ETV Bharat / bharat

തടി കൊണ്ട് തലയ്ക്കടിച്ചു, കൈത്തണ്ട മുറിച്ചു, പിന്നെ ഏഴാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു ; ഭര്‍ത്താവിനെ ഭാര്യയും മകനും ചേർന്ന് കൊന്നു

author img

By

Published : Feb 12, 2022, 9:16 PM IST

കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം

throw him from 7th floor in Maharashtra's Sindhudurg  Wife and son murder the husband in Mumbai's Amboli  Wife tired of husbands quarrel kills him with son  ഭാര്യയും മകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി  ഭാര്യ ഭർത്താവിനെ കൊന്നു  കൊലപാതകം
നിരന്തരമുള്ള വഴക്കിൽ മനംമടുത്ത് ഭാര്യയും മകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

മുംബൈ : ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. മുംബൈയിലെ അംബോലി പ്രദേശത്താണ് ബാങ്കിലെ അസിസ്റ്റന്‍റ് ജനറൽ മാനേജരായ ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് വകവരുത്തിയത്. സന്താനകൃഷ്ണൻ ശേഷാദ്രി(58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ജയഷീല ശേഷാദ്രി(52), മകൻ അരവിന്ദ് ശേഷാദ്രി(26) എന്നിവരെ അംബോലി പൊലീസ് അറസ്റ്റ് ചെയ്‌തു.

വീര ദേശായി റോഡിലെ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് തള്ളിയിട്ടാണ് പ്രതികൾ കൊല നടത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ഏഴാം നിലയിൽ നിന്ന് ചാടി ശേഷാദ്രി ആത്മഹത്യ ചെയ്‌തതായി ക്വാർട്ടേഴ്‌സിലെ താമസക്കാരിൽ ഒരാൾ വെള്ളിയാഴ്‌ച പുലർച്ചെ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട സന്താനകൃഷ്‌ണന്‍റെ കൈയിൽ മുറിവുകൾ കണ്ടെത്തി. കിടപ്പുമുറിയിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

Also Read: 'പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു' ; എഎന്‍ഐ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്

സന്താനകൃഷ്‌ണൻ നിരന്തരം വീട്ടിൽ വഴക്കിടുമായിരുന്നുവെന്നും വീട്ടിലെ ചെലവിന് പണം നൽകിയിരുന്നില്ലെന്നും ഭാര്യയും മകനും പറയുന്നു. നിരന്തരമായ വഴക്കിൽ മനംമടുത്താണ് ഇരുവരും ചേർന്ന് സന്താനകൃഷ്‌ണനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.

തലയിൽ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ചു. പിന്നീട് ഇരുവരും ചേർന്ന് മൃതദേഹം ഏഴാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു. തെളിവ് നശിപ്പിക്കാനായി വീട്ടിലെ രക്തക്കറ തുടച്ചുമാറ്റുകയുമായിരുന്നു.

ഇരുവർക്കുമെതിരെ ഐപിസി 302, 201, 34 വകുപ്പുകൾ പ്രകാരം അംബോലി പൊലീസ് കേസെടുത്തു.

മുംബൈ : ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. മുംബൈയിലെ അംബോലി പ്രദേശത്താണ് ബാങ്കിലെ അസിസ്റ്റന്‍റ് ജനറൽ മാനേജരായ ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് വകവരുത്തിയത്. സന്താനകൃഷ്ണൻ ശേഷാദ്രി(58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ജയഷീല ശേഷാദ്രി(52), മകൻ അരവിന്ദ് ശേഷാദ്രി(26) എന്നിവരെ അംബോലി പൊലീസ് അറസ്റ്റ് ചെയ്‌തു.

വീര ദേശായി റോഡിലെ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് തള്ളിയിട്ടാണ് പ്രതികൾ കൊല നടത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ഏഴാം നിലയിൽ നിന്ന് ചാടി ശേഷാദ്രി ആത്മഹത്യ ചെയ്‌തതായി ക്വാർട്ടേഴ്‌സിലെ താമസക്കാരിൽ ഒരാൾ വെള്ളിയാഴ്‌ച പുലർച്ചെ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട സന്താനകൃഷ്‌ണന്‍റെ കൈയിൽ മുറിവുകൾ കണ്ടെത്തി. കിടപ്പുമുറിയിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

Also Read: 'പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു' ; എഎന്‍ഐ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്

സന്താനകൃഷ്‌ണൻ നിരന്തരം വീട്ടിൽ വഴക്കിടുമായിരുന്നുവെന്നും വീട്ടിലെ ചെലവിന് പണം നൽകിയിരുന്നില്ലെന്നും ഭാര്യയും മകനും പറയുന്നു. നിരന്തരമായ വഴക്കിൽ മനംമടുത്താണ് ഇരുവരും ചേർന്ന് സന്താനകൃഷ്‌ണനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.

തലയിൽ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ചു. പിന്നീട് ഇരുവരും ചേർന്ന് മൃതദേഹം ഏഴാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു. തെളിവ് നശിപ്പിക്കാനായി വീട്ടിലെ രക്തക്കറ തുടച്ചുമാറ്റുകയുമായിരുന്നു.

ഇരുവർക്കുമെതിരെ ഐപിസി 302, 201, 34 വകുപ്പുകൾ പ്രകാരം അംബോലി പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.