ETV Bharat / bharat

പാകിസ്ഥാൻ ഡ്രോണുകള്‍ ജമ്മുവില്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

author img

By

Published : Aug 18, 2022, 7:24 AM IST

പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവിലെ അര്‍ണിയയില്‍ വര്‍ഷിച്ച ആയുധങ്ങള്‍ തീവ്രവാദികള്‍ ഒളിപ്പിച്ച ഇടത്തില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്.

Ammunition dropped by Pakistani drone recovered in Jammu  പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവില്‍ വര്‍ഷിച്ച ആയുധങ്ങള്‍  പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവിലെ അര്‍ണിയയില്‍ വര്‍ഷിച്ച ആയുധങ്ങള്‍  പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍  ജമ്മുകശ്‌മീരിലെ തീവ്രവാദക്കേസുകള്‍  ജമ്മു കശ്‌മീര്‍ വാര്‍ത്തകള്‍  Jammu Kashmir news
പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവില്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ പൊലീസ് പാകിസ്ഥാൻ ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്കടുത്തുള്ള ടോപ്പ ഗ്രാമത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവിലെ അര്‍ണിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതുമായി ബന്ധപ്പെട്ട കേസ് 2022 ഫെബ്രുവരി 24ന് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ഈ കേസില്‍ അറസ്റ്റിലായ പ്രതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പാകിസ്ഥാന്‍ പൗരനായ കാസിം എന്ന് വിളിക്കുന്ന മുഹമ്മദ് അലി ഹുസൈനാണ് ഡ്രോണുകളിലൂടെ ആയുധങ്ങള്‍ വര്‍ഷിക്കുന്നതിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസിനോട് ഈയാള്‍ വ്യക്തമാക്കി. കാസിം ലഷ്‌കര്‍ ഇ ത്വയിബയുടെയും അല്‍ ബദര്‍ എന്ന തീവ്രവാദ സംഘടനയുടെയും പ്രധാന പ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യലില്‍ ഈ പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി

ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചത് രണ്ട് ഇടങ്ങളിലാണെന്ന് അറസ്റ്റിലായ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് ഇടങ്ങളിലും ബന്ധപ്പെട്ട മജിസ്ട്രേറ്റുമായി പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ ആദ്യത്തെ സ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.

എന്നാല്‍ രണ്ടാമത്തെ സ്ഥലമായ ഫാലിയാന്‍ മണ്ഡല്‍ പ്രദേശത്തെ ടോപ്പ ഗ്രാമത്തില്‍ നിന്ന് വെടിക്കോപ്പുകളും, തോക്കുകളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തെന്ന് എഡിജിപി മുകേഷ്‌ സിങ് പറഞ്ഞു. പരിശോധന നടത്തുന്ന സമയത്ത് പ്രതിയും പൊലീസിനോടൊപ്പം ഉണ്ടായിരുന്നു.

ആയുധങ്ങള്‍ അടങ്ങിയ പാക്കറ്റ് തുറക്കുന്ന ഘട്ടത്തില്‍ കേസിലെ പ്രതി പൊലീസുകാരില്‍ ഒരാളുടെ സര്‍വീസ് റൈഫിള്‍ കവര്‍ന്ന് പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് മുകേഷ്‌ സിങ് പറഞ്ഞു. ആത്മരക്ഷാര്‍ഥം പൊലീസ് നിറയൊഴിച്ചപ്പോള്‍ പ്രതിക്ക് പരിക്ക് പറ്റി. തുടര്‍ന്ന് പ്രതിയെ ജമ്മു മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. പരിക്ക് പറ്റിയ പൊലീസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

ബോംബ് നിര്‍വീര്യ സ്കോഡിന്‍റെ സഹായത്തോടെയാണ് പാക്കറ്റ് പരിശോധിച്ചത്. എകെ47 തോക്കുകള്‍, ചൈനീസ് നിര്‍മിത ചെറിയ ഗ്രനൈഡുകള്‍, തിരകള്‍, സ്റ്റാര്‍ പിസ്‌റ്റള്‍ എന്നിവയാണ് കണ്ടെടുത്തത്.

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ പൊലീസ് പാകിസ്ഥാൻ ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്കടുത്തുള്ള ടോപ്പ ഗ്രാമത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവിലെ അര്‍ണിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതുമായി ബന്ധപ്പെട്ട കേസ് 2022 ഫെബ്രുവരി 24ന് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ഈ കേസില്‍ അറസ്റ്റിലായ പ്രതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പാകിസ്ഥാന്‍ പൗരനായ കാസിം എന്ന് വിളിക്കുന്ന മുഹമ്മദ് അലി ഹുസൈനാണ് ഡ്രോണുകളിലൂടെ ആയുധങ്ങള്‍ വര്‍ഷിക്കുന്നതിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസിനോട് ഈയാള്‍ വ്യക്തമാക്കി. കാസിം ലഷ്‌കര്‍ ഇ ത്വയിബയുടെയും അല്‍ ബദര്‍ എന്ന തീവ്രവാദ സംഘടനയുടെയും പ്രധാന പ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യലില്‍ ഈ പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി

ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചത് രണ്ട് ഇടങ്ങളിലാണെന്ന് അറസ്റ്റിലായ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് ഇടങ്ങളിലും ബന്ധപ്പെട്ട മജിസ്ട്രേറ്റുമായി പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ ആദ്യത്തെ സ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.

എന്നാല്‍ രണ്ടാമത്തെ സ്ഥലമായ ഫാലിയാന്‍ മണ്ഡല്‍ പ്രദേശത്തെ ടോപ്പ ഗ്രാമത്തില്‍ നിന്ന് വെടിക്കോപ്പുകളും, തോക്കുകളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തെന്ന് എഡിജിപി മുകേഷ്‌ സിങ് പറഞ്ഞു. പരിശോധന നടത്തുന്ന സമയത്ത് പ്രതിയും പൊലീസിനോടൊപ്പം ഉണ്ടായിരുന്നു.

ആയുധങ്ങള്‍ അടങ്ങിയ പാക്കറ്റ് തുറക്കുന്ന ഘട്ടത്തില്‍ കേസിലെ പ്രതി പൊലീസുകാരില്‍ ഒരാളുടെ സര്‍വീസ് റൈഫിള്‍ കവര്‍ന്ന് പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് മുകേഷ്‌ സിങ് പറഞ്ഞു. ആത്മരക്ഷാര്‍ഥം പൊലീസ് നിറയൊഴിച്ചപ്പോള്‍ പ്രതിക്ക് പരിക്ക് പറ്റി. തുടര്‍ന്ന് പ്രതിയെ ജമ്മു മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. പരിക്ക് പറ്റിയ പൊലീസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

ബോംബ് നിര്‍വീര്യ സ്കോഡിന്‍റെ സഹായത്തോടെയാണ് പാക്കറ്റ് പരിശോധിച്ചത്. എകെ47 തോക്കുകള്‍, ചൈനീസ് നിര്‍മിത ചെറിയ ഗ്രനൈഡുകള്‍, തിരകള്‍, സ്റ്റാര്‍ പിസ്‌റ്റള്‍ എന്നിവയാണ് കണ്ടെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.