ETV Bharat / bharat

പട്ടുസാരി..കുക്കർ.. വാഗ്‌ദാനങ്ങള്‍ അവസാനിക്കുന്നില്ല; കോടികൾ കടന്ന്‌ സ്ഥാനാർത്ഥികളുടെ ചെലവ്

author img

By ETV Bharat Kerala Team

Published : Nov 21, 2023, 4:20 PM IST

Expenses of candidates crossed crores: ഛത്തീസ്‌ഗഡ്‌ ആന്ധ്ര അതിർത്തി പങ്കിടുന്ന ജില്ലയിൽ പാർട്ടി സ്ഥാനാർഥിയുടെ സമ്മാനവിതരണം 'കൈയിൽ എല്ലില്ലാത്ത' മട്ടിലാണ്. ഇതുവരെ ചെലവഴിച്ചത്‌ 20 കോടിയിലധികം.

Telangana  Expenses of candidates  Expenses of candidates crossed crores  കോടികൾ കടന്ന്‌ സ്ഥാനാർത്ഥികളുടെ ചെലവ്  സ്ഥാനാർഥികളുടെ സമ്മാനവിതരണം  Telangana election  തെരഞ്ഞെടുപ്പ്  വാഗ്‌ദാനങ്ങള്‍ നല്‍കി സ്ഥാനാർത്ഥികള്‍  Candidates made promises  constituency candidate  മണ്ഡലം സ്ഥാനാർത്ഥി
Expenses of candidates crossed crores

ഹൈദരാബാദ്: പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകൾക്കും പട്ടുസാരി സമ്മാനിച്ച് വടക്കന്‍ തെലങ്കാനയിലെ സ്ഥാനാർത്ഥി (constituency candidate). ദസറ ദിനത്തില്‍ ഓരോ ഇരുപത് പേർക്കും ആടുകളെ നൽകി. സർപഞ്ചുമാർക്കും എംപിടിസി അംഗങ്ങൾക്കും സ്വർണം വിതരണം ചെയ്യുകയും ചില ഗ്രാമങ്ങളിൽ വീടുവീടാന്തരം കുക്കർ വിതരണം ചെയ്യുകയും ചെയ്‌തു (Expenses of candidates crossed crores). ഇതുവരെ 20 കോടിയിലധികം രൂപ ചെലവഴിച്ചതായി പറയുന്നു.

ഛത്തീസ്‌ഗഡ്‌ ആന്ധ്ര അതിർത്തി പങ്കിടുന്ന ജില്ലയിൽ ഒരു പാർട്ടി സ്ഥാനാർഥിയുടെ സമ്മാനവിതരണം കൈയിൽ എല്ലില്ലാത്ത(no bones in his hand) മട്ടിലാണ്. ഗ്രാമങ്ങളിൽ സോളാർ വിളക്കുകളുടെ വിതരണം, ക്ഷേത്രങ്ങളുടെ നിർമാണം, നഗരത്തിൽ ആറ് ജിംനേഷ്യങ്ങൾ നിർമിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വീതം. അപ്പാർട്ട്‌മെന്‍റുകൾ, കോളനികൾ, കമ്മ്യൂണിറ്റികൾ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി നിരവധി വാഗ്‌ദാനങ്ങള്‍. ഇതിനോടകം 30 കോടിയോളം രൂപ ചെലവഴിച്ചതായി പ്രദേശവാസികൾ അവകാശപ്പെടുന്നു.

സംസ്ഥാനത്തെ ചില നിയോജക മണ്ഡലങ്ങളിൽ വാക്ക് തർക്കമില്ല, പണക്കെട്ടുകൾ തള്ളുക മാത്രമാണ് ചെയ്യുന്നത്. ശക്തരായ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലും റിയൽ എസ്റ്റേറ്റ് വ്യാപാരികളും വ്യവസായ പ്രമുഖരും രംഗത്തിറങ്ങുന്ന ചിലയിടങ്ങളിലും കോടികളാണ് ചെലവഴിക്കുന്നത്. ആരൊക്കെ എന്ത് ചോദിച്ചാലും സമയത്തിനുള്ളിൽ അത് ക്രമീകരിക്കുന്നു. ഒന്നും ചോദിക്കാത്തവര്‍ക്കും അവർക്കാവശ്യമുള്ളത് കണ്ടറിഞ്ഞ് നല്‍കുന്നു.

വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ ചിലയിടങ്ങളിൽ 20 കോടി മുതൽ 30 കോടി രൂപ വരെ ചിലവഴിച്ചതായാണ്‌ കണക്കുകള്‍. ഇവ കൂടാതെ, പൊതുഗതാഗത ചെലവുകൾ, യോഗങ്ങൾ, പ്രചാരണം, വാഹന ചെലവുകൾ, പോളിംഗിന് മുമ്പ് വോട്ടർമാർക്കുള്ള പ്രത്യേക ഫണ്ട് വിതരണം എല്ലാത്തിനുമായി വലിയ തുകയാണ്‌ ചെലവഴിക്കുന്നത്‌.

തങ്ങള്‍ ഗ്രാമത്തിൽ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌ എന്ന്‌ അറിയിക്കാനുള്ള ശ്രമത്തിലാണ്‌ സ്ഥാനാർത്ഥികൾ. ക്ഷേത്രങ്ങളുടെയും ഗ്രാമദേവതകളുടെയും ഗോപുരങ്ങളുടെയും അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും ഫണ്ട് നൽകുന്നുണ്ട്. പ്രാർത്ഥനാ ഹാളുകളുടെ നടത്തിപ്പുകാരുമായും ഇവർ കൂടിക്കാഴ്‌ച നടത്തി സഹായിക്കുന്നുണ്ട്.

സാമൂഹിക ഗ്രൂപ്പുകളുടെ ആത്മീയ സഭകളുടെ പരിപാലനത്തിനായി പ്രത്യേക ഫണ്ട് നൽകുന്നു. കുറഞ്ഞത് 1000 രൂപ. കാർത്തിക മാസാചരണത്തോടനുബന്ധിച്ച് അനുസ്‌മരണ ചടങ്ങുകൾക്കും കൂട്ടായ്‌മകൾക്കും 2 ലക്ഷം രൂപ അനുവദിച്ചു. നിസാമാബാദ്, അദിലാബാദ്, ഖമ്മം, രംഗറെഡ്ഡി എന്നീ സംയുക്ത ജില്ലകളിൽ ചില കുക്കറുകളും തേപ്പുപെട്ടികളും വിതരണം ചെയ്‌തതായി നാട്ടുകാർ പറയുന്നു.

സമ്മാനമായി നൽകുന്ന പണത്തിന്‍റെ ഏകദേശം കണക്ക്‌

- കാർത്തിക സദസ്സുകൾക്ക് രണ്ട് ലക്ഷം രൂപ

- എല്ലാ ഞായറാഴ്‌ചകളിലും ഗ്രാമത്തിലേക്ക് രണ്ട് ആട്ടിൻകുട്ടികളെ വിതരണം ചെയ്യുന്നു

- എല്ലാ വീട്ടിലേക്കും ഒരു പട്ടുസാരി

- കുക്കറുകൾ, ഇലക്‌ട്രിക്‌ റൈസ് കുക്കറുകൾ, സ്റ്റൗകൾ

- ക്ഷേത്രങ്ങൾക്കുള്ള ഫണ്ടായി രണ്ട് ലക്ഷത്തിലധികം

- ജാതി ദേവതകളുടെ/ദൈവങ്ങളുടെ ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിന് 5 ലക്ഷം

- ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം - 50 ലക്ഷം

- ഒരു കോടിയിലധികം രൂപ പുതിയ ക്ഷേത്രം പണിയാൻ

- ജാതി സൊസൈറ്റികളുടെ ക്ഷേമ കെട്ടിടങ്ങൾക്ക് 50 ലക്ഷം

- ജാതി സമുദായങ്ങളുടെ ക്ഷേമത്തിന് 50 ലക്ഷത്തിലധികം

- ചേരികളിലും കോളനികളിലും ഓപ്പണ്‍ കമ്മ്യൂണിറ്റി ഹാളുകൾക്ക് 10 ലക്ഷം

- ഗ്രാമങ്ങളിൽ കമാനങ്ങൾ നിർമിക്കാൻ 10 ലക്ഷം

- പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷത്തിലധികം രൂപ

- യുവാക്കൾക്കുള്ള കായിക ഉപകരണങ്ങൾ/ജിം ഉപകരണങ്ങൾക്ക് 2 ലക്ഷം

- യൂത്ത് ഗ്രൂപ്പുകൾക്ക് ഡിജെ കിറ്റിന് 3 ലക്ഷം

- അപ്പാർട്ടുമെന്‍റുകളിൽ സിസിടിവികൾക്ക് 5 ലക്ഷം രൂപ

- കവലകളിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 5 ലക്ഷം

- വിവിധ സമുദായങ്ങൾക്ക് ഭൂമി വാങ്ങാൻ 50 ലക്ഷത്തിലധികം

- മരണം സംഭവിച്ചാൽ, കുടുംബങ്ങൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ

- അടിയന്തര ശസ്‌ത്രക്രിയകൾ..ചികിത്സാ സേവനങ്ങൾക്ക് 5 ലക്ഷം രൂപ വരെ

ALSO READ: 'കർഷകർക്ക് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്': തെലങ്കാനയില്‍ വമ്പൻ വാഗ്‌ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക

ഹൈദരാബാദ്: പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകൾക്കും പട്ടുസാരി സമ്മാനിച്ച് വടക്കന്‍ തെലങ്കാനയിലെ സ്ഥാനാർത്ഥി (constituency candidate). ദസറ ദിനത്തില്‍ ഓരോ ഇരുപത് പേർക്കും ആടുകളെ നൽകി. സർപഞ്ചുമാർക്കും എംപിടിസി അംഗങ്ങൾക്കും സ്വർണം വിതരണം ചെയ്യുകയും ചില ഗ്രാമങ്ങളിൽ വീടുവീടാന്തരം കുക്കർ വിതരണം ചെയ്യുകയും ചെയ്‌തു (Expenses of candidates crossed crores). ഇതുവരെ 20 കോടിയിലധികം രൂപ ചെലവഴിച്ചതായി പറയുന്നു.

ഛത്തീസ്‌ഗഡ്‌ ആന്ധ്ര അതിർത്തി പങ്കിടുന്ന ജില്ലയിൽ ഒരു പാർട്ടി സ്ഥാനാർഥിയുടെ സമ്മാനവിതരണം കൈയിൽ എല്ലില്ലാത്ത(no bones in his hand) മട്ടിലാണ്. ഗ്രാമങ്ങളിൽ സോളാർ വിളക്കുകളുടെ വിതരണം, ക്ഷേത്രങ്ങളുടെ നിർമാണം, നഗരത്തിൽ ആറ് ജിംനേഷ്യങ്ങൾ നിർമിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വീതം. അപ്പാർട്ട്‌മെന്‍റുകൾ, കോളനികൾ, കമ്മ്യൂണിറ്റികൾ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി നിരവധി വാഗ്‌ദാനങ്ങള്‍. ഇതിനോടകം 30 കോടിയോളം രൂപ ചെലവഴിച്ചതായി പ്രദേശവാസികൾ അവകാശപ്പെടുന്നു.

സംസ്ഥാനത്തെ ചില നിയോജക മണ്ഡലങ്ങളിൽ വാക്ക് തർക്കമില്ല, പണക്കെട്ടുകൾ തള്ളുക മാത്രമാണ് ചെയ്യുന്നത്. ശക്തരായ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലും റിയൽ എസ്റ്റേറ്റ് വ്യാപാരികളും വ്യവസായ പ്രമുഖരും രംഗത്തിറങ്ങുന്ന ചിലയിടങ്ങളിലും കോടികളാണ് ചെലവഴിക്കുന്നത്. ആരൊക്കെ എന്ത് ചോദിച്ചാലും സമയത്തിനുള്ളിൽ അത് ക്രമീകരിക്കുന്നു. ഒന്നും ചോദിക്കാത്തവര്‍ക്കും അവർക്കാവശ്യമുള്ളത് കണ്ടറിഞ്ഞ് നല്‍കുന്നു.

വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ ചിലയിടങ്ങളിൽ 20 കോടി മുതൽ 30 കോടി രൂപ വരെ ചിലവഴിച്ചതായാണ്‌ കണക്കുകള്‍. ഇവ കൂടാതെ, പൊതുഗതാഗത ചെലവുകൾ, യോഗങ്ങൾ, പ്രചാരണം, വാഹന ചെലവുകൾ, പോളിംഗിന് മുമ്പ് വോട്ടർമാർക്കുള്ള പ്രത്യേക ഫണ്ട് വിതരണം എല്ലാത്തിനുമായി വലിയ തുകയാണ്‌ ചെലവഴിക്കുന്നത്‌.

തങ്ങള്‍ ഗ്രാമത്തിൽ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌ എന്ന്‌ അറിയിക്കാനുള്ള ശ്രമത്തിലാണ്‌ സ്ഥാനാർത്ഥികൾ. ക്ഷേത്രങ്ങളുടെയും ഗ്രാമദേവതകളുടെയും ഗോപുരങ്ങളുടെയും അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും ഫണ്ട് നൽകുന്നുണ്ട്. പ്രാർത്ഥനാ ഹാളുകളുടെ നടത്തിപ്പുകാരുമായും ഇവർ കൂടിക്കാഴ്‌ച നടത്തി സഹായിക്കുന്നുണ്ട്.

സാമൂഹിക ഗ്രൂപ്പുകളുടെ ആത്മീയ സഭകളുടെ പരിപാലനത്തിനായി പ്രത്യേക ഫണ്ട് നൽകുന്നു. കുറഞ്ഞത് 1000 രൂപ. കാർത്തിക മാസാചരണത്തോടനുബന്ധിച്ച് അനുസ്‌മരണ ചടങ്ങുകൾക്കും കൂട്ടായ്‌മകൾക്കും 2 ലക്ഷം രൂപ അനുവദിച്ചു. നിസാമാബാദ്, അദിലാബാദ്, ഖമ്മം, രംഗറെഡ്ഡി എന്നീ സംയുക്ത ജില്ലകളിൽ ചില കുക്കറുകളും തേപ്പുപെട്ടികളും വിതരണം ചെയ്‌തതായി നാട്ടുകാർ പറയുന്നു.

സമ്മാനമായി നൽകുന്ന പണത്തിന്‍റെ ഏകദേശം കണക്ക്‌

- കാർത്തിക സദസ്സുകൾക്ക് രണ്ട് ലക്ഷം രൂപ

- എല്ലാ ഞായറാഴ്‌ചകളിലും ഗ്രാമത്തിലേക്ക് രണ്ട് ആട്ടിൻകുട്ടികളെ വിതരണം ചെയ്യുന്നു

- എല്ലാ വീട്ടിലേക്കും ഒരു പട്ടുസാരി

- കുക്കറുകൾ, ഇലക്‌ട്രിക്‌ റൈസ് കുക്കറുകൾ, സ്റ്റൗകൾ

- ക്ഷേത്രങ്ങൾക്കുള്ള ഫണ്ടായി രണ്ട് ലക്ഷത്തിലധികം

- ജാതി ദേവതകളുടെ/ദൈവങ്ങളുടെ ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിന് 5 ലക്ഷം

- ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം - 50 ലക്ഷം

- ഒരു കോടിയിലധികം രൂപ പുതിയ ക്ഷേത്രം പണിയാൻ

- ജാതി സൊസൈറ്റികളുടെ ക്ഷേമ കെട്ടിടങ്ങൾക്ക് 50 ലക്ഷം

- ജാതി സമുദായങ്ങളുടെ ക്ഷേമത്തിന് 50 ലക്ഷത്തിലധികം

- ചേരികളിലും കോളനികളിലും ഓപ്പണ്‍ കമ്മ്യൂണിറ്റി ഹാളുകൾക്ക് 10 ലക്ഷം

- ഗ്രാമങ്ങളിൽ കമാനങ്ങൾ നിർമിക്കാൻ 10 ലക്ഷം

- പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷത്തിലധികം രൂപ

- യുവാക്കൾക്കുള്ള കായിക ഉപകരണങ്ങൾ/ജിം ഉപകരണങ്ങൾക്ക് 2 ലക്ഷം

- യൂത്ത് ഗ്രൂപ്പുകൾക്ക് ഡിജെ കിറ്റിന് 3 ലക്ഷം

- അപ്പാർട്ടുമെന്‍റുകളിൽ സിസിടിവികൾക്ക് 5 ലക്ഷം രൂപ

- കവലകളിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 5 ലക്ഷം

- വിവിധ സമുദായങ്ങൾക്ക് ഭൂമി വാങ്ങാൻ 50 ലക്ഷത്തിലധികം

- മരണം സംഭവിച്ചാൽ, കുടുംബങ്ങൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ

- അടിയന്തര ശസ്‌ത്രക്രിയകൾ..ചികിത്സാ സേവനങ്ങൾക്ക് 5 ലക്ഷം രൂപ വരെ

ALSO READ: 'കർഷകർക്ക് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്': തെലങ്കാനയില്‍ വമ്പൻ വാഗ്‌ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.