ETV Bharat / bharat

Karnataka POCSO Case | കൗമാരക്കാരനെ രണ്ടുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

author img

By

Published : Jul 27, 2023, 10:46 PM IST

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനെതിരായ ശിക്ഷ, മംഗളൂരു അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിച്ചത്

Karnataka POCSO Case  male Teacher gets life imprisonment  Karnataka Sexual assault on minor boy  Karnataka POCSO Case news
Etv BharatKarnataka POCSO Case

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തം ശിക്ഷ. മംഗളൂരു അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (എഫ്‌ടിഎസ്‌സി - 1) ജഡ്‌ജി മഞ്ജുള ഇട്ടിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുളായി സ്വദേശി പൃഥ്വിരാജിനെതിരെയാണ് (33) ശിക്ഷ വിധിച്ചത്.

2014 ഓഗസ്റ്റ് ഒന്ന് മുതൽ 2016 സെപ്റ്റംബർ രണ്ട് വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സൂറത്ത്‌കല്‍ പൊലീസ് സ്റ്റേഷനിലാണ്, പൃഥ്വിരാജിനെതിരായ കേസ് രജിസ്റ്റർ ചെയ്‌തത്. അധ്യാപകന്‍ വിദ്യാർഥിയെ ഭീഷണപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പരീക്ഷയില്‍ മാർക്ക് കുറയ്‌ക്കുമെന്നും ഹാജര്‍നില വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് ഡോക്‌ടര്‍ പരിശോധിച്ച് ചികിത്സിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് കുട്ടി ഡോക്‌ടറോടും വീട്ടുകാരോടും തുറന്നുപറയുകയായിരുന്നു. സൂറത്ത്‌കല്‍ പൊലീസ് ഇൻസ്‌പെക്‌ടര്‍ ബി ചെലുവരാജ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

'സർക്കാർ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം': പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക കഠിനതടവ്, പോക്സോ സെക്ഷൻ 10 പ്രകാരം അഞ്ച് വർഷം തടവ്, അയ്യായിരം രൂപ പിഴ. ഇത് അടക്കാത്തപക്ഷം മൂന്ന് മാസം തടവും, ഐപിസി സെക്ഷൻ 377 പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്‌ക്കണം.

ഈ പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിനതടവും പുറമെ ഐപിസി 506 പ്രകാരം ഒരു വർഷം തടവും ആയിരം രൂപ പിഴയും അടയ്‌ക്കണം. ഈ പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം. പീഡിപ്പിക്കപ്പെട്ട ആൺകുട്ടിക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സഹന ദേവിയാണ് വാദിച്ചത്.

ആറുവയസുകാരനെ പീഡിപ്പിച്ചു, വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു; 17കാരൻ പിടിയിൽ: തമിഴ്‌നാട് ധർമപുരി മേഖലയിൽ ആറുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനേഴുകാരനെ പിടികൂടിയ സംഭവം ഇക്കഴിഞ്ഞ ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൃഷ്‌ണപുരം സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. ധർമപുരിയിലെ കൃഷ്‌ണപുരത്തിനടുത്ത് പുംധിക്കരൈ പഞ്ചായത്തിന് കീഴിലുള്ള കാട്ടാമ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

READ MORE | Murder | ആറ് വയസുകാരനെ പീഡിപ്പിച്ചു, കൈയും കാലും കെട്ടി വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു ; 17കാരൻ പിടിയിൽ

കുട്ടിയെ കഴിഞ്ഞ 16-ാം തിയതി മുതൽ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 17കാരനെ പൊലീസ് പിടികൂടിയത്. പ്രതിയായ കുട്ടിയും ആറുവയസുകാരനും ഒരുമിച്ച് കളിക്കുന്നത് പതിവായിരുന്നു. തുടർന്ന് 17കാരനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തം ശിക്ഷ. മംഗളൂരു അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (എഫ്‌ടിഎസ്‌സി - 1) ജഡ്‌ജി മഞ്ജുള ഇട്ടിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുളായി സ്വദേശി പൃഥ്വിരാജിനെതിരെയാണ് (33) ശിക്ഷ വിധിച്ചത്.

2014 ഓഗസ്റ്റ് ഒന്ന് മുതൽ 2016 സെപ്റ്റംബർ രണ്ട് വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സൂറത്ത്‌കല്‍ പൊലീസ് സ്റ്റേഷനിലാണ്, പൃഥ്വിരാജിനെതിരായ കേസ് രജിസ്റ്റർ ചെയ്‌തത്. അധ്യാപകന്‍ വിദ്യാർഥിയെ ഭീഷണപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പരീക്ഷയില്‍ മാർക്ക് കുറയ്‌ക്കുമെന്നും ഹാജര്‍നില വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് ഡോക്‌ടര്‍ പരിശോധിച്ച് ചികിത്സിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് കുട്ടി ഡോക്‌ടറോടും വീട്ടുകാരോടും തുറന്നുപറയുകയായിരുന്നു. സൂറത്ത്‌കല്‍ പൊലീസ് ഇൻസ്‌പെക്‌ടര്‍ ബി ചെലുവരാജ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

'സർക്കാർ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം': പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക കഠിനതടവ്, പോക്സോ സെക്ഷൻ 10 പ്രകാരം അഞ്ച് വർഷം തടവ്, അയ്യായിരം രൂപ പിഴ. ഇത് അടക്കാത്തപക്ഷം മൂന്ന് മാസം തടവും, ഐപിസി സെക്ഷൻ 377 പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്‌ക്കണം.

ഈ പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിനതടവും പുറമെ ഐപിസി 506 പ്രകാരം ഒരു വർഷം തടവും ആയിരം രൂപ പിഴയും അടയ്‌ക്കണം. ഈ പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം. പീഡിപ്പിക്കപ്പെട്ട ആൺകുട്ടിക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സഹന ദേവിയാണ് വാദിച്ചത്.

ആറുവയസുകാരനെ പീഡിപ്പിച്ചു, വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു; 17കാരൻ പിടിയിൽ: തമിഴ്‌നാട് ധർമപുരി മേഖലയിൽ ആറുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനേഴുകാരനെ പിടികൂടിയ സംഭവം ഇക്കഴിഞ്ഞ ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൃഷ്‌ണപുരം സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. ധർമപുരിയിലെ കൃഷ്‌ണപുരത്തിനടുത്ത് പുംധിക്കരൈ പഞ്ചായത്തിന് കീഴിലുള്ള കാട്ടാമ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

READ MORE | Murder | ആറ് വയസുകാരനെ പീഡിപ്പിച്ചു, കൈയും കാലും കെട്ടി വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു ; 17കാരൻ പിടിയിൽ

കുട്ടിയെ കഴിഞ്ഞ 16-ാം തിയതി മുതൽ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 17കാരനെ പൊലീസ് പിടികൂടിയത്. പ്രതിയായ കുട്ടിയും ആറുവയസുകാരനും ഒരുമിച്ച് കളിക്കുന്നത് പതിവായിരുന്നു. തുടർന്ന് 17കാരനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.