ചണ്ഡിഗഡ് : പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ആം ആദ്‌മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ നേരിട്ട ആക്ഷേപം പഞ്ചാബിന് പുറത്തുനിന്നുള്ള പാര്‍ട്ടി എന്നതായിരുന്നു. ഭഗവന്ത് സിങ് മാനിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് എഎപി അതിന് മറുപടി നല്‍കിയത്. മുഖ്യമന്ത്രി പദത്തിലിരുന്നവരെല്ലാം തോറ്റ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് 48കാരനായ ഭഗവന്ത് സിങ് മാന്‍.
ശൈശവം കടന്നിട്ടില്ലാത്ത പാർട്ടിയുടെ ജനപ്രിയ മുഖമാണ് ഭഗവന്ത് സിങ് മാന്‍. അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ശക്തരായ നേതാക്കളിലൊരാള്‍. കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ദല്‍വീര്‍ സിങ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്കാണ് ഭഗവന്ത് സിങ് മാന്‍ തോല്‍പ്പിച്ചത്. 2012 മുതല്‍ കോണ്‍ഗ്രസിന് ആധിപത്യമുള്ള മണ്ഡലമാണ് ധുരി. ഇവിടെയാണ് 78 ശതമാനം വോട്ട് വിഹിതവും സ്വന്തം അക്കൗണ്ടിലാക്കി മാന്‍ വിജയിച്ച് കയറിയത്.
![ഭഗവന്ത് സിങ് മാന്‍ രാഷ്‌ട്രീയം ഭഗവന്ത് സിങ് മാന്‍ ജയിച്ചു bhagwant singh mann political life bhagwant singh mann next punjab cm' comedian set to be next punjab cm പഞ്ചാബ് പുതിയ മുഖ്യമന്ത്രി പഞ്ചാബ് തെരഞ്ഞെടുപ്പ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഭഗവന്ത് സിങ് മാന്‍ ആം ആദ്‌മി പാര്‍ട്ടി ആം ആദ്‌മി പാര്‍ട്ടി തരംഗം punjab assembly election result punjab assembly election results 2022 aam aadmi party punjab](https://etvbharatimages.akamaized.net/etvbharat/prod-images/14693086_man.png)
മാനിന്‍റെ അനുയായികളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വിജയാഘോഷങ്ങള്‍ക്കിടെ, അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് അരവിന്ദ് കെജ്‌രിവാള്‍ ഇപ്രകാരം ട്വിറ്ററില്‍ കുറിച്ചു- 'ഇസ് ഇന്‍ക്വിലാബ് കേ ലിയെ പഞ്ചാബ് കെ ലോഗോം കൊ ബഹുത്ത് ബഹുത്ത് ബധായി' (ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ). അതിന് പിന്നില്‍ വ്യക്തമായ കാരണവുമുണ്ട്.
'ഇൻക്വിലാബ് സിന്ദാബാദ്' ആണ് റാലികളിലെല്ലാം ഭഗവന്ത് സിങ് മാന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന മുദ്രാവാക്യം. ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മാന്‍, ഭഗത് സിങ് ധരിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ടര്‍ബനിലാണ് (തലപ്പാവ്) പൊതു ഇടങ്ങളിലും വേദികളിലും പ്രത്യക്ഷപ്പെടാറുള്ളത്.
1973ൽ സംഗ്രൂരിലെ സതോജ് ഗ്രാമത്തിൽ ജനിച്ച മാൻ ഹാസ്യനടനായാണ് കരിയർ ആരംഭിച്ചത്. നിരവധി കോമഡി ഷോകളുടെ ഭാഗമായ മാന്‍ 'ജുഗ്നു മസ്‌ത് മസ്‌ത്' എന്ന ടിവി ഷോയിലെ ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് ജനപ്രീതി നേടുന്നത്. 2011ല്‍ കരിയറില്‍ കത്തി നില്‍ക്കുന്ന കാലത്താണ് രാഷ്‌ട്രീയ പ്രവേശനം. മൻപ്രീത് സിങ് ബാദലിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് പീപ്പിൾസ് പാർട്ടിയിൽ ചേർന്ന് ഭഗവന്ത് സിങ് മാന്‍ 2012ൽ ലെഹ്‌റഗാഗ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
-
इस इंक़लाब के लिए पंजाब के लोगों को बहुत-बहुत बधाई। pic.twitter.com/BIJqv8OnGa
— Arvind Kejriwal (@ArvindKejriwal) March 10, 2022 " class="align-text-top noRightClick twitterSection" data="
">इस इंक़लाब के लिए पंजाब के लोगों को बहुत-बहुत बधाई। pic.twitter.com/BIJqv8OnGa
— Arvind Kejriwal (@ArvindKejriwal) March 10, 2022इस इंक़लाब के लिए पंजाब के लोगों को बहुत-बहुत बधाई। pic.twitter.com/BIJqv8OnGa
— Arvind Kejriwal (@ArvindKejriwal) March 10, 2022
2014ൽ ആം ആദ്‌മി പാർട്ടിയിൽ ചേരുകയും സംഗ്രൂർ ലോക്‌സഭ സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തു. അന്ന് ശിരോമണി അകാലിദളിന്‍റെ (എസ്എഡി) ഭാഗമായിരുന്ന പഞ്ചാബിലെ മുതിർന്ന നേതാവ് സുഖ്‌ദേവ് സിങ് ദിൻദ്‌സയെ പരാജയപ്പെടുത്തിയതോടെയാണ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2014 മുതൽ തുടർച്ചയായി രണ്ട് തവണ പഞ്ചാബ് ലോക്‌സഭ സീറ്റായ സംഗ്രൂരിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബാദൽ കുടുംബത്തിനെ ആക്ഷേപ ഹാസ്യത്തിലൂടെ വിമര്‍ശന വിധേയമാക്കുന്ന മാനിന്‍റെ രീതി ജനപ്രീതി നേടാന്‍ സഹിയിച്ചു. അതിനൊപ്പം കുപ്രസിദ്ധിയും മാനെ പിന്തുടര്‍ന്നു. മാൻ മദ്യപിച്ച് പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാറുണ്ടെന്ന് ചില എംപിമാർ അവകാശപ്പെട്ടു. മദ്യപാന ശീലം 'പെഗ്‌വന്ത് മാന്‍' എന്ന പേരും മാനിന് നേടിക്കൊടുത്തു. 2019ൽ, ഭഗവന്ത് സിങ് മാന്‍ മദ്യപാനം ഉപേക്ഷിച്ചുവെന്ന് കെജ്‌രിവാൾ പരസ്യമായി പ്രഖ്യാപിച്ചു.
Also read: ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്; ആം ആദ്മിയെ അഭിനന്ദിച്ച് സിദ്ദു
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നു ഭഗവന്ത് മാന്‍ സിങ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 300ലധികം റാലികളിലാണ് മാന്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന് ഏറെ പിന്നിലായിരുന്നെങ്കിലും 20 സീറ്റുകള്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്ത് എത്താന്‍ ആം ആദ്‌മിക്ക് സാധിച്ചു. അന്നത്തെ കഠിനാധ്വാനം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമാകാന്‍ മാനിനെ സഹായിച്ചു.
പഞ്ചാബില്‍ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ജനുവരി 18ന് കെജ്‌രിവാൾ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ത് സിങ് മാനിനെ പ്രഖ്യാപിയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കെജ്‌രിവാള്‍ നടത്തിയ ടെലിവോട്ടിങ്ങിലൂടെയാണ് മാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മാറി മാറി കോണ്‍ഗ്രസിനെയും ശിരോമണി അകാലിദളിനേയും ഭരണത്തിലേറ്റുന്ന നാട്ടില്‍, 2017ല്‍ സംസ്ഥാനത്ത് അത്ര സ്വാധീനമില്ലാത്ത ഒരു പാര്‍ട്ടിയെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തിച്ചതിന്‍റെ ക്രെഡിറ്റ് മാനിന് അവകാശപ്പെട്ടതാണ്.