ETV Bharat / bharat

ഡൽഹി മദ്യനയക്കേസ്‌ : ബിജെപി നേതാക്കൾക്കെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് കെ കവിത

author img

By

Published : Aug 22, 2022, 9:22 PM IST

ഡൽഹി മദ്യനയക്കേസിൽ കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിത ആം ആദ്‌മി സർക്കാരിന്‍റെയും മദ്യമാഫിയയുടെയും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നാണ് ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണം

delhi excise policy scam  k kavitha  bjp leaders  Telangana  delhi  ഡൽഹി മദ്യനയക്കേസ്‌  മാനനഷ്‌ടക്കേസ്  കെ കവിത  K Chandrashekar Rao  Telangana Chief Minister  തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖർ റാവു  എംപി പർവേഷ് വർമ്മ  ഞ്ജീന്ദർ സിംഗ്  ഡൽഹി മദ്യനയക്കേസ്  ഡൽഹി എക്സൈസ് നയം 2021 2022  മദ്യമാഫിയ  കവിത  ആം ആദ്‌മി  ഇടനിലക്കാരി  മനീഷ് സിസോദിയ  എ ഗോപികൃഷ്‌ണ
ഡൽഹി മദ്യനയക്കേസ്‌; ആരോപണം ഉയർത്തിയ ബിജെപി നേതാക്കൾക്കെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് കെ കവിത

രംഗറെഡ്ഡി (തെലങ്കാന) : ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംൽസിയുമായ കെ കവിത. ഡൽഹിയിലെ ബിജെപി നേതാക്കളായ എംപി പർവേഷ് വർമയ്ക്കും മുൻ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസയ്ക്കുമെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് കവിത പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ കവിത ആം ആദ്‌മി സർക്കാരിന്‍റെയും മദ്യമാഫിയയുടെയും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നാണ് ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണം.

'എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഡൽഹി എക്‌സൈസ് അഴിമതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കേന്ദ്ര സർക്കാരിന്‍റെ കൈയ്യിലാണ് എല്ലാ അന്വേഷണ ഏജൻസികളും. എന്ത് അന്വേഷണവും നടത്താം. ഞങ്ങൾ പൂർണമായും സഹകരിക്കും' - കവിത പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ കണ്ട് ഭയപ്പെടുകയില്ല, കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെ നമ്മുടെ മുഖ്യമന്ത്രി വിമർശിക്കുന്നത് കൊണ്ടാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും കവിത പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ ഉള്‍പ്പടെ 31 ഇടങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ഡൽഹി എക്സൈസ് കമ്മിഷണർ ആയിരുന്ന എ. ഗോപീകൃഷ്‌ണയുടെ ദാമൻ ദിയുവിലെ വസ്‌തുവിലും റെയ്‌ഡ് നടന്നു.

മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഡൽഹിക്ക് പുറമെ ഗുരുഗ്രാം, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, ബെംഗളുരു എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.

ഡൽഹി മദ്യനയക്കേസ് : ഡൽഹിയിൽ ചില്ലറ മദ്യവിൽപ്പന മേഖലയിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡൽഹി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്നാണ് സിബിഐ ഫയല്‍ ചെയ്‌തിരിക്കുന്ന കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്.

ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് സിബിഐ പറയുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുഹൃത്ത് കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്.

കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണ്.

ഡൽഹി എക്സൈസ് നയം 2021-2022: ഡൽഹി സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-2022 എക്സൈസ് നയം ഉണ്ടാക്കിയത്. 2021 നവംബർ 17 മുതലാണ് 2021-2022 എക്സൈസ് നയം നടപ്പാക്കിയത്. പുതിയ നയ പ്രകാരം 849 മദ്യശാലകൾ സ്വകാര്യ കമ്പനികൾക്ക് ഓപ്പൺ ബിഡ്ഡിംഗ് വഴി നൽകി. 95,00 കോടിയുടെ വരുമാനം ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കാരം. എന്നാൽ ജൂലൈ 30ന് പുതിയ മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചു. ആറ് മാസത്തേക്ക് പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി.

രംഗറെഡ്ഡി (തെലങ്കാന) : ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംൽസിയുമായ കെ കവിത. ഡൽഹിയിലെ ബിജെപി നേതാക്കളായ എംപി പർവേഷ് വർമയ്ക്കും മുൻ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസയ്ക്കുമെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് കവിത പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ കവിത ആം ആദ്‌മി സർക്കാരിന്‍റെയും മദ്യമാഫിയയുടെയും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നാണ് ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണം.

'എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഡൽഹി എക്‌സൈസ് അഴിമതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കേന്ദ്ര സർക്കാരിന്‍റെ കൈയ്യിലാണ് എല്ലാ അന്വേഷണ ഏജൻസികളും. എന്ത് അന്വേഷണവും നടത്താം. ഞങ്ങൾ പൂർണമായും സഹകരിക്കും' - കവിത പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ കണ്ട് ഭയപ്പെടുകയില്ല, കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെ നമ്മുടെ മുഖ്യമന്ത്രി വിമർശിക്കുന്നത് കൊണ്ടാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും കവിത പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ ഉള്‍പ്പടെ 31 ഇടങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ഡൽഹി എക്സൈസ് കമ്മിഷണർ ആയിരുന്ന എ. ഗോപീകൃഷ്‌ണയുടെ ദാമൻ ദിയുവിലെ വസ്‌തുവിലും റെയ്‌ഡ് നടന്നു.

മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഡൽഹിക്ക് പുറമെ ഗുരുഗ്രാം, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, ബെംഗളുരു എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.

ഡൽഹി മദ്യനയക്കേസ് : ഡൽഹിയിൽ ചില്ലറ മദ്യവിൽപ്പന മേഖലയിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡൽഹി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്നാണ് സിബിഐ ഫയല്‍ ചെയ്‌തിരിക്കുന്ന കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്.

ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് സിബിഐ പറയുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുഹൃത്ത് കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്.

കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണ്.

ഡൽഹി എക്സൈസ് നയം 2021-2022: ഡൽഹി സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-2022 എക്സൈസ് നയം ഉണ്ടാക്കിയത്. 2021 നവംബർ 17 മുതലാണ് 2021-2022 എക്സൈസ് നയം നടപ്പാക്കിയത്. പുതിയ നയ പ്രകാരം 849 മദ്യശാലകൾ സ്വകാര്യ കമ്പനികൾക്ക് ഓപ്പൺ ബിഡ്ഡിംഗ് വഴി നൽകി. 95,00 കോടിയുടെ വരുമാനം ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കാരം. എന്നാൽ ജൂലൈ 30ന് പുതിയ മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചു. ആറ് മാസത്തേക്ക് പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.