ന്യൂഡൽഹി: നിസാമുദീന്‍ ജമാഅത്തില്‍ പങ്കെടുത്തവരെ ഡല്‍ഹി-യുപി അതിര്‍ത്തി കടക്കാന്‍ സഹായിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോണ്‍സ്റ്റബിള്‍ ഇമ്രാനെയാണ് അറസ്റ്റ് ചെയ്തത്. നിസാമുദീൻ ജമാ അത്തിൽ പങ്കെടുത്ത കൊവിഡ് 19 സംശയിക്കപ്പെടുന്ന ആളുകളെ ഗാസിയാബാദിലേക്ക് കടക്കാനാണ് ഇമ്രാൻ സഹായിച്ചത്.
സംഭവത്തിനു ശേഷം ഇമ്രാനെയും മറ്റുള്ളവരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി ഗാസിയാബാദിലെ സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നെയ്താനി പറഞ്ഞു. ഡൽഹി പൊലീസിന്‍റെ സുരക്ഷാ സംഘത്തിൽ നിയമിച്ചിട്ടുള്ള ആളാണ് താനെന്ന് ചോദ്യം ചെയ്യലിൽ ഇമ്രാൻ പറഞ്ഞു.