ETV Bharat / bharat

'സുപ്രീം കോടതി വിധി തിരിച്ചടിയാകുമോയെന്ന ആശങ്ക' ; ലോക്‌സഭ അംഗത്വം ഉടനടി പുനഃസ്ഥാപിച്ചത് അതിനാലെന്ന് മുഹമ്മദ് ഫൈസല്‍ എംപി

author img

By

Published : Mar 29, 2023, 4:44 PM IST

അയോഗ്യത പിന്‍വലിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. അയോഗ്യതാവിജ്ഞാപനത്തിലൂടെ തന്‍റെ മണ്ഡലത്തെ സെക്രട്ടേറിയറ്റ് ലോക്‌സഭയില്‍ നിശബ്‌ദമാക്കിയെന്ന് കുറ്റപ്പെടുത്തല്‍

Lakshadweep MP Mohammed Faizal  Lakshadweep MP Mohammed Faizal met media  സുപ്രീം കോടതി വിധിയില്‍ ആശങ്കകുലരാണ്  അംഗത്വം ഉടനടി പുനഃസ്ഥാപിച്ചത് അതുകൊണ്ട്  എംപി മുഹമ്മദ് ഫൈസല്‍  എംപി മുഹമ്മദ് ഫൈസല്‍ കേ്സ്  വധശ്രമക്കേസ്  മാധ്യമങ്ങളെ കണ്ട് എംപി മുഹമ്മദ് ഫൈസല്‍  സുപ്രീം കോടതി  ഹര്‍ജി
എംപി മുഹമ്മദ് ഫൈസല്‍

തിരുവനന്തപുരം : തന്‍റെ അയോഗ്യത പൊടുന്നനെ നീക്കിയത്, സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേല്‍ക്കുമെന്ന ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ ആശങ്കയെ തുടര്‍ന്നെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. അയോഗ്യനാക്കിയ നടപടിക്കെതിരായ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പാര്‍ലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ചത്. വധശ്രമ കേസില്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനാണെന്നത് വ്യക്തമാണ്. തന്‍റെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്‌തിട്ടും രണ്ട് മാസം എന്തിനാണ് കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. താന്‍ പ്രതിനീധീകരിക്കുന്ന മണ്ഡലത്തെയും അവിടുത്തെ ജനങ്ങളെയും 60 ദിവസം ലോക്‌സഭയില്‍ നിശബ്‌ദരാക്കി.

more read: മുഹമ്മദ് ഫൈസലിന് ആശ്വസിക്കാം, വധശ്രമ കേസില്‍ വിധി മരവിപ്പിച്ച് ഹൈക്കോടതി

വിഷയത്തില്‍ സ്‌പീക്കറുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കേസില്‍ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ പരമോന്നത കോടതി തീരുമാനിച്ചത്.

കേസും പിന്നാലെയുള്ള അയോഗ്യനാക്കലും: വധശ്രമ കേസിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 11 മുതലാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തിയിലെ സെഷന്‍സ് കോടതി ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്‌പല്‍ കുമാര്‍ സിങ്ങാണ് അയോഗ്യതാ ഉത്തരവിറക്കിയത്.

more read: കേസിന് സ്റ്റേ വന്നിട്ടും അയോഗ്യത പിൻവലിച്ചില്ല; ലക്ഷദ്വീപ് എംപിയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

എന്നാല്‍ കേസ് സസ്‌പെന്‍ഡ് ചെയ്‌ത് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നും അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്ത ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്കെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്കകം അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കുകയായിരുന്നു.

also read: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ 10ന്, വോട്ടെണ്ണല്‍ മെയ് 13ന്

ജനുവരി 25ലെ കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചത്.

കേസിന് കാരണമായ സംഭവം : മുന്‍ കേന്ദ്രമന്ത്രി പി. എം സെയ്‌ദിന്‍റെ മരുമകന്‍ ആക്രമിക്കപ്പെട്ടതാണ് കേസിനാസ്‌പദമായ സംഭവം. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഷെഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കേസില്‍ 37 പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്‌തു. ബാക്കിയുള്ള 35 പേരില്‍ മുഹമ്മദ് ഫൈസലും സഹോദരനും ഉള്‍പ്പടെ നാല് പേരെ കുറ്റക്കാരായി കണ്ടെത്തി 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും ബാക്കിയുള്ളവരെ വെറുതെ വിടുകയുമായിരുന്നു.

തിരുവനന്തപുരം : തന്‍റെ അയോഗ്യത പൊടുന്നനെ നീക്കിയത്, സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേല്‍ക്കുമെന്ന ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ ആശങ്കയെ തുടര്‍ന്നെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. അയോഗ്യനാക്കിയ നടപടിക്കെതിരായ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പാര്‍ലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ചത്. വധശ്രമ കേസില്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനാണെന്നത് വ്യക്തമാണ്. തന്‍റെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്‌തിട്ടും രണ്ട് മാസം എന്തിനാണ് കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. താന്‍ പ്രതിനീധീകരിക്കുന്ന മണ്ഡലത്തെയും അവിടുത്തെ ജനങ്ങളെയും 60 ദിവസം ലോക്‌സഭയില്‍ നിശബ്‌ദരാക്കി.

more read: മുഹമ്മദ് ഫൈസലിന് ആശ്വസിക്കാം, വധശ്രമ കേസില്‍ വിധി മരവിപ്പിച്ച് ഹൈക്കോടതി

വിഷയത്തില്‍ സ്‌പീക്കറുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കേസില്‍ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ പരമോന്നത കോടതി തീരുമാനിച്ചത്.

കേസും പിന്നാലെയുള്ള അയോഗ്യനാക്കലും: വധശ്രമ കേസിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 11 മുതലാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തിയിലെ സെഷന്‍സ് കോടതി ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്‌പല്‍ കുമാര്‍ സിങ്ങാണ് അയോഗ്യതാ ഉത്തരവിറക്കിയത്.

more read: കേസിന് സ്റ്റേ വന്നിട്ടും അയോഗ്യത പിൻവലിച്ചില്ല; ലക്ഷദ്വീപ് എംപിയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

എന്നാല്‍ കേസ് സസ്‌പെന്‍ഡ് ചെയ്‌ത് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നും അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്ത ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്കെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്കകം അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കുകയായിരുന്നു.

also read: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ 10ന്, വോട്ടെണ്ണല്‍ മെയ് 13ന്

ജനുവരി 25ലെ കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചത്.

കേസിന് കാരണമായ സംഭവം : മുന്‍ കേന്ദ്രമന്ത്രി പി. എം സെയ്‌ദിന്‍റെ മരുമകന്‍ ആക്രമിക്കപ്പെട്ടതാണ് കേസിനാസ്‌പദമായ സംഭവം. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഷെഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കേസില്‍ 37 പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്‌തു. ബാക്കിയുള്ള 35 പേരില്‍ മുഹമ്മദ് ഫൈസലും സഹോദരനും ഉള്‍പ്പടെ നാല് പേരെ കുറ്റക്കാരായി കണ്ടെത്തി 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും ബാക്കിയുള്ളവരെ വെറുതെ വിടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.