ETV Bharat / bharat

ബിഹാര്‍ സ്ഥാനാര്‍ഥി പട്ടിക: അമിത് ഷായും നദ്ദയും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

author img

By

Published : Oct 5, 2020, 4:01 PM IST

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനായി ബിജെപിയുടെ മുതിർന്ന നേതാക്കൾ തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നു. ജെ.പി നദ്ദയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

Shah Nadda meet Bihar BJP leaders  Bihar Polls 2020  Bihar Assembly Elections  Bihar NDA Seat Sharing  Bihar BJP Candidates  First Phase Bihar Elections  ബിഹാര്‍ ഇലക്ഷന്‍; സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അമിത് ഷായും നദ്ദയും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി  ബിഹാര്‍ ഇലക്ഷന്‍  അമിത് ഷാ  നദ്ദ
ബിഹാര്‍ ഇലക്ഷന്‍; സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അമിത് ഷായും നദ്ദയും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി ഭരണ പ്രതിപക്ഷ മുന്നണികൾ. ബിജെപി, ജനതാദള്‍ (യു), ജെഡി (യു), രാഷ്ട്രീയ ജനതാദള്‍ എന്നിവർ അടങ്ങുന്ന മഹാസഖ്യത്തിന്‍റെ ഭരണ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നിവയടങ്ങിയ പ്രതിപക്ഷവും തമ്മിലാണ് പ്രധാന പോരാട്ടം. മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ പ്രശ്‌നം ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. അതേസമയം, 243 സീറ്റുകളില്‍ 144 സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുമെന്നും 70 സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിക്കുമെന്നും ബാക്കി സീറ്റുകള്‍ സിപിഐ (എംഎല്‍) (19) ന് നല്‍കിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു.

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനായി ബിജെയുടെ മുതിർന്ന നേതാക്കൾ തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നു. യോഗത്തില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം ജെഡിയുവുമായി സഖ്യത്തിനില്ലെന്ന് എല്‍ജെപി വ്യക്തമാക്കിയതോടെ ഭരണമുന്നണിയില്‍ പിരിമുറുക്കം വര്‍ദ്ധിച്ചു. ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക ഇന്ന് ബിജെപി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ആറ് മുതല്‍ 12 ശതമാനം വരെ വോട്ടുകള്‍ നേടാന്‍ എല്‍ജെപിക്ക് ശക്തിയുണ്ടെന്നും ഇത് ജെഡിയുവിന് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന പാത പിന്തുടര്‍ന്ന് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ പാര്‍ട്ടി ബിജെപിയുമായുള്ള സഖ്യത്തിന് അനുകൂലമായി പ്രമേയം പാസാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ ശക്തിപ്പെടുത്താന്‍ എംഎല്‍എമാര്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. 124 സീറ്റുകളില്‍ ജെഡിയു മത്സരിക്കുമെന്നും 119 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതാന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് (എച്ച്എഎം) ജെഡിയു ക്വാട്ടയില്‍ നിന്ന് സീറ്റുകള്‍ ലഭിക്കും. അതേസമയം, ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് സി.പി.ഐ പ്രഖ്യാപിച്ചു. മഹാ സഖ്യം സീറ്റ് പങ്കിടല്‍ പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണിത്. ബഖ്രി, ടെഗ്ര, ബച്വര, ഹാര്‍ലഖി, ജാന്‍ജാര്‍പൂര്‍, രൂപൗലി സീറ്റുകളില്‍ സി.പി.ഐ മത്സരിക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ബിഹാര്‍ സംസ്ഥാന നിയമസഭയിലേക്ക് ഉള്ള പൊതുതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലായി നടക്കും. ഫലപ്രഖ്യാപനം നവംബര്‍ 10 നാണ്. ഒന്നാം ഘട്ടത്തിലേക്ക് (71 സീറ്റുകള്‍) നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ഉം രണ്ടാം ഘട്ടം (94 സീറ്റുകള്‍) ഒക്ടോബര്‍ 16 ഉം മൂന്നാം ഘട്ടത്തിന് (78 സീറ്റുകള്‍) ഒക്ടോബര്‍ 20 ഉം ആണ്.

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി ഭരണ പ്രതിപക്ഷ മുന്നണികൾ. ബിജെപി, ജനതാദള്‍ (യു), ജെഡി (യു), രാഷ്ട്രീയ ജനതാദള്‍ എന്നിവർ അടങ്ങുന്ന മഹാസഖ്യത്തിന്‍റെ ഭരണ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നിവയടങ്ങിയ പ്രതിപക്ഷവും തമ്മിലാണ് പ്രധാന പോരാട്ടം. മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ പ്രശ്‌നം ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. അതേസമയം, 243 സീറ്റുകളില്‍ 144 സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുമെന്നും 70 സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിക്കുമെന്നും ബാക്കി സീറ്റുകള്‍ സിപിഐ (എംഎല്‍) (19) ന് നല്‍കിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു.

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനായി ബിജെയുടെ മുതിർന്ന നേതാക്കൾ തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നു. യോഗത്തില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം ജെഡിയുവുമായി സഖ്യത്തിനില്ലെന്ന് എല്‍ജെപി വ്യക്തമാക്കിയതോടെ ഭരണമുന്നണിയില്‍ പിരിമുറുക്കം വര്‍ദ്ധിച്ചു. ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക ഇന്ന് ബിജെപി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ആറ് മുതല്‍ 12 ശതമാനം വരെ വോട്ടുകള്‍ നേടാന്‍ എല്‍ജെപിക്ക് ശക്തിയുണ്ടെന്നും ഇത് ജെഡിയുവിന് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന പാത പിന്തുടര്‍ന്ന് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ പാര്‍ട്ടി ബിജെപിയുമായുള്ള സഖ്യത്തിന് അനുകൂലമായി പ്രമേയം പാസാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ ശക്തിപ്പെടുത്താന്‍ എംഎല്‍എമാര്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. 124 സീറ്റുകളില്‍ ജെഡിയു മത്സരിക്കുമെന്നും 119 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതാന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് (എച്ച്എഎം) ജെഡിയു ക്വാട്ടയില്‍ നിന്ന് സീറ്റുകള്‍ ലഭിക്കും. അതേസമയം, ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് സി.പി.ഐ പ്രഖ്യാപിച്ചു. മഹാ സഖ്യം സീറ്റ് പങ്കിടല്‍ പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണിത്. ബഖ്രി, ടെഗ്ര, ബച്വര, ഹാര്‍ലഖി, ജാന്‍ജാര്‍പൂര്‍, രൂപൗലി സീറ്റുകളില്‍ സി.പി.ഐ മത്സരിക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ബിഹാര്‍ സംസ്ഥാന നിയമസഭയിലേക്ക് ഉള്ള പൊതുതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലായി നടക്കും. ഫലപ്രഖ്യാപനം നവംബര്‍ 10 നാണ്. ഒന്നാം ഘട്ടത്തിലേക്ക് (71 സീറ്റുകള്‍) നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ഉം രണ്ടാം ഘട്ടം (94 സീറ്റുകള്‍) ഒക്ടോബര്‍ 16 ഉം മൂന്നാം ഘട്ടത്തിന് (78 സീറ്റുകള്‍) ഒക്ടോബര്‍ 20 ഉം ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.