മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മംഗളൂരുവിൽ കര്‍ഫ്യു 22 ന് അർധരാത്രി വരെ നീട്ടിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി.എസ് ഹർഷ. സെന്‍ട്രല്‍ സബ് ഡിവിഷൻ പരിധിയിലുള്ള വടക്ക്, തെക്ക്, കിഴക്ക് പൊലീസ് സ്റ്റേഷനുകളിലും ബാര്‍കേ, ഉര്‍വ സ്റ്റേഷൻ പരിധിയിലുമാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്. ഇന്നാണ് മംഗളൂരുവിൽ മുഴുവനായി കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ മരിക്കുകയും 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ മധ്യപ്രദേശില്‍ 44 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗളൂരുവിൽ നിരോധനാജ്ഞ 22 വരെ നീട്ടി
ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ മരിക്കുകയും 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മംഗളൂരുവിൽ കര്‍ഫ്യു 22 ന് അർധരാത്രി വരെ നീട്ടിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി.എസ് ഹർഷ. സെന്‍ട്രല്‍ സബ് ഡിവിഷൻ പരിധിയിലുള്ള വടക്ക്, തെക്ക്, കിഴക്ക് പൊലീസ് സ്റ്റേഷനുകളിലും ബാര്‍കേ, ഉര്‍വ സ്റ്റേഷൻ പരിധിയിലുമാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്. ഇന്നാണ് മംഗളൂരുവിൽ മുഴുവനായി കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ മരിക്കുകയും 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ മധ്യപ്രദേശില്‍ 44 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.aninews.in/news/national/general-news/curfew-extended-to-entire-mangaluru-till-dec-22-midnight-police20191220031914/
Conclusion: