ന്യൂഡൽഹി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെയാണ് ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. രണ്ട് സ്ത്രീകളും മൂന്ന് വയസുള്ള കുട്ടിയും ഉൾപ്പെടെ ഏഴ് പേരെയാണ് പിടികൂടിയത്.
സകിൽ സെയ്ഖ് (30), എം.ഡി റഹിം(23), സുമി അക്തർ(22), പരുൾ അക്തർ(26), കോളി ബീഗം(24), ചമ്പ ബീഗം(26), മൂന്ന് വയസുകാരൻ യെസിൻ സീക്ക് എന്നിവരാണ് പിടിയിലായത്. ഏഴ് പേരെയും പശ്ചിമ ബംഗാൾ പൊലീസിന് കൈമാറി.