ETV Bharat / bharat

ടിക്ക് ടോക്ക് നിരോധനം ; ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടം

സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി രാജ്യത്ത് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ടിക്ക് ടോക്ക് നിരോധനം
author img

By

Published : Apr 24, 2019, 2:20 PM IST


രാജ്യത്ത് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയ ചൈനീസ് വിഡിയോ ആപ്പ് ആയ ടിക് ടോകിന് ദിവസവും കോടികളുടെ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത ടിക് ടോകിന് ഇന്ത്യയിൽ ദിനംപ്രതി അഞ്ചു ലക്ഷം ഡോളറിന്‍റെ (ഏകദേശം 3.5 കോടി രൂപ) നഷ്ടമാണ് സംഭവിക്കുന്നത്. ഇതോടെ ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാൻസിന്‍റെ 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലാണ്.

ലിപ് സിങ്ക് വീഡിയോകള്‍ പകര്‍ത്തി പങ്കുവെക്കുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തുന്നത്. പിന്നീട് ആപ്പ് വലിയ തോതില്‍ പ്രചാരത്തിലെത്തുകയും പ്ലേസ്റ്റോറില്‍ ട്രെന്‍റിംങ് ലിസ്റ്റില്‍ ഇടം കണ്ടെത്തുകയും ചെയ്തു. സാംസ്‌കാരിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി രാജ്യത്ത് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിൽ നിരോധനം വന്നതോടെ ഓരോ ദിവസവും പത്ത് ലക്ഷം ഡൗൺലോഡ് ആണ് ടിക് ടോകിന് നഷ്ടപ്പെടുന്നത്. ആപ്പിനെതിരെ വാർത്ത വന്നതോടെ നിരവധി പേർ ഫോണിൽ നിന്ന് ടിക് ടോക് നീക്കം ചെയ്യുന്നുണ്ട്. ഇതും കമ്പനിക്ക് വൻ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകളും ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സര്‍വ്വേകളില്‍ നിന്നും വ്യക്തമാകുന്നത്.


രാജ്യത്ത് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയ ചൈനീസ് വിഡിയോ ആപ്പ് ആയ ടിക് ടോകിന് ദിവസവും കോടികളുടെ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത ടിക് ടോകിന് ഇന്ത്യയിൽ ദിനംപ്രതി അഞ്ചു ലക്ഷം ഡോളറിന്‍റെ (ഏകദേശം 3.5 കോടി രൂപ) നഷ്ടമാണ് സംഭവിക്കുന്നത്. ഇതോടെ ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാൻസിന്‍റെ 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലാണ്.

ലിപ് സിങ്ക് വീഡിയോകള്‍ പകര്‍ത്തി പങ്കുവെക്കുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തുന്നത്. പിന്നീട് ആപ്പ് വലിയ തോതില്‍ പ്രചാരത്തിലെത്തുകയും പ്ലേസ്റ്റോറില്‍ ട്രെന്‍റിംങ് ലിസ്റ്റില്‍ ഇടം കണ്ടെത്തുകയും ചെയ്തു. സാംസ്‌കാരിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി രാജ്യത്ത് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിൽ നിരോധനം വന്നതോടെ ഓരോ ദിവസവും പത്ത് ലക്ഷം ഡൗൺലോഡ് ആണ് ടിക് ടോകിന് നഷ്ടപ്പെടുന്നത്. ആപ്പിനെതിരെ വാർത്ത വന്നതോടെ നിരവധി പേർ ഫോണിൽ നിന്ന് ടിക് ടോക് നീക്കം ചെയ്യുന്നുണ്ട്. ഇതും കമ്പനിക്ക് വൻ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകളും ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സര്‍വ്വേകളില്‍ നിന്നും വ്യക്തമാകുന്നത്.

Intro:Body:

നിരോധനം; ടിക് ടോക്കിന് പ്രതിദിനം 3.5 കോടിയിലധികം രൂപ നഷ്ടം, ജീവനക്കാർ പ്രതിസന്ധിയിൽ



7-8 minutes



ന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇത് 250 ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 



ചെറുവീഡിയോകള്‍ ഉണ്ടാക്കി പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെന്‍സര്‍ ടവര്‍ എന്ന അനലറ്റിക്‌സ് സ്ഥാപനം നല്‍കുന്ന കണക്ക്.



മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 



ഇന്ത്യയില്‍ അതിവേഗം ജനപ്രീതി പിടിച്ചുപറ്റിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഉള്ളടക്കത്തിന്റെ പേരില്‍ ടിക് ടോക്കിനുമേല്‍ നിരോധനം വന്നത് മറ്റ് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 



ടിക് ടോക്കിനെതിരെ യുള്ള പരാതിയില്‍ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ ടിക് ടോക്കിന് ഇന്ത്യയില്‍ ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന് പറയാന്‍ സാധിക്കൂ.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.