ETV Bharat / bharat

Gangrape In Moving Car In Bihar ഓടുന്ന കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു; 3 പേര്‍ പിടിയില്‍

author img

By ETV Bharat Kerala Team

Published : Aug 25, 2023, 6:19 PM IST

Girl Gangraped In Moving SUV In Samastipur Bihar ബിഹാറിലെ സമസ്‌തിപൂർ ജില്ലയിൽവച്ചാണ് ഓടുന്ന കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തത്

ബിഹാറിലെ സമസ്‌തിപൂർ  എസ്‌യുവി കാറില്‍വച്ച് ബലാത്സംഗം  Gangrape In Moving Car in Bihar  Gangrape In Moving Car in Bihar Samastipur
Gangrape In Moving Car in Bihar

സമസ്‌തിപൂർ: ബിഹാറിലെ സമസ്‌തിപൂർ (Samastipur Bihar) ജില്ലയിൽ ഓടുന്ന എസ്‌യുവി കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം (Girl Gangraped) ചെയ്‌ത സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. വൈശാലി സ്വദേശികളായ മുഹമ്മദ് സലാവുദ്ദീൻ, മുസാഫർപൂര്‍ സ്വദേശി മുഹമ്മദ് അലാവുദ്ദീൻ, സക്ര സ്വദേശി യശ്വന്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പെൺകുട്ടിക്ക് ബോധം തിരികെ ലഭിച്ചത്. ഇതേ തുടര്‍ന്ന്, പൊലീസിൽ പരാതി നൽകുകയും ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.

അതിജീവിതയുടെ പരാതിയില്‍ പറയുന്നത്: ഓഗസ്റ്റ് 16ന് പുലർച്ചെ ഒരു മണിക്ക് കൊൽക്കത്തയിൽ നിന്നാണ് അതിജീവിതയും പിതാവും സമസ്‌തിപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയില്‍വേ സ്റ്റേഷന്‍റെ പരിസത്തെ എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌തു. ഇവരുടെ വാക്ക് വിശ്വാസത്തിലെടുത്ത അതിജീവിതയും പിതാവും വാഹനത്തില്‍ കയറി.

മുക്തപൂരിനടുത്തുവച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നല്‍കി. തുടര്‍ന്ന്, ഇരുവരുടേയും ബോധം നഷ്‌ടപ്പെട്ടു. പിന്നീട്, മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽവച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ പിതാവിനെ പൂസയിലെ റോഡിൽ ഇറക്കിവിടുകയുണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷം മുസാഫർപൂരിലെ റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റ് അതിവേഗം: സംഭവത്തില്‍, സക്ര പൊലീസും പൂസ പൊലീസും ഇടപെട്ടു. ഈ രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പിതാവിനേയും മകളേയും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അതിജീവിതയ്‌ക്ക് ബോധം തിരികെ കിട്ടി ഓഗസ്റ്റ് 23നാണ് പരാതി നല്‍കിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ല പൊലീസ് മേധാവി വിനയ് തിവാരിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സമസ്‌തിപൂർ, പട്‌ന, സീതാമർഹി, മുസാഫർപൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ പ്രതികള്‍ക്കെതിരെ നേരത്തേ നിരവധി കേസുകളുണ്ട്. യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നൽകി ഇവര്‍ പണവും ആഭരണവും കൊള്ളയടിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏഴുവയസുകാരിയെ അച്ഛനും മകനും കൂട്ടബലാത്സംഗം ചെയ്‌തു, അറസ്റ്റ്: ഏഴുവയസുകാരിയെ അയൽവാസിയും മകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. തെലങ്കാനയിലെ പെറ്റ്‌ബാഷിരബാദില്‍ ഇക്കഴിഞ്ഞ 11ാം തിയതിയാണ് സംഭവം. കർണാടക സ്വദേശികളായ ശിവകുമാർ (44), മകൻ ശ്യാമൽ (19) എന്നിവരാണ് കേസിലെ പ്രതികൾ.

READ MORE | Gang rape | കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞു; കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി അയൽവാസിയും മകനും

അയൽവാസികളായ ഇവരുടെ വീട്ടിൽ പെൺകുട്ടി പോകാറുണ്ടായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് ശിവകുമാറിന്‍റെ മകനും കുട്ടിയെ പീഡനത്തിനിരയാക്കി.

സമസ്‌തിപൂർ: ബിഹാറിലെ സമസ്‌തിപൂർ (Samastipur Bihar) ജില്ലയിൽ ഓടുന്ന എസ്‌യുവി കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം (Girl Gangraped) ചെയ്‌ത സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. വൈശാലി സ്വദേശികളായ മുഹമ്മദ് സലാവുദ്ദീൻ, മുസാഫർപൂര്‍ സ്വദേശി മുഹമ്മദ് അലാവുദ്ദീൻ, സക്ര സ്വദേശി യശ്വന്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പെൺകുട്ടിക്ക് ബോധം തിരികെ ലഭിച്ചത്. ഇതേ തുടര്‍ന്ന്, പൊലീസിൽ പരാതി നൽകുകയും ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.

അതിജീവിതയുടെ പരാതിയില്‍ പറയുന്നത്: ഓഗസ്റ്റ് 16ന് പുലർച്ചെ ഒരു മണിക്ക് കൊൽക്കത്തയിൽ നിന്നാണ് അതിജീവിതയും പിതാവും സമസ്‌തിപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയില്‍വേ സ്റ്റേഷന്‍റെ പരിസത്തെ എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌തു. ഇവരുടെ വാക്ക് വിശ്വാസത്തിലെടുത്ത അതിജീവിതയും പിതാവും വാഹനത്തില്‍ കയറി.

മുക്തപൂരിനടുത്തുവച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നല്‍കി. തുടര്‍ന്ന്, ഇരുവരുടേയും ബോധം നഷ്‌ടപ്പെട്ടു. പിന്നീട്, മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽവച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ പിതാവിനെ പൂസയിലെ റോഡിൽ ഇറക്കിവിടുകയുണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷം മുസാഫർപൂരിലെ റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റ് അതിവേഗം: സംഭവത്തില്‍, സക്ര പൊലീസും പൂസ പൊലീസും ഇടപെട്ടു. ഈ രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പിതാവിനേയും മകളേയും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അതിജീവിതയ്‌ക്ക് ബോധം തിരികെ കിട്ടി ഓഗസ്റ്റ് 23നാണ് പരാതി നല്‍കിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ല പൊലീസ് മേധാവി വിനയ് തിവാരിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സമസ്‌തിപൂർ, പട്‌ന, സീതാമർഹി, മുസാഫർപൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ പ്രതികള്‍ക്കെതിരെ നേരത്തേ നിരവധി കേസുകളുണ്ട്. യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നൽകി ഇവര്‍ പണവും ആഭരണവും കൊള്ളയടിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏഴുവയസുകാരിയെ അച്ഛനും മകനും കൂട്ടബലാത്സംഗം ചെയ്‌തു, അറസ്റ്റ്: ഏഴുവയസുകാരിയെ അയൽവാസിയും മകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. തെലങ്കാനയിലെ പെറ്റ്‌ബാഷിരബാദില്‍ ഇക്കഴിഞ്ഞ 11ാം തിയതിയാണ് സംഭവം. കർണാടക സ്വദേശികളായ ശിവകുമാർ (44), മകൻ ശ്യാമൽ (19) എന്നിവരാണ് കേസിലെ പ്രതികൾ.

READ MORE | Gang rape | കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞു; കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി അയൽവാസിയും മകനും

അയൽവാസികളായ ഇവരുടെ വീട്ടിൽ പെൺകുട്ടി പോകാറുണ്ടായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് ശിവകുമാറിന്‍റെ മകനും കുട്ടിയെ പീഡനത്തിനിരയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.