ന്യൂഡൽഹി : രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ 'കാലാള്‍' ആനിമേഷന്‍ വീഡിയോക്കെതിരെ, 'സ്നേഹത്തിന്‍റെ കട'യിലൂടെ മറുപടിയുമായി കോണ്‍ഗസ്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുല്‍ പറഞ്ഞ 'വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്നേഹത്തിന്‍റെ കട' എന്ന പ്രശസ്‌ത വാചകം ചേര്‍ത്താണ് കോണ്‍ഗ്രസിന്‍റെ ആനിമേഷന്‍ മറുപടി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇരുപാര്‍ട്ടികളും തമ്മില്‍ ഓൺലൈൻ പോരാട്ടം ചൂടുപിടിക്കുമെന്ന സൂചന നല്‍കുന്നത് കൂടിയാണ് ഈ ആനിമേഷന്‍ വീഡിയോ.
രാജ്യം ഭരിക്കുന്ന ബിജെപി, ആളുകളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങൾ പ്രയോഗിക്കുമ്പോള്‍ രാഹുൽ ഗാന്ധി, ജാതി - മത ഭേദമന്യേ ഒന്നിപ്പിക്കുകയാണെന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. ബിജെപി വെറുപ്പിന്‍റെ കമ്പോളം തുറക്കുമ്പോള്‍ രാഹുല്‍ സ്‌നേഹത്തിന്‍റെ കട തുറക്കുന്നുവെന്ന് ആനിമേഷനിലൂടെ ദൃശ്യം സഹിതം വീഡിയോയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
-
मोहब्बत की दुकान ❤️ pic.twitter.com/1FVaDb65Ze
— Congress (@INCIndia) June 27, 2023 " class="align-text-top noRightClick twitterSection" data="
">मोहब्बत की दुकान ❤️ pic.twitter.com/1FVaDb65Ze
— Congress (@INCIndia) June 27, 2023मोहब्बत की दुकान ❤️ pic.twitter.com/1FVaDb65Ze
— Congress (@INCIndia) June 27, 2023
'രാഗ...യേക് മോഹ്‌റ!' : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി ബിജെപി, ജൂണ്‍ 17നാണ് ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്. 'രാഗ...യേക് മോഹ്‌റ!' (രാഹുല്‍ ഗാന്ധി... ഒരു കാലാള്‍) എന്ന അടിക്കുറിപ്പോടെയാണ് ഈ ആനിമേറ്റഡ് വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. രാഹുല്‍ തന്‍റെ വിദേശ പര്യടനങ്ങളില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനെതിരായ വിമര്‍ശനമാണ് വീഡിയോയുടെ ഉള്ളടക്കം. 'വിദേശ ശക്തികളുമായി ഒത്തുകളിച്ച് ഇന്ത്യയെ തകർക്കാൻ രാഹുല്‍ ശ്രമിക്കുകയാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ച തടയാൻ 'ഇന്ത്യ വിരുദ്ധ' ശക്തികൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നു' - എന്നിങ്ങനെയാണ് ബിജെപി ആ വീഡിയോയിലൂടെ ആരോപിച്ചിരുന്നത്.
മോദിയേയും ഷായേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് : പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് 1:43 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്‌തത്. ജനാധിപത്യം, മാധ്യമങ്ങള്‍, ബ്യൂറോക്രസി എന്നിവയെ ചങ്ങലയില്‍ കുരുക്കിയിട്ടുള്ള രഥം പ്രധാനമന്ത്രി മോദിയുടെ ആനിമേറ്റഡ് കഥാപാത്രം ഓടിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഹിന്ദു - മുസ്‌ലിം മതവിശ്വാസികള്‍ക്കിടയില്‍ വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന, ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആനിമേറ്റഡ് കഥാപാത്രത്തേയും വീഡിയോയിൽ കാണാം. തുടര്‍ന്ന്, രാഹുൽ ഗാന്ധി കടന്നുവരികയും ഇരു സമുദായങ്ങളിലേയും ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്നു.
READ MORE | BJP India: രാഹുലിനെതിരെ 'കാലാള്‍' ആനിമേഷനുമായി ബിജെപി; ആദിപുരുഷ് പോലെ 'പാളി'യെന്ന് വിമര്‍ശനം
ഭാരത് ജോഡോ യാത്രയിലൂടെ ആളുകളെ ഒന്നിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടക്കുമ്പോൾ, രാജ് കപൂർ അഭിനയിച്ച അനാരിയിലെ 'കിസി കി മസ്‌കുരാഹാത്തോന്‍ പേ ഹോ നിസാർ' എന്ന ഗാനത്തിന്‍റെ വരികൾ പശ്ചാത്തലത്തിൽ കേള്‍ക്കാം. ശേഷം, രാഹുല്‍ ഒരു ട്രക്കിൽ സഞ്ചരിക്കുകയും 'വെറുപ്പിന്‍റെ കമ്പോളം' എന്ന റോഡുവക്കത്തെ ബോർഡ് മറിഞ്ഞുവീഴുകയും ചെയ്യും. തുടര്‍ന്ന്, ട്രക്ക് പോയ ശേഷം റോഡുവക്കത്ത് 'സ്‌നേഹത്തിന്‍റെ കട' എന്നെഴുതിവച്ച ഒരു സ്ഥാപനം കാണാം. ഇവിടെ വിവിധ മതങ്ങളിലെ ആളുകള്‍ സന്തോഷത്തോടെ നില്‍ക്കുന്നതും ആനിമേഷന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.