ന്യൂഡല്‍ഹി: ലാത്തി കത്തി എന്ന പുരാതന ആയോധനകലയില്‍ അഗ്രഗണ്യയായ ശാന്തഭായി പവാര്‍ എന്ന മുത്തശ്ശിയെ തേടി വനിതാ ദിനത്തില്‍ അംഗീകാരമെത്തി. പൂനെയില്‍ തെരുവുകളില്‍ ഈ ആയോധനകല പ്രദര്‍ശിപ്പിച്ച് ഉപജീവനം നടത്തുകയായിരുന്നു വോറിയർ ആജിയെന്ന് വിളിപ്പേരുള്ള എണ്‍പത്തഞ്ചുകാരി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ശാന്തഭായി പവാറിനെ ആദരിച്ചത്. വടി ചുഴറ്റിയുള്ള അഭ്യാസപ്രകടനത്തിലെ മികവ് കാരണം മുത്തശ്ശിക്ക് നിരവധി ആരാധകരാണുള്ളത്.
ഒടുവില്‍ 'വോറിയർ ആജിയെ' തേടി അംഗീകാരമെത്തി
പൂനെയില്‍ തെരുവുകളില്‍ ലാത്തി കത്തി എന്ന പുരാതന ആയോധനകലയിലെ പ്രകടനങ്ങള്‍ നടത്തി ഉപജീവനം നടത്തുകയായിരുന്ന ശാന്തഭായി പവാര്‍ എന്ന എണ്‍പത്തഞ്ചുകാരിയെയാണ് ഡല്‍ഹി മുഖ്യമന്ത്രി ആദരിച്ചത്.
ഒടുവില്‍ 'വാരിയര്‍ ആജിയെ' തേടി അംഗീകാരമെത്തി
ന്യൂഡല്‍ഹി: ലാത്തി കത്തി എന്ന പുരാതന ആയോധനകലയില്‍ അഗ്രഗണ്യയായ ശാന്തഭായി പവാര്‍ എന്ന മുത്തശ്ശിയെ തേടി വനിതാ ദിനത്തില്‍ അംഗീകാരമെത്തി. പൂനെയില്‍ തെരുവുകളില്‍ ഈ ആയോധനകല പ്രദര്‍ശിപ്പിച്ച് ഉപജീവനം നടത്തുകയായിരുന്നു വോറിയർ ആജിയെന്ന് വിളിപ്പേരുള്ള എണ്‍പത്തഞ്ചുകാരി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ശാന്തഭായി പവാറിനെ ആദരിച്ചത്. വടി ചുഴറ്റിയുള്ള അഭ്യാസപ്രകടനത്തിലെ മികവ് കാരണം മുത്തശ്ശിക്ക് നിരവധി ആരാധകരാണുള്ളത്.