ETV Bharat / bharat

'കശ്‌മീരിന് ഗാസയുടെ സ്ഥിതിവരും'; പാക്കിസ്ഥാനുമായി ചർച്ച ചെയ്‌ത്‌ പ്രശ്‌നപരിഹാരം വേണമെന്ന് ഫാറൂഖ് അബ്‌ദുള്ള

author img

By ETV Bharat Kerala Team

Published : Dec 26, 2023, 7:43 PM IST

Kashmir Compared to Gaza : ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കശ്‌മീരികൾക്ക് ഗാസയിലെ പലസ്‌തീനികളുടെ അതേ ഗതിതന്നെയായിരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രി പറഞ്ഞത്. പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറായിരുന്നിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചില്ലെന്നും ഫാറൂഖ് അബ്‌ദുള്ള കുറ്റപ്പെടുത്തി.

Etv Bharat Farooq Abdullah  Kashmiris Will Suffer  Farooq Abdullah Compare Kashmir To Gaza  കശ്‌മീരിന് ഗാസയുടെ സ്ഥിതിവരും  Kashmir Compared to Gaza  Farooq Abdullah controversy  Farooq Abdullah kashmir
Farooq Abdullah Says Kashmiris Will Suffer the Same Fate as Palestinians in Gaza

ശ്രീനഗർ: കശ്‌മീർ ഗാസയ്ക്ക് തുല്യമാക്കുമെന്ന വിവാദ പരാമര്‍ശവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്‍റുമായ ഡോ. ഫാറൂഖ് അബ്‌ദുള്ള (Dr. Farooq Abdullah). ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ കശ്‌മീർ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കശ്‌മീരികൾക്ക് ഗാസയിലെ പലസ്‌തീനികളുടെ അതേ ഗതി തന്നെയായിരിക്കുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള മാധ്യമങ്ങളോട് പറഞ്ഞു(Farooq Abdullah Says Kashmiris Will Suffer the Same Fate as Palestinians in Gaza). മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാരായ ഇമ്രാൻ ഖാനും നവാസ് ഷെരീഫും ചർച്ചയ്ക്ക് തയ്യാറായിരുന്നിട്ടും കേന്ദ്ര സർക്കാർ അതിന് തയ്യാറായില്ലെന്നും ഫാറൂഖ് അബ്‌ദുള്ള കുറ്റപ്പെടുത്തി.

ഇന്ത്യക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയുമെന്നും അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും പറഞ്ഞ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Former Prime Minister Atal Bihari Vajpayee) ഉപദേശം കേന്ദ്രസർക്കാർ മാനിക്കണമെന്നും അബ്‌ദുള്ള പറഞ്ഞു. യുദ്ധത്തിലൂടെയല്ല ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എവിടെയാണ് ചർച്ചയെന്നും അദ്ദേഹം ചോദിച്ചു (India - Pakistan Dialogues).

നവാസ് ഷെരീഫ് (Nawaz Sharif) അടുത്ത പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും ഫാറൂഖ് അബ്‌ദുള്ള ചൂണ്ടിക്കാട്ടി. അദ്ദേഹം നിരന്തരം ചർച്ച ആവശ്യപ്പെടുന്നുണ്ടെന്നും എന്തുകൊണ്ടാണ് സർക്കാർ മിണ്ടാത്തതെന്നും അബ്‌ദുള്ള പരിഭവിച്ചു. പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ കൊല്ലപ്പെടാതിരുന്നതിൽ ദൈവത്തിന് നന്ദിപറഞ്ഞ ഫാറൂഖ് അബ്‌ദുള്ള, അദ്ദേഹം ഇനിയും തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രത്യാശയും മാധ്യമങ്ങളോട് പങ്കുവച്ചു.

Also Read: കശ്‌മീരിലെ ഭീകരാക്രമണം;'നഷ്‌ട പരിഹാരം പര്യാപ്‌തമല്ല, അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം': അസദുദ്ദീൻ ഒവൈസി

ഏതാനും ദിവസം മുൻപ് സൈനികർ കസ്റ്റഡിയിലെടുത്ത മൂന്ന് കശ്‌മീരി യുവാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവനകൾ. യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയാലോ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാലോ നീതി നടപ്പാവില്ലെന്ന് അബ്‌ദുള്ള പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.

ഭീകരവാദവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾ കൊല്ലപ്പെട്ടാൽ നമ്മൾ ഏത് ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും ഫാറൂഖ് അബ്‌ദുള്ള ചോദിച്ചു. "ഇതാണോ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന മഹാത്മാ ഗാന്ധിയുടെ ഇന്ത്യ? ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്‌പരം ശത്രുക്കളാണെന്ന് കരുതുന്ന തരത്തിൽ വിദ്വേഷം പടർന്നു." ഫാറൂഖ് അബ്‌ദുള്ള കൂട്ടിച്ചേര്‍ത്തു.

സംശയാസ്‌പദമായി മൂന്നുപേരുടെ മരണം: ഡിസംബര്‍ 22 നാണ് പൂഞ്ചില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സൈന്യം എട്ട് പേരെ പിടികൂടിയിരുന്നു. ഇവരിൽ മൂന്ന് പേരെയാണ് വെള്ളിയാഴ്‌ച (ഡിസംബര്‍ 22) സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഫ്‌ലിയാസിലെ ടോപ പീര്‍ ഗ്രാമത്തില്‍ നിന്നുള്ള സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷോക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ: മരിച്ചവരുടെ ശരീരത്തിൽ വലിയ മർദ്ദനം ഏറ്റതിന്‍റെ മുറിവുണ്ടായിരുന്നെന ആരോപണവുമായി നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മൂന്ന് യുവാക്കൾ അടക്കമുള്ള ചില നാട്ടുകാരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചത് സ്ഥിതിഗതികൾ വഷളാക്കി. അതോടെ ഈ മേഖലയിൽ ഇന്‍റർനെറ്റ് റദ്ദാക്കിയിരുന്നു.

Also Read: പാക്കിസ്ഥാന്‍ തെരഞ്ഞടുപ്പ് ഫെബ്രുവരി 8ന്; ജനവിധി തേടി ഹിന്ദു യുവതിയും

ബന്ധുക്കൾക്ക് സർക്കാർ ജോലി: ഇതോടെ വിഷയം തണുപ്പിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ പ്രഖ്യാപിച്ചു. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിനിടെ, സംഭവത്തിലുൾപ്പെട്ടതെന്ന് കരുതുന്ന ബ്രിഗേഡിയര്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ റൈഫിള്‍സിലെ മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തു. കുറ്റാരോപിതരായ സൈനികർക്കെതിരെ സേനാ തലത്തിലുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ശ്രീനഗർ: കശ്‌മീർ ഗാസയ്ക്ക് തുല്യമാക്കുമെന്ന വിവാദ പരാമര്‍ശവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്‍റുമായ ഡോ. ഫാറൂഖ് അബ്‌ദുള്ള (Dr. Farooq Abdullah). ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ കശ്‌മീർ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കശ്‌മീരികൾക്ക് ഗാസയിലെ പലസ്‌തീനികളുടെ അതേ ഗതി തന്നെയായിരിക്കുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള മാധ്യമങ്ങളോട് പറഞ്ഞു(Farooq Abdullah Says Kashmiris Will Suffer the Same Fate as Palestinians in Gaza). മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാരായ ഇമ്രാൻ ഖാനും നവാസ് ഷെരീഫും ചർച്ചയ്ക്ക് തയ്യാറായിരുന്നിട്ടും കേന്ദ്ര സർക്കാർ അതിന് തയ്യാറായില്ലെന്നും ഫാറൂഖ് അബ്‌ദുള്ള കുറ്റപ്പെടുത്തി.

ഇന്ത്യക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയുമെന്നും അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും പറഞ്ഞ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Former Prime Minister Atal Bihari Vajpayee) ഉപദേശം കേന്ദ്രസർക്കാർ മാനിക്കണമെന്നും അബ്‌ദുള്ള പറഞ്ഞു. യുദ്ധത്തിലൂടെയല്ല ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എവിടെയാണ് ചർച്ചയെന്നും അദ്ദേഹം ചോദിച്ചു (India - Pakistan Dialogues).

നവാസ് ഷെരീഫ് (Nawaz Sharif) അടുത്ത പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും ഫാറൂഖ് അബ്‌ദുള്ള ചൂണ്ടിക്കാട്ടി. അദ്ദേഹം നിരന്തരം ചർച്ച ആവശ്യപ്പെടുന്നുണ്ടെന്നും എന്തുകൊണ്ടാണ് സർക്കാർ മിണ്ടാത്തതെന്നും അബ്‌ദുള്ള പരിഭവിച്ചു. പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ കൊല്ലപ്പെടാതിരുന്നതിൽ ദൈവത്തിന് നന്ദിപറഞ്ഞ ഫാറൂഖ് അബ്‌ദുള്ള, അദ്ദേഹം ഇനിയും തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രത്യാശയും മാധ്യമങ്ങളോട് പങ്കുവച്ചു.

Also Read: കശ്‌മീരിലെ ഭീകരാക്രമണം;'നഷ്‌ട പരിഹാരം പര്യാപ്‌തമല്ല, അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം': അസദുദ്ദീൻ ഒവൈസി

ഏതാനും ദിവസം മുൻപ് സൈനികർ കസ്റ്റഡിയിലെടുത്ത മൂന്ന് കശ്‌മീരി യുവാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവനകൾ. യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയാലോ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാലോ നീതി നടപ്പാവില്ലെന്ന് അബ്‌ദുള്ള പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.

ഭീകരവാദവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾ കൊല്ലപ്പെട്ടാൽ നമ്മൾ ഏത് ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും ഫാറൂഖ് അബ്‌ദുള്ള ചോദിച്ചു. "ഇതാണോ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന മഹാത്മാ ഗാന്ധിയുടെ ഇന്ത്യ? ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്‌പരം ശത്രുക്കളാണെന്ന് കരുതുന്ന തരത്തിൽ വിദ്വേഷം പടർന്നു." ഫാറൂഖ് അബ്‌ദുള്ള കൂട്ടിച്ചേര്‍ത്തു.

സംശയാസ്‌പദമായി മൂന്നുപേരുടെ മരണം: ഡിസംബര്‍ 22 നാണ് പൂഞ്ചില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സൈന്യം എട്ട് പേരെ പിടികൂടിയിരുന്നു. ഇവരിൽ മൂന്ന് പേരെയാണ് വെള്ളിയാഴ്‌ച (ഡിസംബര്‍ 22) സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഫ്‌ലിയാസിലെ ടോപ പീര്‍ ഗ്രാമത്തില്‍ നിന്നുള്ള സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷോക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ: മരിച്ചവരുടെ ശരീരത്തിൽ വലിയ മർദ്ദനം ഏറ്റതിന്‍റെ മുറിവുണ്ടായിരുന്നെന ആരോപണവുമായി നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മൂന്ന് യുവാക്കൾ അടക്കമുള്ള ചില നാട്ടുകാരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചത് സ്ഥിതിഗതികൾ വഷളാക്കി. അതോടെ ഈ മേഖലയിൽ ഇന്‍റർനെറ്റ് റദ്ദാക്കിയിരുന്നു.

Also Read: പാക്കിസ്ഥാന്‍ തെരഞ്ഞടുപ്പ് ഫെബ്രുവരി 8ന്; ജനവിധി തേടി ഹിന്ദു യുവതിയും

ബന്ധുക്കൾക്ക് സർക്കാർ ജോലി: ഇതോടെ വിഷയം തണുപ്പിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ പ്രഖ്യാപിച്ചു. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിനിടെ, സംഭവത്തിലുൾപ്പെട്ടതെന്ന് കരുതുന്ന ബ്രിഗേഡിയര്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ റൈഫിള്‍സിലെ മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തു. കുറ്റാരോപിതരായ സൈനികർക്കെതിരെ സേനാ തലത്തിലുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.