ETV Bharat / bharat

കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമം; യുവതിക്ക് ഗുരുതര പരിക്ക്, കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ പൊലീസ്‌

Boyfriend crushed his girlfriend under car:സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് കാമുകി ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

author img

By ETV Bharat Kerala Team

Published : Dec 16, 2023, 8:10 PM IST

Boyfriend crushed his girlfriend under car  Girlfriend seriously injured  abused girlfriend  കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമം  കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ പൊലീസ്‌  കാമുകിയ്‌ക്കെതിരെ അക്രമണം  boyfriend attack  attack against girl  case registered Thane  Thane attack against girl
Boyfriend crushed his girlfriend under car

മഹാരാഷ്‌ട്ര: കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമം കാമുകനെതിരെ കേസെടുത്ത്‌ പൊലീസ്‌. താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഔല ഏരിയയിലാണ് സംഭവം (Boyfriend crushed his girlfriend under car). ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശ്വജിത് ഗെയ്‌ക്‌വാദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കാമുകി ആരോപിച്ചു.

കേസിൽ പ്രതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കാസർവാഡ്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിസംബര്‍ 11 ന്‌ പുലർച്ചെ 4.30 ഓടെ ഔലയിലെ ഹോട്ടലിന് സമീപത്ത്‌ വെച്ച് അശ്വജിത്ത് ഗെയ്‌ക്‌വാദ് കാണാൻ വിളിക്കുകയും ചില കാരണങ്ങളാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന്‌ അശ്വജിത്ത് കാമുകിയെ ക്രൂരമായി മർദിക്കുകയും തന്‍റെ സുഹൃത്തുക്കളോട് പെൺകുട്ടിയുടെ മേൽ കാർ ഓടിച്ചു കയറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

സുഹൃത്തുക്കളായ റോമിൽ പാട്ടീലും സാഗർ ഷെൽക്കെയുമാണ്‌ മറ്റ്‌ പ്രതികള്‍. കാമുകൻ അശ്വജിത് ഗെയ്‌ക്‌വാദ് തന്നെ മാരകമായി ആക്രമിച്ചതായി പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളിൽ പൊലീസുകാരന്‍റെ മകനും ഉള്ളതിനാൽ കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പറയുന്നു.

കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന്‌ താനെ പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ അമർ സിംഗ് ജാദവ് പറഞ്ഞു.

ആസിഡ്‌ ആക്രമണം: രാജ്യത്ത് ആസിഡ്‌ ആക്രമങ്ങള്‍ കൂടുന്നു, ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെംഗളൂരുവില്‍. 2022 ല്‍ എട്ട് ആസിഡ് ആക്രമണ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എൻസിആർബി) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഡല്‍ഹിയാണ് ആസിഡ് ആക്രമണ കേസില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ്‌ പേരാണ് ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തില്‍ ഇരകളായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് അഹമ്മദാബാദാണ്. 2022 ല്‍ മാത്രം അഞ്ച് പേര്‍ക്കെതിരെയാണ് അഹമ്മദാബാദില്‍ ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ളത്.

എന്‍സിആര്‍ബിയുടെ കണക്കുകള്‍ അനുസരിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണ ശ്രമത്തിനുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സ്‌ത്രീകള്‍ക്കെതിരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി നാല് പേര്‍ക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നതായും എന്‍സിആര്‍ബി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: രാജ്യത്ത് ആസിഡ് ആക്രമണം പെരുകുന്നു; കൂടുതലും ബെംഗളൂരുവിലും ഡല്‍ഹിയിലും

മഹാരാഷ്‌ട്ര: കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമം കാമുകനെതിരെ കേസെടുത്ത്‌ പൊലീസ്‌. താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഔല ഏരിയയിലാണ് സംഭവം (Boyfriend crushed his girlfriend under car). ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശ്വജിത് ഗെയ്‌ക്‌വാദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കാമുകി ആരോപിച്ചു.

കേസിൽ പ്രതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കാസർവാഡ്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിസംബര്‍ 11 ന്‌ പുലർച്ചെ 4.30 ഓടെ ഔലയിലെ ഹോട്ടലിന് സമീപത്ത്‌ വെച്ച് അശ്വജിത്ത് ഗെയ്‌ക്‌വാദ് കാണാൻ വിളിക്കുകയും ചില കാരണങ്ങളാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന്‌ അശ്വജിത്ത് കാമുകിയെ ക്രൂരമായി മർദിക്കുകയും തന്‍റെ സുഹൃത്തുക്കളോട് പെൺകുട്ടിയുടെ മേൽ കാർ ഓടിച്ചു കയറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

സുഹൃത്തുക്കളായ റോമിൽ പാട്ടീലും സാഗർ ഷെൽക്കെയുമാണ്‌ മറ്റ്‌ പ്രതികള്‍. കാമുകൻ അശ്വജിത് ഗെയ്‌ക്‌വാദ് തന്നെ മാരകമായി ആക്രമിച്ചതായി പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളിൽ പൊലീസുകാരന്‍റെ മകനും ഉള്ളതിനാൽ കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പറയുന്നു.

കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന്‌ താനെ പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ അമർ സിംഗ് ജാദവ് പറഞ്ഞു.

ആസിഡ്‌ ആക്രമണം: രാജ്യത്ത് ആസിഡ്‌ ആക്രമങ്ങള്‍ കൂടുന്നു, ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെംഗളൂരുവില്‍. 2022 ല്‍ എട്ട് ആസിഡ് ആക്രമണ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എൻസിആർബി) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഡല്‍ഹിയാണ് ആസിഡ് ആക്രമണ കേസില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ്‌ പേരാണ് ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തില്‍ ഇരകളായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് അഹമ്മദാബാദാണ്. 2022 ല്‍ മാത്രം അഞ്ച് പേര്‍ക്കെതിരെയാണ് അഹമ്മദാബാദില്‍ ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ളത്.

എന്‍സിആര്‍ബിയുടെ കണക്കുകള്‍ അനുസരിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണ ശ്രമത്തിനുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സ്‌ത്രീകള്‍ക്കെതിരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി നാല് പേര്‍ക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നതായും എന്‍സിആര്‍ബി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: രാജ്യത്ത് ആസിഡ് ആക്രമണം പെരുകുന്നു; കൂടുതലും ബെംഗളൂരുവിലും ഡല്‍ഹിയിലും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.