ETV Bharat / bharat

രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ നവജാതശിശുക്കളുടെ മരണസംഖ്യ ഉയരുന്നു

കഴിഞ്ഞ ആറ് വർഷത്തിനിടെ 6,646 കുഞ്ഞുങ്ങളാണ് ജെ.കെ ലോൺ ആശുപത്രിയില്‍ മരിച്ചത്. മധ്യപ്രദേശിന്‍റെ പ്രാന്ത പ്രദേശങ്ങളായ കോട്ട, ബാരാ, ബുന്ദി, ജല്‍വഡ, ചിറ്റോർഗർ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും.

author img

By

Published : Jan 3, 2020, 1:13 PM IST

Kota Lon hospital  Kota death toll  കോട്ട ആശുപത്രി  രാജസ്ഥാനിലെ നവജാത ശിശുക്കളുടെ മരണം  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്
രാജസ്ഥാനില്‍ കോട്ട ആശുപത്രിയില്‍ നവജാതശിശുക്കളുടെ മരണം 104 ആയി

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട ലോൺ ആശുപത്രിയില്‍ നവജാതശിശുക്കളുടെ മരണം 104 ആയി. കഴിഞ്ഞ ആറ് വർഷത്തിനിടെ 6646 കുഞ്ഞുങ്ങളാണ് ചികിത്സയ്ക്കിടെ ഈ ആശുപത്രിയില്‍ മരിച്ചത്. മധ്യപ്രദേശിലെ കോട്ട, ബാരാ, ബുന്ദി, ജല്‍വഡ, ചിറ്റോർഗർ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും. 2019 ഡിസംബർ 30, 31 ദിവസങ്ങളില്‍ എട്ട് കുട്ടികളും. 2020 ജനുവരി 1, 2 തീയതികളില്‍ രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഈ എട്ട് കുട്ടികളും മരിച്ചത് മാസം തികയാതെ പിറന്നത് കൊണ്ടാണെന്നും മരണകാരണം ഡോക്ടർമാരുടെ ചികിത്സ പിഴവ് മൂലമല്ലെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധ വിഭാഗം മേധാവി അമൃത് ലാല്‍ ബൈർവാ വിശദീകരിച്ചു. നവജാത ശിശുക്കളുടെ ഭാരം വളരെ കുറവായിരുന്നുവെന്നും പ്രസവ സമയത്ത് ഗർഭിണികളായ അമ്മമാർക്ക് ബന്ധുക്കൾ കൃത്യമായ പരിചരണം നല്‍കാത്തതും കാരണം ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഇവരുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ല്‍ 963 നവജാതശിശുക്കളുടെ മരണമാണ് ജെ.കെ ലോൺ ആശുപത്രിയില്‍ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ രൂപീകരിച്ച സമിതിയുടെ അന്വേഷണത്തില്‍ ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവവും കടുത്ത തണുപ്പുമാണ് മരണങ്ങൾക്ക് കാരണമെന്ന് സമിതി കണ്ടെത്തി. നേരത്തെ, ആശുപത്രിയിലെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം, കിടക്കകൾ കുറവാണെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാജസ്ഥാൻ സർക്കാർ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നിട്ടും കമ്മിറ്റി ശിശുക്കളുടെ മരണത്തില്‍ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നല്‍കി.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടും സംസ്ഥാനത്ത പാർട്ടി ചുമതലയുള്ള അവിനാശ് പാണ്ഡെയോടും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം തേടി.
മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാരിന്‍റെ വിദഗ്‌ധ പ്രതിനിധി സംഘത്തെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാനം പ്രതിജ്ഞാബധമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കോട്ട ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിക്കാത്തതിനെ ബിഎസ്‌പി അധ്യക്ഷ മായാവതിയും വിമർശിച്ചു.

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട ലോൺ ആശുപത്രിയില്‍ നവജാതശിശുക്കളുടെ മരണം 104 ആയി. കഴിഞ്ഞ ആറ് വർഷത്തിനിടെ 6646 കുഞ്ഞുങ്ങളാണ് ചികിത്സയ്ക്കിടെ ഈ ആശുപത്രിയില്‍ മരിച്ചത്. മധ്യപ്രദേശിലെ കോട്ട, ബാരാ, ബുന്ദി, ജല്‍വഡ, ചിറ്റോർഗർ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും. 2019 ഡിസംബർ 30, 31 ദിവസങ്ങളില്‍ എട്ട് കുട്ടികളും. 2020 ജനുവരി 1, 2 തീയതികളില്‍ രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഈ എട്ട് കുട്ടികളും മരിച്ചത് മാസം തികയാതെ പിറന്നത് കൊണ്ടാണെന്നും മരണകാരണം ഡോക്ടർമാരുടെ ചികിത്സ പിഴവ് മൂലമല്ലെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധ വിഭാഗം മേധാവി അമൃത് ലാല്‍ ബൈർവാ വിശദീകരിച്ചു. നവജാത ശിശുക്കളുടെ ഭാരം വളരെ കുറവായിരുന്നുവെന്നും പ്രസവ സമയത്ത് ഗർഭിണികളായ അമ്മമാർക്ക് ബന്ധുക്കൾ കൃത്യമായ പരിചരണം നല്‍കാത്തതും കാരണം ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഇവരുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ല്‍ 963 നവജാതശിശുക്കളുടെ മരണമാണ് ജെ.കെ ലോൺ ആശുപത്രിയില്‍ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ രൂപീകരിച്ച സമിതിയുടെ അന്വേഷണത്തില്‍ ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവവും കടുത്ത തണുപ്പുമാണ് മരണങ്ങൾക്ക് കാരണമെന്ന് സമിതി കണ്ടെത്തി. നേരത്തെ, ആശുപത്രിയിലെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം, കിടക്കകൾ കുറവാണെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാജസ്ഥാൻ സർക്കാർ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നിട്ടും കമ്മിറ്റി ശിശുക്കളുടെ മരണത്തില്‍ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നല്‍കി.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടും സംസ്ഥാനത്ത പാർട്ടി ചുമതലയുള്ള അവിനാശ് പാണ്ഡെയോടും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം തേടി.
മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാരിന്‍റെ വിദഗ്‌ധ പ്രതിനിധി സംഘത്തെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാനം പ്രതിജ്ഞാബധമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കോട്ട ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിക്കാത്തതിനെ ബിഎസ്‌പി അധ്യക്ഷ മായാവതിയും വിമർശിച്ചു.

Intro:अस्पताल में बच्चों की मौत का आंकड़ा बीते 33 दिनों में 104 पहुंच गया है. ये मौतें गत 1 दिसंबर से 3 जनवरी तक यह बच्चों की मौत हुई है. वहीं बीते 6 सालों की बात की जाए तो 6646 बच्चों की मौत जेके लोन अस्पताल में उपचार के दौरान हुई है. यह अधिकांश मरीज कोटा, बारां, बूंदी, झालावाड़ व चित्तौड़गढ़ के साथ इन जिलों से लगते हुए मध्य प्रदेश के निवासी थे.


Body:कोटा.
कोटा के जेके लोन अस्पताल में बच्चों की मौत का मामला थमने का नाम ही नहीं ले रहा है. बीते 2 दिनों में भी 4 नवजात शिशुओं की मौत जेकेलोन अस्पताल में उपचार के दौरान हुई है. इनमें से एक जनवरी को तीन नवजात शिशु की मौत हुई है. वही 2 जनवरी को भी एक नवजात की मौत हुई है. यह सभी नियोनेटल आईसीयू और एफबीएनसी में भर्ती थे. ऐसे में अस्पताल में बच्चों की मौत का आंकड़ा बीते 33 दिनों में 104 पहुंच गया है. ये मौतें गत 1 दिसंबर से 3 जनवरी तक यह बच्चों की मौत हुई है. वहीं बीते 6 सालों की बात की जाए तो 6646 बच्चों की मौत जेके लोन अस्पताल में उपचार के दौरान हुई है. यह अधिकांश मरीज कोटा, बारां, बूंदी, झालावाड़ व चित्तौड़गढ़ के साथ इन जिलों से लगते हुए मध्य प्रदेश के निवासी थे. वही प्रदेश की कांग्रेस सरकार और मुख्यमंत्री अशोक गहलोत भाजपा के निशाने पर है. इस मुद्दे को लेकर चारों तरफ से सरकार गिर गई है. ऐसे में अब सरकार ने डिफेंसिव कदम उठाते हुए प्रदेश के चिकित्सा मंत्री रघु शर्मा और कोटा के प्रभारी और परिवहन मंत्री प्रताप सिंह खाचरियावास को आज कोटा भेजा है. वह 11:00 बजे कोटा आएंगे और कोटा के जेके लोन अस्पताल का दौरा करेंगे. इसके साथ ही जिला प्रशासन और मेडिकल कॉलेज के स्टाफ के साथ समीक्षा बैठक भी लेंगे.





Conclusion:नए नर्सिंग कर्मी किए नियुक्त
वहीं अस्पताल प्रबंधन ने सात नर्सिंग कर्मियों को हटाकर 19 को नई नियुक्ति दी है सभी नर्सिंग कर्मी संविदा पर लगाए गए हैं. जिनमें से 10 नवजात तो कल ही अस्पताल प्रबंधन ने नियुक्ति दी है. साथ ही अस्पताल में ऑक्सीजन लाइन डालने का काम भी एनआईसीयू और एफबीएनसी में शुरू हो गया है. इसके साथ ही लोकसभा अध्यक्ष ओम बिरला के आग्रह पर इंडियन ऑयल कॉरपोरेशन ऑफ इंडिया ने जेके लोन अस्पताल में नए उपकरण देने की बात कही है.







ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.