അമരാവതി: വിശാഖപട്ടണത്തെ മഗാതപലേം ഗ്രാമത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് 76 ആദിവാസികളെ പഡെരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി രോഗികളെ കാണാൻ ആശുപത്രിയിലെത്തിയ പഡെരു എംഎൽഎ കെ.ഭാഗ്യ ലക്ഷ്മി പറഞ്ഞു.
'ഞങ്ങൾ അവിടെയുള്ള ഡിഎംഎച്ച്‌ഒയോടും മെഡിക്കൽ സൂപ്രണ്ടുമായും സംസാരിച്ചു. ഈ സംഭവത്തിന്‍റെ യഥാർത്ഥ കാരണം പരിശോധിച്ച് ഞങ്ങൾക്ക് ഒരു റിപ്പോർട്ട് നൽകണമെന്ന് മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ വസ്തുതകൾ മനസിലാകും. കെ.ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.