ETV Bharat / bharat

അകാലിദള്‍-ബി.എസ്.പി സഖ്യം: പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമെന്ന് എ.എ.പി

author img

By

Published : Jun 12, 2021, 10:56 PM IST

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യരൂപീകരണമെന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് എ.എ.പി പ്രതികരിച്ചത്.

AAP's Punjab affairs co-incharge and Delhi MLA Raghav Chadha  SAD-BSP alliance is 'unholy', says AAP  alliance between the SAD and the BSP as “anti-Punjab and unholy  Aam Aadmi Party in Punjab.  Akali Dal-BSP alliance: AAP says anti-Punjab and unholy  അകാലിദള്‍-ബി.എസ്.പി സഖ്യം  പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമെന്ന് എ.എ.പി  പഞ്ചാബില്‍ ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മില്‍ സഖ്യം  ആം ആദ്‌മി പാർട്ടി നേതാവും ന്യൂഡല്‍ഹി എം‌.എൽ.‌എയുമായ രാഘവ് ചദ്ദ
അകാലിദള്‍-ബി.എസ്.പി സഖ്യം: പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമെന്ന് എ.എ.പി

ചണ്ഡിഗഡ്: പഞ്ചാബില്‍ ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മില്‍ സഖ്യം രൂപീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്‌മി സംസ്ഥാന കമ്മിറ്റി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യരൂപീകരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് എ.എ.പി പ്രതികരണവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഈ രൂപീകരണം. പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമാണ് ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മിലെ സഖ്യം. സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടിയോട് ജനങ്ങൾ കാണിച്ച സ്നേഹം കണ്ട് പഞ്ചാബ് വിരുദ്ധ പാർട്ടികൾ പരിഭ്രാന്തരായി എന്ന് സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടി ചുമതലയുള്ള നേതാവും ന്യൂഡല്‍ഹി എം‌.എൽ.‌എയുമായ രാഘവ് ചദ്ദ ആരോപിച്ചു.

അതേസമയം, ശിരോമണി അകാലിദള്‍ മേധാവി സുഖ്‌ബീർ സിങ് ബാദലും ബി.എസ്.പി നേതാവ് സതീഷ് മിശ്രയും സംയുക്തമായി ചേര്‍ന്നു നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 2022-ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി 20 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.117 ബാക്കിയുള്ള 97 സീറ്റുകളിൽ ശിരോമണി അകാലിദളും മത്സരിക്കും. പുതിയ സഖ്യത്തെ പഞ്ചാബ് രാഷ്ട്രീയത്തിലെ ചരിത്രപരമായ നീക്കമെന്ന് ബി‌.എസ്‌.പി എം.പി സതീഷ് മിശ്ര വിശേഷിപ്പിച്ചു.

READ MORE: പഞ്ചാബില്‍ ബി.എസ്.പി സഖ്യത്തിന് അകാലിദള്‍

ചണ്ഡിഗഡ്: പഞ്ചാബില്‍ ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മില്‍ സഖ്യം രൂപീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്‌മി സംസ്ഥാന കമ്മിറ്റി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യരൂപീകരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് എ.എ.പി പ്രതികരണവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഈ രൂപീകരണം. പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമാണ് ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മിലെ സഖ്യം. സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടിയോട് ജനങ്ങൾ കാണിച്ച സ്നേഹം കണ്ട് പഞ്ചാബ് വിരുദ്ധ പാർട്ടികൾ പരിഭ്രാന്തരായി എന്ന് സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടി ചുമതലയുള്ള നേതാവും ന്യൂഡല്‍ഹി എം‌.എൽ.‌എയുമായ രാഘവ് ചദ്ദ ആരോപിച്ചു.

അതേസമയം, ശിരോമണി അകാലിദള്‍ മേധാവി സുഖ്‌ബീർ സിങ് ബാദലും ബി.എസ്.പി നേതാവ് സതീഷ് മിശ്രയും സംയുക്തമായി ചേര്‍ന്നു നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 2022-ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി 20 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.117 ബാക്കിയുള്ള 97 സീറ്റുകളിൽ ശിരോമണി അകാലിദളും മത്സരിക്കും. പുതിയ സഖ്യത്തെ പഞ്ചാബ് രാഷ്ട്രീയത്തിലെ ചരിത്രപരമായ നീക്കമെന്ന് ബി‌.എസ്‌.പി എം.പി സതീഷ് മിശ്ര വിശേഷിപ്പിച്ചു.

READ MORE: പഞ്ചാബില്‍ ബി.എസ്.പി സഖ്യത്തിന് അകാലിദള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.