ETV Bharat / bharat

ഉത്തരേന്ത്യയില്‍ ദുരിതപ്പെയ്ത്ത്; മരണം 140 - പ്രളയക്കെടുതി

പട്നയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ മരണം 111. ബീഹാറില്‍ മരണ സംഖ്യ 29 ആയി.

യുപി പ്രളയക്കെടുതിയിൽ മരണം 94
author img

By

Published : Oct 1, 2019, 2:32 AM IST

Updated : Oct 2, 2019, 10:06 AM IST

ലക്‌നൗ/പട്ന: 25 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മണ്‍സൂണ്‍ മഴയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി തുടരുകയാണ്. പ്രളയം സര്‍വനാശം വിതച്ച ബീഹാറിലും മധ്യപ്രദേശിലുമായി മരണം 140 കടന്നു. ഉത്തര്‍പ്രദേശില്‍ ഒരാഴ്ച്ചക്കിടെ മഴക്കെടുതിയില്‍ 111 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ മരണ സംഖ്യ 29 ആയി ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലും മരണസംഖ്യ ഉയരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരേന്ത്യയില്‍ ദുരിതപ്പെയ്ത്ത്; മരണം 140

ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തോളം പേരെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. പൊതുഗതാഗത സംവിധാനങ്ങളും അവശ്യസേവനങ്ങളും പൂര്‍ണമായും തടസപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും വീടുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണ വിതരണത്തിനടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. റോഡ് മാര്‍ഗം എത്താനാകാത്ത മേഖലകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ ബീഹാര്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. മുന്നൂറോളം ദുരന്ത നിവാരണ സേനാംഗങ്ങളാണ് പട്നാ നഗരത്തില്‍ മാത്രം രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗംഗ, കോസ്, ഗാണ്‍ടക്ക്, ബാഗ്മതി നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ കാൺപുരിലും ബുണ്ടേൽഖണ്ഡിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയില്‍ വലിയ നാശ നഷ്‌ടമാണ് രേഖപ്പെടുത്തിയത്. വൈദ്യുതി വിതരണ ശൃംഘലയും റോഡ് ഗതാഗതവും താറുമാറായി. ഫത്തേപുരിലും ഹാമിർപുരിലും വീടുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഗംഗാ നദിയുടെ തീരത്തെ ബാലിയാ ജില്ലാ ജയിലില്‍ നിന്നും 900ത്തോളം തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കാനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്തും ഝാര്‍ഖണ്ഡുമടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.

1994ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണാണ് ഇത്തവണത്തേത്. മണ്‍സൂണ്‍ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും രാജ്യത്തിന്‍റെ പലഭാഗങ്ങളിലും മഴയും മഴക്കെടുതികളും തുടരുകയാണ്. ജൂണ്‍ മാസത്തിലെ മണ്‍സൂണ്‍ പെയ്ത്തില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലിത് 33 ശതമാനം അധിക മഴയായി മാറി. ഓഗസ്റ്റില്‍ 15 ശതമാനം വര്‍ധനവും മണ്‍സൂണ്‍ പെയ്ത്തിലുണ്ടായി. മധ്യപ്രദേശിലും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മഴ പെയ്തത്.

ലക്‌നൗ/പട്ന: 25 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മണ്‍സൂണ്‍ മഴയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി തുടരുകയാണ്. പ്രളയം സര്‍വനാശം വിതച്ച ബീഹാറിലും മധ്യപ്രദേശിലുമായി മരണം 140 കടന്നു. ഉത്തര്‍പ്രദേശില്‍ ഒരാഴ്ച്ചക്കിടെ മഴക്കെടുതിയില്‍ 111 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ മരണ സംഖ്യ 29 ആയി ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലും മരണസംഖ്യ ഉയരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരേന്ത്യയില്‍ ദുരിതപ്പെയ്ത്ത്; മരണം 140

ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തോളം പേരെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. പൊതുഗതാഗത സംവിധാനങ്ങളും അവശ്യസേവനങ്ങളും പൂര്‍ണമായും തടസപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും വീടുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണ വിതരണത്തിനടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. റോഡ് മാര്‍ഗം എത്താനാകാത്ത മേഖലകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ ബീഹാര്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. മുന്നൂറോളം ദുരന്ത നിവാരണ സേനാംഗങ്ങളാണ് പട്നാ നഗരത്തില്‍ മാത്രം രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗംഗ, കോസ്, ഗാണ്‍ടക്ക്, ബാഗ്മതി നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ കാൺപുരിലും ബുണ്ടേൽഖണ്ഡിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയില്‍ വലിയ നാശ നഷ്‌ടമാണ് രേഖപ്പെടുത്തിയത്. വൈദ്യുതി വിതരണ ശൃംഘലയും റോഡ് ഗതാഗതവും താറുമാറായി. ഫത്തേപുരിലും ഹാമിർപുരിലും വീടുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഗംഗാ നദിയുടെ തീരത്തെ ബാലിയാ ജില്ലാ ജയിലില്‍ നിന്നും 900ത്തോളം തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കാനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്തും ഝാര്‍ഖണ്ഡുമടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.

1994ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണാണ് ഇത്തവണത്തേത്. മണ്‍സൂണ്‍ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും രാജ്യത്തിന്‍റെ പലഭാഗങ്ങളിലും മഴയും മഴക്കെടുതികളും തുടരുകയാണ്. ജൂണ്‍ മാസത്തിലെ മണ്‍സൂണ്‍ പെയ്ത്തില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലിത് 33 ശതമാനം അധിക മഴയായി മാറി. ഓഗസ്റ്റില്‍ 15 ശതമാനം വര്‍ധനവും മണ്‍സൂണ്‍ പെയ്ത്തിലുണ്ടായി. മധ്യപ്രദേശിലും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മഴ പെയ്തത്.

Intro:Body:Conclusion:
Last Updated : Oct 2, 2019, 10:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.