ഹൈദരാബാദ്: നിസാമാബാദിൽ ആശുപത്രി അധികൃതരുടെ അനാസ്ഥാണ് കൊവിഡ് ബാധിതരുടെ മരണത്തിനിടയാക്കിയതെന്ന ആരോപണവമായി കുടുംബം. നിസാമാബാദ് സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിൽ രണ്ട് പേരുടെ കുടുംബാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മരിച്ചവർക്ക് ആശുപത്രിയിൽ വേണ്ട ചികിത്സ നൽകിയില്ലെന്ന് ഇവർ ആരോപിച്ചു. അതേസമയം, ആശുപത്രി അധികൃതരുടെയോ ഡോക്ടർമാരുടെയോ ഭാഗത്ത് നിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സുപ്രണ്ട് നാഗേശ്വര റാവു പറഞ്ഞു. മരിച്ച 70കാരിയുടെയും 50കാരന്‍റെ ആരോഗ്യനില വളരെ മോശമായിരുന്നെന്നും ഇവർക്ക് കൃത്യമായി ചികിത്സ നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചു.