ETV Bharat / bharat

പുതുച്ചേരി ഭരണപ്രതിസന്ധി: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച വൈകിട്ട്

author img

By

Published : Feb 17, 2019, 6:07 PM IST

പുതുച്ചേരി ഭരണപ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച ഇന്ന് വൈകിട്ട് ആറ് മണിക്ക്. സർക്കാർ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ സമരം. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും വാദപ്രതിവാദങ്ങള്‍.

ലഫ്.ഗവർണർ കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി കുത്തിയിരിപ്പു സമരം തുടരുന്നു

ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്. ഗവർണർ കിരൺ ബേദിയും തമ്മിൽ ഇന്ന് ചർച്ച. വൈകിട്ട് ആറ് മണിക്ക് ലഫ്. ഗവർണറുടെ വസതിയായ രാജ് നിവാസിൽ ചർച്ച നടത്താമെന്ന് കിരൺ ബേദി നിർദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ചർച്ച നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ട്വിറ്ററിലൂടെയാണ് ഇരുവരും ഭരണപരമായ തര്‍ക്കങ്ങളില്‍ പോലും വാക്പോര് നടത്തുന്നത്. ട്വിറ്ററിലൂടെ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദിക്ക് അതേ മാധ്യമത്തിലൂടെ തന്നെയാണ് നാരായണസ്വാമിയും മറുപടി നല്‍കുന്നത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും അതിനുള്ള മറുപടിയും ട്വിറ്ററിലൂടെ തന്നെയാണ് ഇരുവരും പങ്കുവെച്ചത്.
undefined
പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന സംവാദത്തിന് തയാറാണോ എന്ന് വെല്ലുവിളിച്ച കിരണ്‍ ബേദിയോട് തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വേദിയും സ്ഥലവും ട്വിറ്ററിലൂടെ തന്നെ പറഞ്ഞു. ഏത് സമയവും ചർച്ചയ്ക്ക് വരാം. സ്ഥലം പുതുച്ചേരി ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ.
undefined
എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, സർക്കാർ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി സമരം ആരംഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡല്‍ഹിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
undefined
ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. രാവിലെ സമരത്തിനിറങ്ങും മുമ്പ് മുഖ്യമന്ത്രി വീടിന് മുന്നിൽ കറുത്ത പതാക ഉയർത്തി പ്രതിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
undefined


ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്. ഗവർണർ കിരൺ ബേദിയും തമ്മിൽ ഇന്ന് ചർച്ച. വൈകിട്ട് ആറ് മണിക്ക് ലഫ്. ഗവർണറുടെ വസതിയായ രാജ് നിവാസിൽ ചർച്ച നടത്താമെന്ന് കിരൺ ബേദി നിർദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ചർച്ച നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ട്വിറ്ററിലൂടെയാണ് ഇരുവരും ഭരണപരമായ തര്‍ക്കങ്ങളില്‍ പോലും വാക്പോര് നടത്തുന്നത്. ട്വിറ്ററിലൂടെ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദിക്ക് അതേ മാധ്യമത്തിലൂടെ തന്നെയാണ് നാരായണസ്വാമിയും മറുപടി നല്‍കുന്നത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും അതിനുള്ള മറുപടിയും ട്വിറ്ററിലൂടെ തന്നെയാണ് ഇരുവരും പങ്കുവെച്ചത്.
undefined
പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന സംവാദത്തിന് തയാറാണോ എന്ന് വെല്ലുവിളിച്ച കിരണ്‍ ബേദിയോട് തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വേദിയും സ്ഥലവും ട്വിറ്ററിലൂടെ തന്നെ പറഞ്ഞു. ഏത് സമയവും ചർച്ചയ്ക്ക് വരാം. സ്ഥലം പുതുച്ചേരി ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ.
undefined
എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, സർക്കാർ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി സമരം ആരംഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡല്‍ഹിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
undefined
ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. രാവിലെ സമരത്തിനിറങ്ങും മുമ്പ് മുഖ്യമന്ത്രി വീടിന് മുന്നിൽ കറുത്ത പതാക ഉയർത്തി പ്രതിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
undefined


Intro:Body:

ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്. ഗവർണർ കിരൺ ബേദിയും തമ്മിൽ ഇന്ന് ചർച്ച. വൈകിട്ട് ആറ് മണിയ്ക്ക് ലഫ്. ഗവർണറുടെ വസതിയായ രാജ് നിവാസിൽ ചർച്ച നടത്താമെന്ന് കിരൺ ബേദി നിർദേശം മുന്നോട്ടു വച്ചെങ്കിലും മുഖ്യമന്ത്രി വി. നാരായണസ്വാമി ഇത് തള്ളി. സെക്രട്ടേറിയറ്റിലായിരിക്കണം ചർച്ചയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.



ട്വിറ്ററിലാണ് ഇരുവരുടെയും വാദപ്രതിവാദങ്ങളെന്നതാണ് കൗതുകകരം. ട്വിറ്ററിൽ നിലപാടുകൾ എഴുതുന്ന ലഫ്. ഗവർണർ കിരൺ ബേദിക്ക് ട്വിറ്റർ വഴി തന്നെയാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി മറുപടി നൽകുന്നത്. ചർച്ചയ്ക്കുള്ള ക്ഷണവും, അതിനുള്ള മറുപടിയുമെല്ലാം ട്വിറ്റർ വഴിയാണ് ഇരുവരും പങ്കു വയ്ക്കുന്നത്. ഭരണപരമായ തർക്കങ്ങളിൽ വാക്പോര് നടത്തുന്നതും ട്വിറ്റർ വഴി തന്നെ.



പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന സംവാദം നടത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ ലഫ്. ഗവർണർ വെല്ലുവിളിച്ചിരുന്നു. തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വേദിയും സ്ഥലവും ട്വിറ്ററിൽത്തന്നെ പറഞ്ഞു. ഏത് സമയവും ചർച്ചയ്ക്ക് വരാം. സ്ഥലം പുതുച്ചേരി ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ.



എന്നാൽ ലഫ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഈ തർക്കം പുതുച്ചേരിയിൽ സൃഷ്ടിക്കുന്ന ഭരണപ്രതിസന്ധി ചെറുതല്ല. കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. 



പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ദില്ലിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.



ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് വൈകിട്ട് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. 



മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ചാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി സമരം തുടങ്ങിയത്. 



കിരൺ ബേദിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ സമരത്തിനിറങ്ങും മുൻപ് മുഖ്യമന്ത്രി വീടിന് മുന്നിൽ കറുത്ത പതാക ഉയർത്തി പ്രതിഷേധിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.