ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിന്‍റെ വിഷമത്തിൽ തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
തഞ്ചാവൂരിലെ വെന്‍ലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്ക് ഋതുശ്രീ നേടിയിരുന്നു.
തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ ആകെ 48.57% പേരാണ് വിജയിച്ചത്.