കൂടാതെ രാജ്യത്തെ വിവിധ മേളകളില്‍ അവയെല്ലം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വനപ്രദേശത്ത് മാത്രം വളരുന്ന, വേണ്ടത്ര ഉപയോഗിക്കാതെ കിടന്നിരുന്ന കുമ്പളങ്ങ ഇന്നിപ്പോള്‍ നല്ലൊരു വ്യാപാര ഉത്പന്നമായി മാറിയിരിക്കുകയാണ്.

സ്വീകരണ മുറികളെ സുന്ദരമാക്കുന്ന ഈ കരകൗശലവസ്തുക്കൾക്ക് സർക്കാരിന്‍റെ ഭാഗത്ത് നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇവ പ്രശസ്തമായേക്കും. ഈ കരകൗശല വിദ്യയിലൂടെ ലഭിക്കുന്ന മികച്ച വ്യാപാര അവസരങ്ങള്‍ ഈ ആദിവാസി ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന സ്രോതസ്സായി മാറുമെന്ന് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.