ബെംഗളൂരു: മംഗലാപുരം തീരത്ത് നിന്ന് അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. 22 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 22 മത്സ്യത്തൊഴിലാളികളിൽ 16 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവർക്കായി പ്രാദേശിക മത്സ്യത്തൊഴിലാളികളും തീരസംരക്ഷണ സേനയും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഡിസംബർ മൂന്ന്, നാല് തീയതികളിൽ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ തെക്കൻ തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.