ചെന്നൈ: കൈക്കൂലി കേസിൽ റീജിയണൽ ലേബർ കമ്മീഷണറടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മധുരയിലെ റീജിയണൽ ലേബർ കമ്മീഷണർ പി. ശിവരാജന്‍, സുഹൃത്ത് എൻ.മുരളി എന്നിവരാണ് അറസ്റ്റിലായത്. ലേബർ ലൈൻസൻസ് നൽകാനായി മുരളി മുഖാന്തരം സ്വകാര്യ കമ്പനിയിൽ നിന്ന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കായി ചെന്നൈ, മധുര എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഫെബ്രുവരി നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൈക്കൂലി കേസ്; റീജിയണൽ ലേബർ കമ്മീഷണറടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു
ലേബർ ലൈസൻസ് നൽകാനായി സ്വകാര്യ കമ്പനിയിൽ നിന്ന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ചെന്നൈ: കൈക്കൂലി കേസിൽ റീജിയണൽ ലേബർ കമ്മീഷണറടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മധുരയിലെ റീജിയണൽ ലേബർ കമ്മീഷണർ പി. ശിവരാജന്‍, സുഹൃത്ത് എൻ.മുരളി എന്നിവരാണ് അറസ്റ്റിലായത്. ലേബർ ലൈൻസൻസ് നൽകാനായി മുരളി മുഖാന്തരം സ്വകാര്യ കമ്പനിയിൽ നിന്ന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കായി ചെന്നൈ, മധുര എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഫെബ്രുവരി നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.