ETV Bharat / bharat

ചന്ദ്രശേഖര്‍ ആസാദിനെയും ജയന്ത് ചൗധരിയെയും വിമാനത്താവളത്തില്‍ തടഞ്ഞു ; വന്‍ പ്രതിഷേധം

author img

By

Published : Apr 3, 2022, 10:20 PM IST

ജിതേന്ദ്ര മേഘ്‌വാൾ വധക്കേസിൽ നീതിയാവശ്യപ്പെട്ട് പാലിയിലേക്ക് പോകുന്നതിനിടെയാണ് ഇരു നേതാക്കളെയും തടഞ്ഞത്

Bhim Army chief Chandrashekhar Azad  RLD chief Jayant Chaudhary pali  Dabok airport  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്  രാഷ്ട്രീയ ലോക്‌ദൾ മേധാവി ജയന്ത് ചൗധരി  പാലി രാജസ്ഥാൻ  ദബോക്ക് വിമാനത്താവളം  ജിതേന്ദ്ര മേഘ്‌വാൾ കൊലപാതകം
ഭീം ആർമി, രാഷ്‌ട്രീയ ലോക്‌ദൾ നേതാക്കളെ രാജസ്ഥാനിൽ വിമാനത്താവളത്തിൽ തടഞ്ഞു

ഉദയ്‌പൂർ(രാജസ്ഥാൻ) : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും രാഷ്ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിയെയും ഉദയ്‌പൂര്‍ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്‌ചയായിരുന്നു സംഭവം. ഇതില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കടന്നാക്രമിച്ച ചന്ദ്രശേഖർ ആസാദ്, തന്നെ തടയാൻ വിന്യസിച്ചിരുന്ന പൊലീസുകാരെ ഫ്യൂഡലിസം അവസാനിപ്പിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ ജിതേന്ദ്ര മേഘ്‌വാളിനെപ്പോലെ മീശ വച്ചതിന്റെ പേരിൽ ആരും കൊല്ലപ്പെടുമായിരുന്നില്ലെന്ന് ട്വിറ്ററിൽ കുറിച്ചു.

ജിതേന്ദ്ര മേഘ്‌വാൾ വധക്കേസിൽ നീതിയാവശ്യപ്പെട്ട് പാലിയിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ഇരു നേതാക്കളെയും തടഞ്ഞത്. സംഭവത്തെ തുടർന്ന് ഇരുവരുടെയും അനുയായികൾ വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധവുമായി എത്തിയ അനുയായികളെ ശാന്തരാക്കിയ പൊലീസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് അഞ്ച് അംഗ പ്രതിനിധി സംഘത്തിന് അനുമതി നൽകി.

Also Read: ആന്ധ്രപ്രദേശിന് 13 ജില്ലകള്‍ കൂടി ; വിജ്ഞാപനം പുറപ്പെടുവിച്ച് ജഗന്‍ സർക്കാർ

പ്രതിനിധികളിൽ ജിതേന്ദ്രയുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ കണ്ടതിനുശേഷം ഇരുവരും ഡൽഹിക്ക് മടങ്ങി. മാർച്ച് 15നാണ്, കൊവിഡ് മുന്നണി പോരാളിയായിരുന്ന മേഘ്‌വാൾ പട്ടാപ്പകൽ കൊല്ലപ്പെടുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസെത്തി ജിതേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉദയ്‌പൂർ(രാജസ്ഥാൻ) : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും രാഷ്ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിയെയും ഉദയ്‌പൂര്‍ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്‌ചയായിരുന്നു സംഭവം. ഇതില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കടന്നാക്രമിച്ച ചന്ദ്രശേഖർ ആസാദ്, തന്നെ തടയാൻ വിന്യസിച്ചിരുന്ന പൊലീസുകാരെ ഫ്യൂഡലിസം അവസാനിപ്പിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ ജിതേന്ദ്ര മേഘ്‌വാളിനെപ്പോലെ മീശ വച്ചതിന്റെ പേരിൽ ആരും കൊല്ലപ്പെടുമായിരുന്നില്ലെന്ന് ട്വിറ്ററിൽ കുറിച്ചു.

ജിതേന്ദ്ര മേഘ്‌വാൾ വധക്കേസിൽ നീതിയാവശ്യപ്പെട്ട് പാലിയിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ഇരു നേതാക്കളെയും തടഞ്ഞത്. സംഭവത്തെ തുടർന്ന് ഇരുവരുടെയും അനുയായികൾ വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധവുമായി എത്തിയ അനുയായികളെ ശാന്തരാക്കിയ പൊലീസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് അഞ്ച് അംഗ പ്രതിനിധി സംഘത്തിന് അനുമതി നൽകി.

Also Read: ആന്ധ്രപ്രദേശിന് 13 ജില്ലകള്‍ കൂടി ; വിജ്ഞാപനം പുറപ്പെടുവിച്ച് ജഗന്‍ സർക്കാർ

പ്രതിനിധികളിൽ ജിതേന്ദ്രയുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ കണ്ടതിനുശേഷം ഇരുവരും ഡൽഹിക്ക് മടങ്ങി. മാർച്ച് 15നാണ്, കൊവിഡ് മുന്നണി പോരാളിയായിരുന്ന മേഘ്‌വാൾ പട്ടാപ്പകൽ കൊല്ലപ്പെടുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസെത്തി ജിതേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.