ETV Bharat / bharat

വേഗതയില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഈ കമ്പളയോട്ടക്കാരന്‍

author img

By

Published : Apr 14, 2021, 6:00 AM IST

കര്‍ണാടകയില്‍ പ്രചാരത്തിലുള്ള കമ്പള പോത്തോട്ട മത്സരത്തില്‍ ശ്രീനിവാസ ഗൗഡയെന്ന് കമ്പളയോട്ടക്കാരന്‍ അതിവേഗത കൊണ്ട് കായിക ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനമാണ് പോത്തിനൊപ്പം ഓടിയെത്തുന്ന ഈ കമ്പളയോട്ടക്കാരന്‍ കാഴ്‌ചവെക്കുന്നത്.

കമ്പള പോത്തോട്ട മത്സരം  കര്‍ണാടക  kambala buffalo jockey sets new record in buffalo racing  kambala buffalo race  buffalo jockey srinivasa gouda
വേഗതയില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഈ കമ്പളയോട്ടക്കാരന്‍

ബെംഗളൂരു: കമ്പള പോത്തോട്ട മത്സരത്തില്‍ വേഗത കൊണ്ട് ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിച്ച ഒരു താരമുണ്ട് കര്‍ണാടകയില്‍. ശ്രീനിവാസ ഗൗഡയെന്ന പോത്തോട്ടക്കാരന്‍ തന്‍റെ വേഗത കൊണ്ട് കായിക ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒളിമ്പിക്‌സ് ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്‌ച വെച്ചതിനാല്‍ രാജ്യമെമ്പാടും നിന്നും അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ തേടിയെത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പരിശീലനം വാഗ്‌ദാനം ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും ശ്രീനിവാസ ഗൗഡയെ തേടിയെത്തി.

വേഗതയില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഈ കമ്പളയോട്ടക്കാരന്‍

കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീനിവാസ ഗൗഡ കമ്പള പോത്തോട്ട മത്സരത്തില്‍ സജീവമാണ്. 2020 ഫെബ്രുവരി 1ന് നടന്ന കമ്പള മത്സരത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് അദ്ദേഹം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. 142.50 മീറ്റര്‍ പിന്നിടാന്‍ ശ്രീനിവാസ ഗൗഡ വെറും 13.46 സെക്കന്റുകള്‍ മാത്രമാണ് എടുത്തത്. ഈ വര്‍ഷം അദ്ദേഹം തന്റെ പഴയ റെക്കോര്‍ഡും തിരുത്തി. കഴിഞ്ഞ ആഴ്‌ച വേണൂര് നടന്ന മത്സരത്തില്‍ 8.89 സെക്കന്‍റുകള്‍ കൊണ്ടാണ് ശ്രീനിവാസ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത്. അതേ സമയം മാര്‍ച്ച് 28ന് നടത്തിയ പോത്തോട്ട മത്സരത്തില്‍ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത് 8.78 സെക്കന്‍റുകള്‍ കൊണ്ടാണ്. ആശ്ചര്യകരമായ കാര്യമെന്തെന്നാല്‍ ഒളിംമ്പിക്‌സ് നൂറു മീറ്റര്‍ ഓട്ട മത്സരത്തില്‍ ലോക ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് 9.58 സെക്കന്‍റാണ്. തന്‍റെ തന്നെ മുന്‍ കാല റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട് ഗൗഡ വീണ്ടും കമ്പള പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയാണ്.

തന്‍റെ അസാമാന്യ പ്രകടനത്തോടെ ഗൗഡയ്‌ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാനാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് അദ്ദേഹത്തിന് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാത്രം ഏഴ് കമ്പള മത്സരങ്ങളിലായി 18 മെഡലുകള്‍ അദ്ദേഹം നേടി . ഇതോടെ കമ്പള പോത്തോട്ടക്കാരില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ വ്യക്തിയായി അദ്ദേഹം മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 15 കമ്പള മത്സരങ്ങളില്‍ നിന്നായി 46 മെഡലുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ശ്രീനിവാസ ഗൗഡയുടെ നേട്ടങ്ങള്‍ പുറം ലോകം അറിഞ്ഞതിന് ശേഷം മഹീന്ദ്ര ഗ്രൂപ്പ് പ്രസിഡന്‍റായ ആനന്ദ് മഹീന്ദ്ര, അഭിനന്ദനമറിയിച്ച് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സായ് കേന്ദ്രത്തില്‍ പരിശീലനം ഉള്‍പ്പെടെ വാഗ്‌ദാനം ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും വൈകാതെ ഗൗഡയെ തേടിയെത്തി. ഇനിയും റെക്കോര്‍ഡുകളുമായി ഈ ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ബെംഗളൂരു: കമ്പള പോത്തോട്ട മത്സരത്തില്‍ വേഗത കൊണ്ട് ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിച്ച ഒരു താരമുണ്ട് കര്‍ണാടകയില്‍. ശ്രീനിവാസ ഗൗഡയെന്ന പോത്തോട്ടക്കാരന്‍ തന്‍റെ വേഗത കൊണ്ട് കായിക ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒളിമ്പിക്‌സ് ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്‌ച വെച്ചതിനാല്‍ രാജ്യമെമ്പാടും നിന്നും അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ തേടിയെത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പരിശീലനം വാഗ്‌ദാനം ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും ശ്രീനിവാസ ഗൗഡയെ തേടിയെത്തി.

വേഗതയില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഈ കമ്പളയോട്ടക്കാരന്‍

കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീനിവാസ ഗൗഡ കമ്പള പോത്തോട്ട മത്സരത്തില്‍ സജീവമാണ്. 2020 ഫെബ്രുവരി 1ന് നടന്ന കമ്പള മത്സരത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് അദ്ദേഹം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. 142.50 മീറ്റര്‍ പിന്നിടാന്‍ ശ്രീനിവാസ ഗൗഡ വെറും 13.46 സെക്കന്റുകള്‍ മാത്രമാണ് എടുത്തത്. ഈ വര്‍ഷം അദ്ദേഹം തന്റെ പഴയ റെക്കോര്‍ഡും തിരുത്തി. കഴിഞ്ഞ ആഴ്‌ച വേണൂര് നടന്ന മത്സരത്തില്‍ 8.89 സെക്കന്‍റുകള്‍ കൊണ്ടാണ് ശ്രീനിവാസ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത്. അതേ സമയം മാര്‍ച്ച് 28ന് നടത്തിയ പോത്തോട്ട മത്സരത്തില്‍ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത് 8.78 സെക്കന്‍റുകള്‍ കൊണ്ടാണ്. ആശ്ചര്യകരമായ കാര്യമെന്തെന്നാല്‍ ഒളിംമ്പിക്‌സ് നൂറു മീറ്റര്‍ ഓട്ട മത്സരത്തില്‍ ലോക ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് 9.58 സെക്കന്‍റാണ്. തന്‍റെ തന്നെ മുന്‍ കാല റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട് ഗൗഡ വീണ്ടും കമ്പള പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയാണ്.

തന്‍റെ അസാമാന്യ പ്രകടനത്തോടെ ഗൗഡയ്‌ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാനാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് അദ്ദേഹത്തിന് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാത്രം ഏഴ് കമ്പള മത്സരങ്ങളിലായി 18 മെഡലുകള്‍ അദ്ദേഹം നേടി . ഇതോടെ കമ്പള പോത്തോട്ടക്കാരില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ വ്യക്തിയായി അദ്ദേഹം മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 15 കമ്പള മത്സരങ്ങളില്‍ നിന്നായി 46 മെഡലുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ശ്രീനിവാസ ഗൗഡയുടെ നേട്ടങ്ങള്‍ പുറം ലോകം അറിഞ്ഞതിന് ശേഷം മഹീന്ദ്ര ഗ്രൂപ്പ് പ്രസിഡന്‍റായ ആനന്ദ് മഹീന്ദ്ര, അഭിനന്ദനമറിയിച്ച് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സായ് കേന്ദ്രത്തില്‍ പരിശീലനം ഉള്‍പ്പെടെ വാഗ്‌ദാനം ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും വൈകാതെ ഗൗഡയെ തേടിയെത്തി. ഇനിയും റെക്കോര്‍ഡുകളുമായി ഈ ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.