ETV Bharat / bharat

ഹരിയാനയില്‍ ഇഞ്ചോടിഞ്ച്; കറുത്ത കുതിരകളായി ജെജെപി: കൂടെകൂട്ടാന്‍ കോണ്‍ഗ്രസും ബിജെപിയും

author img

By

Published : Oct 24, 2019, 9:04 AM IST

Updated : Oct 24, 2019, 1:45 PM IST

35 സീറ്റുകള്‍ വീതം നേടി എന്‍ഡിഎയും യുപിഎയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍, 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക്  ജനതാ പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സോണിയ ഗാന്ധി ഭൂപീന്ദർ സിങ് ഹൂഡയ്‌ക്ക് നല്‍കി. മറുഭാഗത്ത് ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി

ദുഷ്യന്ത് ചൗട്ടാല, ഭൂപീന്ദർ സിങ് ഹൂഡ

ന്യൂഡല്‍ഹി: "നിയമസഭയുടെ വാതില്‍ തുറക്കാനുള്ള താക്കോല്‍ ജനനായക് ജനതാ പാര്‍ട്ടിയുടെ കയ്യിലാണ്" നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയ പാര്‍ട്ടിയുെട നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ഹരിയാനയില്‍ തെളിഞ്ഞു വരുകയാണ്. 90 സീറ്റുകളുള്ള നിയസഭയില്‍ ഇതുവരെ ആര്‍ക്കും വ്യക്‌തമായി ഭൂരിപക്ഷം നേടാനായിട്ടില്ല. 35 സീറ്റുകളില്‍ വീതം എന്‍.ഡി.എയും, യു.പി.എയും ലീഡ് ചെയ്യുമ്പോള്‍ നിര്‍ണായകമാകുന്നത് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ നിലപാടാണ്. ഏഴ് സ്വതന്ത്രന്‍മാരും, 2 അകാലിദള്‍ സ്ഥാനാര്‍ഥികളും, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയും ബിജെപി പ്രതീക്ഷകളെ തല്ലിക്കെടുത്തി ലീഡ് ചെയ്യുകയാണ്. മഹാരാഷ്‌ട്രയിലേതിന് സമാനമായി മികച്ച ഭൂരിപക്ഷവുമായി മുന്നേറിയ താമര സഖ്യമാണ് ഇപ്പോള്‍ താഴേക്കിറങ്ങുന്നത്. ഒരു ഘട്ടത്തിൽ 55 സീറ്റുകളില്‍ ലീഡ് നേടിയ ശേഷമാണ് ബിജെപിയുടെ പിന്നോട്ട് പോക്ക്. അതിനിടെ പാർട്ടിയുടെ പ്രകടനം മോശമായതിനു പിന്നാലെ ഹരിയാന ബിജെപി പ്രസിഡന്‍റ് സുഭാഷ് ബറാല രാജിവച്ചു

സാഹചര്യം വ്യക്‌തമായതോടെ ബി.ജെ.പിയുടെയും, കോണ്‍ഗ്രസിന്‍റെയും ദേശീയ നേതൃത്വം ഹരിയാനയില്‍ ഇടപെട്ടിട്ടുണ്ട്. ഹരിയാനയിലെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കാന്‍ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ഫോണിൽ ബന്ധപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഹൂഡയ്‌ക്ക് നല്‍കി. അതിനിടെ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ കുമാരി സെൽജ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും കൂടികാഴ്‌ച നടത്തിയിട്ടുണ്ട്. പിന്നാലെ സ്വതന്ത്രസ്ഥാനാര്‍ഥികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കുമെന്ന പ്രഖ്യാപനവുമായി ഭൂപീന്ദർ സിങ് ഹൂഡ രംഗത്തെത്തി


മറുഭാഗത്ത് ബി.ജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി. തൂക്കുസഭയാണെങ്കില്‍ 'കര്‍ണാടക സ്‌റ്റെല്‍' രാഷ്‌ട്രീയത്തിന് ഹരിയാനയും വേദിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനുമപ്പുറം മുന്‍പ് പലയിടത്തും ഉണ്ടായതുപോലെ ഒരു അമിത് ഷാ മാജിക് ഹരിയാനയില്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.

എന്നാല്‍ മഹാരാഷ്‌ട്രയിലെ സ്ഥിതി എക്സിറ്റ് പോളുകള്‍ക്ക് സമാനമാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളിൽ ബിജെപി ശിവസേന സഖ്യം മുന്നിലാണ്. ആകെയുള്ള 288 സീറ്റുകളില്‍ 163 ഇടത്തും താമര സഖ്യമാണ് മുന്നില്‍. പലയിടത്തും ബി.ജെപി കേന്ദ്രങ്ങളില്‍ ജയത്തിനു ശേഷം വിതരണം ചെയ്യാനുള്ള മധുരം വരെ തയാറികഴിഞ്ഞു. അതേസമയം കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ താമര സഖ്യത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ല. ബിജെപി – ശിവസേന സഖ്യം ഭരണം നിലനിർത്തുമെങ്കിലും സീറ്റ് നിലയിൽ ബിജെപി പിന്നോട്ട് പോയിട്ടുണ്ട്. മറുഭാഗത്ത് കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം കാഴ്‌ച വച്ചിരിക്കുന്നത് എന്‍സിപിയാണ്. എന്‍സിപി 50 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്‍റെ പേരില്‍ 40 സീറ്റുകളാണുള്ളത്.

ന്യൂഡല്‍ഹി: "നിയമസഭയുടെ വാതില്‍ തുറക്കാനുള്ള താക്കോല്‍ ജനനായക് ജനതാ പാര്‍ട്ടിയുടെ കയ്യിലാണ്" നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയ പാര്‍ട്ടിയുെട നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ഹരിയാനയില്‍ തെളിഞ്ഞു വരുകയാണ്. 90 സീറ്റുകളുള്ള നിയസഭയില്‍ ഇതുവരെ ആര്‍ക്കും വ്യക്‌തമായി ഭൂരിപക്ഷം നേടാനായിട്ടില്ല. 35 സീറ്റുകളില്‍ വീതം എന്‍.ഡി.എയും, യു.പി.എയും ലീഡ് ചെയ്യുമ്പോള്‍ നിര്‍ണായകമാകുന്നത് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ നിലപാടാണ്. ഏഴ് സ്വതന്ത്രന്‍മാരും, 2 അകാലിദള്‍ സ്ഥാനാര്‍ഥികളും, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയും ബിജെപി പ്രതീക്ഷകളെ തല്ലിക്കെടുത്തി ലീഡ് ചെയ്യുകയാണ്. മഹാരാഷ്‌ട്രയിലേതിന് സമാനമായി മികച്ച ഭൂരിപക്ഷവുമായി മുന്നേറിയ താമര സഖ്യമാണ് ഇപ്പോള്‍ താഴേക്കിറങ്ങുന്നത്. ഒരു ഘട്ടത്തിൽ 55 സീറ്റുകളില്‍ ലീഡ് നേടിയ ശേഷമാണ് ബിജെപിയുടെ പിന്നോട്ട് പോക്ക്. അതിനിടെ പാർട്ടിയുടെ പ്രകടനം മോശമായതിനു പിന്നാലെ ഹരിയാന ബിജെപി പ്രസിഡന്‍റ് സുഭാഷ് ബറാല രാജിവച്ചു

സാഹചര്യം വ്യക്‌തമായതോടെ ബി.ജെ.പിയുടെയും, കോണ്‍ഗ്രസിന്‍റെയും ദേശീയ നേതൃത്വം ഹരിയാനയില്‍ ഇടപെട്ടിട്ടുണ്ട്. ഹരിയാനയിലെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കാന്‍ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ഫോണിൽ ബന്ധപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഹൂഡയ്‌ക്ക് നല്‍കി. അതിനിടെ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ കുമാരി സെൽജ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും കൂടികാഴ്‌ച നടത്തിയിട്ടുണ്ട്. പിന്നാലെ സ്വതന്ത്രസ്ഥാനാര്‍ഥികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കുമെന്ന പ്രഖ്യാപനവുമായി ഭൂപീന്ദർ സിങ് ഹൂഡ രംഗത്തെത്തി


മറുഭാഗത്ത് ബി.ജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി. തൂക്കുസഭയാണെങ്കില്‍ 'കര്‍ണാടക സ്‌റ്റെല്‍' രാഷ്‌ട്രീയത്തിന് ഹരിയാനയും വേദിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനുമപ്പുറം മുന്‍പ് പലയിടത്തും ഉണ്ടായതുപോലെ ഒരു അമിത് ഷാ മാജിക് ഹരിയാനയില്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.

എന്നാല്‍ മഹാരാഷ്‌ട്രയിലെ സ്ഥിതി എക്സിറ്റ് പോളുകള്‍ക്ക് സമാനമാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളിൽ ബിജെപി ശിവസേന സഖ്യം മുന്നിലാണ്. ആകെയുള്ള 288 സീറ്റുകളില്‍ 163 ഇടത്തും താമര സഖ്യമാണ് മുന്നില്‍. പലയിടത്തും ബി.ജെപി കേന്ദ്രങ്ങളില്‍ ജയത്തിനു ശേഷം വിതരണം ചെയ്യാനുള്ള മധുരം വരെ തയാറികഴിഞ്ഞു. അതേസമയം കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ താമര സഖ്യത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ല. ബിജെപി – ശിവസേന സഖ്യം ഭരണം നിലനിർത്തുമെങ്കിലും സീറ്റ് നിലയിൽ ബിജെപി പിന്നോട്ട് പോയിട്ടുണ്ട്. മറുഭാഗത്ത് കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം കാഴ്‌ച വച്ചിരിക്കുന്നത് എന്‍സിപിയാണ്. എന്‍സിപി 50 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്‍റെ പേരില്‍ 40 സീറ്റുകളാണുള്ളത്.

Last Updated : Oct 24, 2019, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.