ETV Bharat / bharat

മണല്‍ മാഫിയ സംഘത്തിന്‍റെ ആക്രമണം; ഹോംഗാര്‍ഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Nov 1, 2023, 10:42 PM IST

Sand Mafia In Bihar: മണല്‍ മാഫിയ സംഘം വാഹനം ഇടിച്ച് കയറ്റി. ഹോംഗാര്‍ഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. സംഭവം ബിഹാറിലെ ഔറംഗാബാദിലെ മാധേ റോഡില്‍.

Home Guard Constable Killed  Home Guard Constable Killed In Bihar  Sand Mafia  മണല്‍ മാഫിയ സംഘത്തിന്‍റെ ആക്രമണം  ഹോംഗാര്‍ഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  മണല്‍ മാഫിയ  Sand Mafia In Bihar  മണല്‍ മാഫിയ സംഘം വാഹനം
Home Guard Constable Killed By Sand Mafia During Operation In Bihar

പട്‌ന: ബിഹാറില്‍ മണല്‍ മാഫിയ സംഘം ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. ചിൽമി കൊയേരി സ്വദേശിയായ രാംരാജ്‌ മഹാതേയയാണ് കൊല്ലപ്പെട്ടത്. മണല്‍ മാഫിയ സംഘത്തെ പിടികൂടാന്‍ പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ബിഹാറിലെ എന്‍ടിപിസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാധേ റോഡില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 31) രാത്രിയിലാണ് സംഭവം.

സ്ഥലത്ത് അനധികൃതമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി മാഫിയ സംഘത്തെ പിടികൂടാന്‍ ശ്രമിച്ചു. മണല്‍ നിറച്ച വാഹനവുമായി സംഘം രക്ഷപ്പെടുന്നതിനിടെ വാഹനം തടയാനെത്തിയ ഹോംഗാര്‍ഡിന് നേരെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രാംരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മണല്‍ മാഫിയയെ സംബന്ധിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പത്താം ക്ലാസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി: കേരളത്തില്‍ അടുത്തിടെയാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്‌ക്ക് കാരണമായത്. 14 കാരനെയാണ് ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെ (42) പൊലീസ് അറസ്റ്റ് ചെയ്‌തു.

പുളിങ്കോട് സ്വദേശിയായ ആദിശേഖറാണ് (15) മരിച്ചത്. ക്ഷേത്രത്തിന് മുമ്പില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദി ശേഖര്‍ അതിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് കളിക്കുകയായിരുന്ന ആദിശേഖര്‍ വീട്ടിലേക്ക് മടങ്ങാന്‍ സൈക്കിളില്‍ കയറിയപ്പോഴാണ് പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ആദിശേഖറിന്‍റെ ദേഹത്ത് കൂടി ഇയാള്‍ വാഹനം കയറ്റിയിറക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ആദി ശേഖര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്‌തു.

കൊലപാതകത്തിന് പിന്നാലെ പോയാടിന് സമീപം കാര്‍ ഉപേക്ഷിച്ച പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. വിദേശത്തായിരുന്ന പ്രിയരഞ്ജന്‍ ലീവിന് നാട്ടിലെത്തിയപ്പോഴാണ് സംഭവം.

also read: വാഹനമിടപാടില്‍ പണത്തെ ചൊല്ലി തര്‍ക്കവും മര്‍ദനവും; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി

പട്‌ന: ബിഹാറില്‍ മണല്‍ മാഫിയ സംഘം ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. ചിൽമി കൊയേരി സ്വദേശിയായ രാംരാജ്‌ മഹാതേയയാണ് കൊല്ലപ്പെട്ടത്. മണല്‍ മാഫിയ സംഘത്തെ പിടികൂടാന്‍ പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ബിഹാറിലെ എന്‍ടിപിസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാധേ റോഡില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 31) രാത്രിയിലാണ് സംഭവം.

സ്ഥലത്ത് അനധികൃതമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി മാഫിയ സംഘത്തെ പിടികൂടാന്‍ ശ്രമിച്ചു. മണല്‍ നിറച്ച വാഹനവുമായി സംഘം രക്ഷപ്പെടുന്നതിനിടെ വാഹനം തടയാനെത്തിയ ഹോംഗാര്‍ഡിന് നേരെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രാംരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മണല്‍ മാഫിയയെ സംബന്ധിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പത്താം ക്ലാസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി: കേരളത്തില്‍ അടുത്തിടെയാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്‌ക്ക് കാരണമായത്. 14 കാരനെയാണ് ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെ (42) പൊലീസ് അറസ്റ്റ് ചെയ്‌തു.

പുളിങ്കോട് സ്വദേശിയായ ആദിശേഖറാണ് (15) മരിച്ചത്. ക്ഷേത്രത്തിന് മുമ്പില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദി ശേഖര്‍ അതിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് കളിക്കുകയായിരുന്ന ആദിശേഖര്‍ വീട്ടിലേക്ക് മടങ്ങാന്‍ സൈക്കിളില്‍ കയറിയപ്പോഴാണ് പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ആദിശേഖറിന്‍റെ ദേഹത്ത് കൂടി ഇയാള്‍ വാഹനം കയറ്റിയിറക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ആദി ശേഖര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്‌തു.

കൊലപാതകത്തിന് പിന്നാലെ പോയാടിന് സമീപം കാര്‍ ഉപേക്ഷിച്ച പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. വിദേശത്തായിരുന്ന പ്രിയരഞ്ജന്‍ ലീവിന് നാട്ടിലെത്തിയപ്പോഴാണ് സംഭവം.

also read: വാഹനമിടപാടില്‍ പണത്തെ ചൊല്ലി തര്‍ക്കവും മര്‍ദനവും; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.