കൊല്‍ക്കത്ത: അസന്‍സോളിലെ കുല്‍ത്തി പ്രദേശത്തെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായത്തോടെയാണ് ഖനിയില്‍ കുടുങ്ങിയർക്കായുള്ള തെരച്ചില്‍ നടത്തുന്നത്.ഒക്ടോബര്‍ 13 ന് അനധികൃതമായി ഖനി കുഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേര്‍ ഖനിയില്‍ കുടുങ്ങിയത്.ഖനിയില്‍ അടങ്ങിയിരുന്ന മീഥെയ്ന്‍ വിഷ വാതകം ശ്വസിച്ച് ബോധം കെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ ഖനിയുടെ ഇടുങ്ങിയ പ്രവേശന കവാടം വിശാലമാക്കാന്‍ ശ്രമിക്കുകയാണ് ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡ്.കുടുങ്ങിയ മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെടുത്തു
അനധികൃതമായി ഖനി കുഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
കൊല്‍ക്കത്ത: അസന്‍സോളിലെ കുല്‍ത്തി പ്രദേശത്തെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായത്തോടെയാണ് ഖനിയില്‍ കുടുങ്ങിയർക്കായുള്ള തെരച്ചില്‍ നടത്തുന്നത്.ഒക്ടോബര്‍ 13 ന് അനധികൃതമായി ഖനി കുഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേര്‍ ഖനിയില്‍ കുടുങ്ങിയത്.ഖനിയില്‍ അടങ്ങിയിരുന്ന മീഥെയ്ന്‍ വിഷ വാതകം ശ്വസിച്ച് ബോധം കെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ ഖനിയുടെ ഇടുങ്ങിയ പ്രവേശന കവാടം വിശാലമാക്കാന്‍ ശ്രമിക്കുകയാണ് ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡ്.കുടുങ്ങിയ മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
Conclusion:
TAGGED:
latest kolkatha