ന്യൂഡൽഹി: ഖാരിഫ് വിളവെടുപ്പ് കാലയളവിൽ ഇതുവരെ 462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേഷിച്ച് 24.90 ശതമാനത്തിന്‍റെ വർദ്ധനവാണ് സംഭരണത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം 370.57 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്.
2020-21 വർഷത്തെ സംഭരണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം 28ആം തിയതിയിലെ കണക്കുകൾ പ്രകാരം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ 462.88 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്. ഇതുവരെ 57.47 ലക്ഷം കർഷകരിൽ നിന്ന് 87,391.98 കോടി രൂപയുടെ നെല്ല് താങ്ങു വിലയിൽ സർക്കാർ വാങ്ങിയതായും മന്ത്രാലയം അറിയിച്ചു.