ETV Bharat / bharat

കൊവിഡ് 19: പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങളുമായി ഇന്ത്യയും ഇറാനും - കൊറോണ വൈറസ്

കൊവിഡ് 19 പല രാജ്യങ്ങളിലേക്കും കടന്നുവരുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. ഈ ലേഖനത്തിൽ മുതിർന്ന പത്രപ്രവർത്തക സ്‌മിത ശർമ്മ ഇരു രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യയും ഇറാനും സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നു.

Smita Sharma  Coronavirus  Evacuation of citizens  Steps by Iran-India  covid  indian citizens in iran  കൊവിഡ് 19  കൊറോണ വൈറസ്  ഇന്ത്യയും ഇറാനും
ഇന്ത്യയും ഇറാനും
author img

By

Published : Mar 7, 2020, 11:07 PM IST

ന്യൂഡൽഹി: കൊവിഡ് 19 ഭീതി പടര്‍ന്നു പിടിക്കുന്നതിനിടെ ടെഹറാനില്‍ കുടുങ്ങി പോയ 240 കശ്‌മീരി വിദ്യാര്‍ഥികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് ഇവരെ ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ തുടങ്ങി കഴിഞ്ഞു ഇന്ത്യയും ഇറാനും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പായി ഇന്ത്യന്‍ പൗരന്മാരുടെ പരിശോധനകള്‍ തങ്ങളുടെ നാട്ടില്‍ തന്നെ നടത്തുവാന്‍ ഇറാന്‍ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്‌ധർക്ക് ടെഹ്റാനിലേക്ക് യാത്ര ചെയ്യാനുള്ള വിസ ഇറാന്‍ നല്‍കുകയുണ്ടായി. ടെഹ്റാനിലെത്തി ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്താന്‍ ഇവര്‍ക്ക് അനുമതിയും നല്‍കി.

വൈദ്യ പരിശോധനകള്‍ നടത്തിയ സാമ്പിളുകള്‍ ഡല്‍ഹിയില്‍ എത്തികഴിഞ്ഞാല്‍ കൊവിഡ് 19 വൈറസ് ബാധിച്ചിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ ഉടനടി ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വരും. വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരെ അല്ലെങ്കില്‍ അങ്ങനെ സംശയിക്കുന്നവരെ ഇറാനിയന്‍ ഗവണ്‍മെന്‍റ്‌ ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഏതെങ്കിലും ഒരു അത്യാധുനിക പ്രത്യേക വൈദ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

'ഇന്ത്യയില്‍ നിന്ന്‌ ഇറാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കികൊണ്ടുള്ള ഡിജിസിഎ യുടെ ഫെബ്രുവരി 26-ന് ഉണ്ടായ പ്രഖ്യാപനം വന്ന് ഉടന്‍ തന്നെ മാനുഷികമായ പരിഗണനകള്‍ കണക്കിലെടുത്തു കൊണ്ടും പ്രശ്‌നത്തിന്‍റെ അടിയന്തിര സ്വഭാവം മനസ്സിലാക്കി കൊണ്ടും ഇരു രാജ്യങ്ങളിലും കുടുങ്ങി പോയ എല്ലാ പൗരന്മാരേയും ഉടനടി തന്നെ ഒഴിപ്പിക്കുന്നതിന്‌ വേണ്ട ചുരുക്കം ചില ആശ്വാസ വിമാന സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പൂര്‍ണ്ണ സമ്മതം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അറിയിക്കുകയുണ്ടായി. ആരോഗ്യപരമായ പ്രോട്ടോക്കോളുകള്‍ എല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും ഇതെന്നും അവര്‍ അറിയിച്ചു''.

ടെഹറാനില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്ന വിമാനം ഇന്ത്യയില്‍ ഉള്ള ഇറാന്‍ പൗരന്മാരെ അവരുടെ ജന്മ നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ചെയ്യും. അതാത് രാജ്യങ്ങളില്‍ നിന്നും പൗരന്മാരെ തിരിച്ചു കൊണ്ടു പോവുന്നതിനായി 'കൂടുതല്‍ ആവശ്യമായ' വിമാനങ്ങള്‍ ന്യൂ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അയക്കുക പരിഗണനക്കുന്നത്തിനുള്ള ചർച്ചകളും നടന്നു വരുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ പരിമിതമായെങ്കിലും പുനഃസ്ഥാപിക്കാനുള്ള വഴികളും ആലോചിച്ചു വരുന്നുണ്ട്.

'ആഗോള തലത്തില്‍ സഹകരിച്ചു കൊണ്ടുള്ള ഒരു നടപടി ആവശ്യമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന ഇരു രാജ്യങ്ങളിലും കുടുങ്ങി പോയ എല്ലാ പൗരന്മാര്‍ക്കും ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായുള്ള ആവശ്യമായ നടപടികള്‍ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തുടര്‍ന്നും അടുത്തിടപഴകി കൊണ്ടിരിക്കും''. എംബസിയുടെ പ്രസ്‌താവന കൂട്ടിച്ചേര്‍ക്കുന്നു. കൊറോണ വൈറസ് ബാധിച്ച ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാനരഹിതവും ആണെന്ന് പറഞ്ഞുകൊണ്ട് ഇറാനിയന്‍ എംബസി അവ തള്ളികളഞ്ഞു.

ഇറാനിയന്‍ വിദേശ കാര്യ മന്ത്രി സരീഫും ഇറാനിലെ മുന്‍ പരമോന്നത നേതാവ് ഖമേനിയും ഡല്‍ഹിയില്‍ ഉണ്ടായ കലാപങ്ങള്‍ക്ക് എതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും തങ്ങളുടെ ട്വീറ്റുകളിലൂടെ 'മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെടുന്നു'' എന്ന് അഭിപ്രായപ്പെടുകയും ചെയ്‌തത്‌ ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉളവാക്കുന്നതും ഈ ആഴ്‌ച കണ്ടു. തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഡല്‍ഹിയിലെ ഇറാനിയന്‍ അംബാസിഡറെ ഇന്ത്യന്‍ അധികൃതര്‍ വിളിച്ചു വരുത്തുന്നതും കണ്ടു.

ന്യൂഡൽഹി: കൊവിഡ് 19 ഭീതി പടര്‍ന്നു പിടിക്കുന്നതിനിടെ ടെഹറാനില്‍ കുടുങ്ങി പോയ 240 കശ്‌മീരി വിദ്യാര്‍ഥികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് ഇവരെ ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ തുടങ്ങി കഴിഞ്ഞു ഇന്ത്യയും ഇറാനും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പായി ഇന്ത്യന്‍ പൗരന്മാരുടെ പരിശോധനകള്‍ തങ്ങളുടെ നാട്ടില്‍ തന്നെ നടത്തുവാന്‍ ഇറാന്‍ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്‌ധർക്ക് ടെഹ്റാനിലേക്ക് യാത്ര ചെയ്യാനുള്ള വിസ ഇറാന്‍ നല്‍കുകയുണ്ടായി. ടെഹ്റാനിലെത്തി ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്താന്‍ ഇവര്‍ക്ക് അനുമതിയും നല്‍കി.

വൈദ്യ പരിശോധനകള്‍ നടത്തിയ സാമ്പിളുകള്‍ ഡല്‍ഹിയില്‍ എത്തികഴിഞ്ഞാല്‍ കൊവിഡ് 19 വൈറസ് ബാധിച്ചിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ ഉടനടി ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വരും. വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരെ അല്ലെങ്കില്‍ അങ്ങനെ സംശയിക്കുന്നവരെ ഇറാനിയന്‍ ഗവണ്‍മെന്‍റ്‌ ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഏതെങ്കിലും ഒരു അത്യാധുനിക പ്രത്യേക വൈദ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

'ഇന്ത്യയില്‍ നിന്ന്‌ ഇറാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കികൊണ്ടുള്ള ഡിജിസിഎ യുടെ ഫെബ്രുവരി 26-ന് ഉണ്ടായ പ്രഖ്യാപനം വന്ന് ഉടന്‍ തന്നെ മാനുഷികമായ പരിഗണനകള്‍ കണക്കിലെടുത്തു കൊണ്ടും പ്രശ്‌നത്തിന്‍റെ അടിയന്തിര സ്വഭാവം മനസ്സിലാക്കി കൊണ്ടും ഇരു രാജ്യങ്ങളിലും കുടുങ്ങി പോയ എല്ലാ പൗരന്മാരേയും ഉടനടി തന്നെ ഒഴിപ്പിക്കുന്നതിന്‌ വേണ്ട ചുരുക്കം ചില ആശ്വാസ വിമാന സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പൂര്‍ണ്ണ സമ്മതം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അറിയിക്കുകയുണ്ടായി. ആരോഗ്യപരമായ പ്രോട്ടോക്കോളുകള്‍ എല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും ഇതെന്നും അവര്‍ അറിയിച്ചു''.

ടെഹറാനില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്ന വിമാനം ഇന്ത്യയില്‍ ഉള്ള ഇറാന്‍ പൗരന്മാരെ അവരുടെ ജന്മ നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ചെയ്യും. അതാത് രാജ്യങ്ങളില്‍ നിന്നും പൗരന്മാരെ തിരിച്ചു കൊണ്ടു പോവുന്നതിനായി 'കൂടുതല്‍ ആവശ്യമായ' വിമാനങ്ങള്‍ ന്യൂ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അയക്കുക പരിഗണനക്കുന്നത്തിനുള്ള ചർച്ചകളും നടന്നു വരുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ പരിമിതമായെങ്കിലും പുനഃസ്ഥാപിക്കാനുള്ള വഴികളും ആലോചിച്ചു വരുന്നുണ്ട്.

'ആഗോള തലത്തില്‍ സഹകരിച്ചു കൊണ്ടുള്ള ഒരു നടപടി ആവശ്യമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന ഇരു രാജ്യങ്ങളിലും കുടുങ്ങി പോയ എല്ലാ പൗരന്മാര്‍ക്കും ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായുള്ള ആവശ്യമായ നടപടികള്‍ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തുടര്‍ന്നും അടുത്തിടപഴകി കൊണ്ടിരിക്കും''. എംബസിയുടെ പ്രസ്‌താവന കൂട്ടിച്ചേര്‍ക്കുന്നു. കൊറോണ വൈറസ് ബാധിച്ച ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാനരഹിതവും ആണെന്ന് പറഞ്ഞുകൊണ്ട് ഇറാനിയന്‍ എംബസി അവ തള്ളികളഞ്ഞു.

ഇറാനിയന്‍ വിദേശ കാര്യ മന്ത്രി സരീഫും ഇറാനിലെ മുന്‍ പരമോന്നത നേതാവ് ഖമേനിയും ഡല്‍ഹിയില്‍ ഉണ്ടായ കലാപങ്ങള്‍ക്ക് എതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും തങ്ങളുടെ ട്വീറ്റുകളിലൂടെ 'മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെടുന്നു'' എന്ന് അഭിപ്രായപ്പെടുകയും ചെയ്‌തത്‌ ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉളവാക്കുന്നതും ഈ ആഴ്‌ച കണ്ടു. തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഡല്‍ഹിയിലെ ഇറാനിയന്‍ അംബാസിഡറെ ഇന്ത്യന്‍ അധികൃതര്‍ വിളിച്ചു വരുത്തുന്നതും കണ്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.