ETV Bharat / bharat

GangRape In Rajasthan Men Arrested നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം : 2 പേർ അറസ്‌റ്റിൽ

author img

By ETV Bharat Kerala Team

Published : Sep 10, 2023, 3:49 PM IST

Woman dragged into jeep and gangraped : സ്‌ത്രീയെ ജീപ്പിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം ചെയ്‌ത് വിവസ്‌ത്രയാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ

gangrape of woman in rajasthan  GangRape in Rajasthan men Arrested  GangRape  Rajasthan GangRape  ജീപ്പിൽ വലിച്ചുകേറ്റി കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗം  രാജസ്ഥാനിൽ കൂട്ടബലാത്സംഗം  ഭിൽവാര കൂട്ടബലാത്സംഗം
GangRape in Rajasthan men Arrested

ജയ്‌പൂർ : രാജസ്ഥാനിൽ സ്‌ത്രീയെ കൂട്ടബലാത്സംഗം (GangRape in Rajasthan) ചെയ്‌ത കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ഭിൽവാര നഗരത്തിൽ ഗംഗാപൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ ഛോട്ടു (42), ഗിർധാരി (30) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ശനിയാഴ്‌ച രാത്രി അത്താഴം കഴിഞ്ഞ് റോഡിലൂടെ നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിലെത്തിയ മൂന്ന് പേർ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ശേഷം സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്‌തു. തുടർന്ന് വിവസ്‌ത്രയായി കിടന്ന സ്‌ത്രീക്ക് ഗ്രാമവാസികൾ സംരക്ഷണം നൽകുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി യുവതിയ്‌ക്ക് അടിയന്തര സുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കി. പൊലീസിന് അതിജീവിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയും കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തിവരികയാണ്.

ഇതിനിടെ അതിജീവിതയ്‌ക്ക് എത്രയും വേഗം നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് സ്‌റ്റേഷൻ ഓഫിസിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഭൗതിക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read : Stepfather Kills Minor Daughter : നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി ; കുറ്റം മറയ്‌ക്കാൻ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ

ഓടുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം : ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 25 നാണ് ബിഹാറിലെ സമസ്‌തിപൂർ (Samastipur Bihar) ജില്ലയിൽ ഓടുന്ന എസ്‌യുവി കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം (Girl Gangraped) ചെയ്‌ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. മുഹമ്മദ് സലാവുദ്ദീൻ, മുഹമ്മദ് അലാവുദ്ദീൻ, യശ്വന്ത് കുമാർ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഓഗസ്റ്റ് 16ന് പുലർച്ചെ കൊൽക്കത്തയിൽ നിന്ന് സമസ്‌തിപൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ അതിജീവിതക്കും പിതാവിനും അവിടെ എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്യുകയായിരുന്നു. വാഗ്‌ദാനം സ്വീകരിച്ച് അതിജീവിതയും പിതാവും വാഹനത്തില്‍ കയറി.

തുടർന്ന്, മുക്തപൂരിനടുത്തുവച്ച് വാഹനത്തില്‍ ഉണ്ടായിരുന്നവർ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നൽകി ബോധരഹിതരാക്കുകയും മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽവച്ച് മാറിമാറി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതായി മൊഴി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ശേഷം പ്രതികൾ യുവതിയുടെ പിതാവിനെ റോഡിൽ ഇറക്കിവിടുകയും കൂട്ടബലാത്സംഗത്തിന് ശേഷം മുസാഫർപൂരിലെ റോഡിൽ യുവതിയെ ഉപേക്ഷിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞ് സ്വബോധം വീണ്ടെടുത്ത പെൺകുട്ടിക്ക് പൊലീസിൽ പരാതി നൽകുകയും ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.

Read More : Gangrape In Moving Car In Bihar ഓടുന്ന കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു; 3 പേര്‍ പിടിയില്‍

ജയ്‌പൂർ : രാജസ്ഥാനിൽ സ്‌ത്രീയെ കൂട്ടബലാത്സംഗം (GangRape in Rajasthan) ചെയ്‌ത കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ഭിൽവാര നഗരത്തിൽ ഗംഗാപൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ ഛോട്ടു (42), ഗിർധാരി (30) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ശനിയാഴ്‌ച രാത്രി അത്താഴം കഴിഞ്ഞ് റോഡിലൂടെ നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിലെത്തിയ മൂന്ന് പേർ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ശേഷം സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്‌തു. തുടർന്ന് വിവസ്‌ത്രയായി കിടന്ന സ്‌ത്രീക്ക് ഗ്രാമവാസികൾ സംരക്ഷണം നൽകുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി യുവതിയ്‌ക്ക് അടിയന്തര സുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കി. പൊലീസിന് അതിജീവിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയും കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തിവരികയാണ്.

ഇതിനിടെ അതിജീവിതയ്‌ക്ക് എത്രയും വേഗം നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് സ്‌റ്റേഷൻ ഓഫിസിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഭൗതിക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read : Stepfather Kills Minor Daughter : നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി ; കുറ്റം മറയ്‌ക്കാൻ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ

ഓടുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം : ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 25 നാണ് ബിഹാറിലെ സമസ്‌തിപൂർ (Samastipur Bihar) ജില്ലയിൽ ഓടുന്ന എസ്‌യുവി കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം (Girl Gangraped) ചെയ്‌ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. മുഹമ്മദ് സലാവുദ്ദീൻ, മുഹമ്മദ് അലാവുദ്ദീൻ, യശ്വന്ത് കുമാർ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഓഗസ്റ്റ് 16ന് പുലർച്ചെ കൊൽക്കത്തയിൽ നിന്ന് സമസ്‌തിപൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ അതിജീവിതക്കും പിതാവിനും അവിടെ എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്യുകയായിരുന്നു. വാഗ്‌ദാനം സ്വീകരിച്ച് അതിജീവിതയും പിതാവും വാഹനത്തില്‍ കയറി.

തുടർന്ന്, മുക്തപൂരിനടുത്തുവച്ച് വാഹനത്തില്‍ ഉണ്ടായിരുന്നവർ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നൽകി ബോധരഹിതരാക്കുകയും മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽവച്ച് മാറിമാറി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതായി മൊഴി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ശേഷം പ്രതികൾ യുവതിയുടെ പിതാവിനെ റോഡിൽ ഇറക്കിവിടുകയും കൂട്ടബലാത്സംഗത്തിന് ശേഷം മുസാഫർപൂരിലെ റോഡിൽ യുവതിയെ ഉപേക്ഷിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞ് സ്വബോധം വീണ്ടെടുത്ത പെൺകുട്ടിക്ക് പൊലീസിൽ പരാതി നൽകുകയും ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.

Read More : Gangrape In Moving Car In Bihar ഓടുന്ന കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു; 3 പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.