ETV Bharat / bharat

ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്; ഹർജിയിൽ വിധി പറയുന്നത് മാറ്റി

ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ ചില ഭാഗങ്ങൾ റദ്ദ് ചെയ്യണമെന്നവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയുടെ വിധിയാണ് മാറ്റിവച്ചത്

author img

By

Published : Jun 24, 2021, 10:09 AM IST

Bombay HC reserves order on Maharashtra govt plea challenging parts of CBI FIR against Anil Deshmukh  ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്  ഹർജിയിൽ വിധി പറയുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു  അഴിമതി ആരോപണക്കേസ്  അനിൽ ദേശ്‌മുഖ്  സിബിഐ  എഫ്‌ഐആർ  മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി  മഹാരാഷ്ട്ര സർക്കാർ  സച്ചിൻ വാസെ  അഴിമതി  ബോംബെ ഹൈക്കോടതി  പരംബീർ സിങ്
ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്: ഹർജിയിൽ വിധി പറയുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് ഉൾപ്പെട്ട അഴിമതിക്കേസിൽ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ വിധി പറയുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു. ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത സർക്കാർ, എഫ്ഐആറിൽ നിന്ന് രണ്ട് ഖണ്ഡികകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ സർവ്വീസിൽ തിരിച്ചെടുത്തതും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ചുമുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നാണ് സർക്കാരിന്‍റെ ഹർജിയിൽ പറയുന്നത്. ബോംബെ ഹൈക്കോടതി ഏപ്രിൽ 5ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിപാദിക്കാത്ത വിഷയങ്ങളാണ് ഇവയെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ലാത്തതും സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതി വാങ്ങാത്തതുമായ വിഷയങ്ങൾ അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Also Read: ഇസ്രയേല്‍ എംബസിക്ക് മുൻപില്‍ വനിത പൊലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

ദേശ്‌മുഖിനെതിരെ അഭിഭാഷകൻ ജയശ്രീ പാട്ടീൽ, മുംബൈ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് എന്നിവർ ഉന്നയിച്ച അഴിമതി, ദുരുപയോഗം എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജികളിൽ ഏപ്രിൽ 5നാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ദേശ്‌മുഖും കോടതിയെ സമീപിച്ചിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് ഉൾപ്പെട്ട അഴിമതിക്കേസിൽ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ വിധി പറയുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു. ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത സർക്കാർ, എഫ്ഐആറിൽ നിന്ന് രണ്ട് ഖണ്ഡികകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ സർവ്വീസിൽ തിരിച്ചെടുത്തതും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ചുമുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നാണ് സർക്കാരിന്‍റെ ഹർജിയിൽ പറയുന്നത്. ബോംബെ ഹൈക്കോടതി ഏപ്രിൽ 5ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിപാദിക്കാത്ത വിഷയങ്ങളാണ് ഇവയെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ലാത്തതും സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതി വാങ്ങാത്തതുമായ വിഷയങ്ങൾ അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Also Read: ഇസ്രയേല്‍ എംബസിക്ക് മുൻപില്‍ വനിത പൊലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

ദേശ്‌മുഖിനെതിരെ അഭിഭാഷകൻ ജയശ്രീ പാട്ടീൽ, മുംബൈ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് എന്നിവർ ഉന്നയിച്ച അഴിമതി, ദുരുപയോഗം എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജികളിൽ ഏപ്രിൽ 5നാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ദേശ്‌മുഖും കോടതിയെ സമീപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.