ETV Bharat / bharat

ആദ്യം പ്യൂണ്‍, അതേ സര്‍വകലാശാലയില്‍ അതുക്കും മേലെ പ്രൊഫസര്‍ ; കമൽ കിഷോറിന്‍റെ വിജയഗാഥ

author img

By

Published : Oct 13, 2022, 8:52 PM IST

ബിഹാറില്‍ പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍ കഠിനാധ്വാനം കൊണ്ടും ഇച്ഛാശക്തികൊണ്ടും പ്രൊഫസറായെത്തിയ കമൽ കിഷോർ മണ്ഡലിന്‍റെ വിജയഗാഥ

Inspiring story  peon becomes professor at same university  heroic re entry of Kamal Kishor Mandal  Kamal Kishor Mandal  പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍  കമൽ കിഷോറിന്‍റെ സിനിമയെ വെല്ലുന്ന വിജയഗാഥ  സര്‍വകലാശാല  ഭഗൽപൂർ  ബിഹാര്‍  കമൽ കിഷോർ  കമൽ  പിഎച്ച്‌ഡി
പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍ പ്രൊഫസറായെത്തി; കമൽ കിഷോറിന്‍റെ സിനിമയെ വെല്ലുന്ന വിജയഗാഥ

ഭഗൽപൂർ (ബിഹാര്‍) : പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍ തന്നെ പ്രൊഫസറായി തിരികെയെത്തി കമൽ കിഷോർ മണ്ഡലിന്‍റെ വിജയഗാഥ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് തന്‍റെ പരിമിതികളെ പോലും മറികടന്നാണ് കമൽ കിഷോർ ഈ വിജയം കൈയ്യെത്തിപ്പിടിച്ചത്. ഇതോടെ ബിഹാറിലെ ഭഗൽപൂർ ജില്ലയിലുള്ള തിലകമഞ്ജി സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ സംസാര വിഷയമായി മാറിയിരിക്കുകയാണ് കമൽ കിഷോർ മണ്ഡലിന്‍റെ 'ഹീറോയിക് റീ എന്‍ട്രി'.

മുൻഗർ ജില്ലയിലെ ഒരു കോളജിൽ വാച്ച്മാനായി ജോലി ചെയ്‌താണ് കമൽ തന്‍റെ കരിയർ ആരംഭിക്കുന്നത്. തുടര്‍ന്ന് കമല്‍ പ്യൂൺ തസ്‌തികയിലേക്ക് ഉയർത്തപ്പെട്ടു. എന്നാല്‍ അതുകൊണ്ടൊന്നും തൃപ്‌തിപ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കുറച്ചുകൂടി ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന തസ്‌തികയുമായിരുന്നു കമലിന്‍റെ ചിന്തയില്‍ മുഴുവന്‍. അതുകൊണ്ടുതന്നെ വാച്ച്മാന്‍ എന്ന നിലയില്‍ രാത്രികാലങ്ങളില്‍ തന്‍റെ ചുമതലകളില്‍ വ്യാപൃതനായപ്പോഴും കമല്‍ പിഎച്ച്ഡിക്ക് തയ്യാറെടുക്കുകയായിരുന്നു. ഈ കഠിനാധ്വാനത്തിന് ലഭിച്ച സമ്മാനങ്ങള്‍ തന്നെയായിരുന്നു ബിഹാർ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സർവീസ് കമ്മിഷൻ പരീക്ഷ പാസായതും, യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് വിജയിച്ചതുമെല്ലാം.

തന്‍റെ നേട്ടങ്ങളെക്കുറിച്ച് കമല്‍ കിഷോര്‍ പറയുന്നതിങ്ങനെ : 2009 ല്‍ താന്‍ പിഎച്ച്‌ഡി പഠനത്തിനായുള്ള കടമ്പ പാസായി. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2012 ലാണ് തനിക്ക് വകുപ്പില്‍ നിന്ന് പഠനം തുടരാനുള്ള സമ്മതം ലഭിക്കുന്നത്. അതേസമയം പഠനം തുടരുമ്പോള്‍ കുടുംബ പ്രാരാബ്ധങ്ങളോട് കണ്ണടയ്ക്കാന്‍ തയ്യാറായിരുന്നില്ല. പകല്‍ പിഎച്ച്‌ഡി ക്ലാസുകളില്‍ പങ്കെടുക്കുകയും ഉച്ചയ്ക്ക് ശേഷം പ്യൂണ്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തുവെന്നും രാത്രിസമയം ക്ലാസില്‍ കേട്ടത് ആവര്‍ത്തിച്ച് പഠിക്കാന്‍ സമയം കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.

തന്‍റെ 23ാം വയസില്‍ മുൻഗർ ജില്ലയിലെ ആർഡി ആൻഡ് ഡിജി കോളജിൽ വാച്ച്‌മാനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് തുടര്‍ന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതോടെ കോളജിൽ പ്യൂണായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ അവിടത്തെ സമ്പാദ്യം കൊണ്ട് ജീവിതം മുന്നോട്ടുപോകില്ല എന്നറിഞ്ഞതോടെയാണ് കമല്‍ ഭഗൽപൂരിലെ സർവകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അംബേദ്‌കര്‍ തോട്ട്സിലേക്ക് പ്യൂണായി സ്ഥലം മാറ്റം നേടുന്നതും തുടര്‍ന്ന് തന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്നതും. ഭഗൽപൂർ മുണ്ടിച്ചക് നിവാസിയാണ് 42 കാരനായ കമൽ കിഷോർ മണ്ഡല്‍.

ഭഗൽപൂർ (ബിഹാര്‍) : പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍ തന്നെ പ്രൊഫസറായി തിരികെയെത്തി കമൽ കിഷോർ മണ്ഡലിന്‍റെ വിജയഗാഥ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് തന്‍റെ പരിമിതികളെ പോലും മറികടന്നാണ് കമൽ കിഷോർ ഈ വിജയം കൈയ്യെത്തിപ്പിടിച്ചത്. ഇതോടെ ബിഹാറിലെ ഭഗൽപൂർ ജില്ലയിലുള്ള തിലകമഞ്ജി സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ സംസാര വിഷയമായി മാറിയിരിക്കുകയാണ് കമൽ കിഷോർ മണ്ഡലിന്‍റെ 'ഹീറോയിക് റീ എന്‍ട്രി'.

മുൻഗർ ജില്ലയിലെ ഒരു കോളജിൽ വാച്ച്മാനായി ജോലി ചെയ്‌താണ് കമൽ തന്‍റെ കരിയർ ആരംഭിക്കുന്നത്. തുടര്‍ന്ന് കമല്‍ പ്യൂൺ തസ്‌തികയിലേക്ക് ഉയർത്തപ്പെട്ടു. എന്നാല്‍ അതുകൊണ്ടൊന്നും തൃപ്‌തിപ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കുറച്ചുകൂടി ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന തസ്‌തികയുമായിരുന്നു കമലിന്‍റെ ചിന്തയില്‍ മുഴുവന്‍. അതുകൊണ്ടുതന്നെ വാച്ച്മാന്‍ എന്ന നിലയില്‍ രാത്രികാലങ്ങളില്‍ തന്‍റെ ചുമതലകളില്‍ വ്യാപൃതനായപ്പോഴും കമല്‍ പിഎച്ച്ഡിക്ക് തയ്യാറെടുക്കുകയായിരുന്നു. ഈ കഠിനാധ്വാനത്തിന് ലഭിച്ച സമ്മാനങ്ങള്‍ തന്നെയായിരുന്നു ബിഹാർ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സർവീസ് കമ്മിഷൻ പരീക്ഷ പാസായതും, യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് വിജയിച്ചതുമെല്ലാം.

തന്‍റെ നേട്ടങ്ങളെക്കുറിച്ച് കമല്‍ കിഷോര്‍ പറയുന്നതിങ്ങനെ : 2009 ല്‍ താന്‍ പിഎച്ച്‌ഡി പഠനത്തിനായുള്ള കടമ്പ പാസായി. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2012 ലാണ് തനിക്ക് വകുപ്പില്‍ നിന്ന് പഠനം തുടരാനുള്ള സമ്മതം ലഭിക്കുന്നത്. അതേസമയം പഠനം തുടരുമ്പോള്‍ കുടുംബ പ്രാരാബ്ധങ്ങളോട് കണ്ണടയ്ക്കാന്‍ തയ്യാറായിരുന്നില്ല. പകല്‍ പിഎച്ച്‌ഡി ക്ലാസുകളില്‍ പങ്കെടുക്കുകയും ഉച്ചയ്ക്ക് ശേഷം പ്യൂണ്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തുവെന്നും രാത്രിസമയം ക്ലാസില്‍ കേട്ടത് ആവര്‍ത്തിച്ച് പഠിക്കാന്‍ സമയം കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.

തന്‍റെ 23ാം വയസില്‍ മുൻഗർ ജില്ലയിലെ ആർഡി ആൻഡ് ഡിജി കോളജിൽ വാച്ച്‌മാനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് തുടര്‍ന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതോടെ കോളജിൽ പ്യൂണായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ അവിടത്തെ സമ്പാദ്യം കൊണ്ട് ജീവിതം മുന്നോട്ടുപോകില്ല എന്നറിഞ്ഞതോടെയാണ് കമല്‍ ഭഗൽപൂരിലെ സർവകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അംബേദ്‌കര്‍ തോട്ട്സിലേക്ക് പ്യൂണായി സ്ഥലം മാറ്റം നേടുന്നതും തുടര്‍ന്ന് തന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്നതും. ഭഗൽപൂർ മുണ്ടിച്ചക് നിവാസിയാണ് 42 കാരനായ കമൽ കിഷോർ മണ്ഡല്‍.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.