ETV Bharat / bharat

മദ്യം നല്‍കി പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്‌ത്‌ കാട്ടിൽ ഉപേക്ഷിച്ചു ; 22 കാരിക്ക് ദാരുണാന്ത്യം

author img

By

Published : Dec 29, 2022, 9:48 PM IST

വിവാഹിതനായ യുവാവ് സുഹൃത്തിനൊപ്പം, 22കാരിയായ പെൺകുട്ടിയെ കാട്ടിലേയ്‌ക്ക് വിളിച്ചുവരുത്തി. ശേഷം മൂവരും മദ്യപിക്കുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തു

A married man raped his lover  married man left girl in jungle after rape  national news  national crime news  malayalam news  woman died after rape  raped women left jungle Dantewada  CHHATTISGARH rape case  rape  ബലാത്സംഗം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മദ്യം കഴിച്ച പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തു  ബലാത്സംഗം ചെയ്‌ത്‌ കാട്ടിൽ ഉപേക്ഷിച്ചു  അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു  വിവാഹിതനയ യുവാവ് പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തു  ദണ്ടേവാഡ ബലാത്സംഗം
പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത്‌ കാട്ടിൽ ഉപേക്ഷിച്ചു

റായ്‌പൂർ : ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ വിവാഹിതനായ യുവാവ് പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത് കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ യുവതി ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ഡിസംബർ 24 നാണ് ദാരുണമായ സംഭവം നടന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കടമ്പൽ സ്വദേശികളായ ബുധ്രു ഒയാമി (22), ബിജു റാം ഒയാമി (20) എന്നിവരെ ബച്ചേലി പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹിതനായ പ്രതി ബുധ്രു അതേ പ്രദേശത്ത് തന്നെ താമസിക്കുന്ന 22 കാരിയായ പെൺകുട്ടിയുമായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അടുപ്പം സ്ഥാപിച്ചിരുന്നു.

സംഭവം നടന്ന ദിവസം പെൺകുട്ടിയെ കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും അയാളുടെ സുഹൃത്തായ ബിജു റാം ഒയാമി പെൺകുട്ടിയെ ബൈക്കിൽ കയറ്റി പധാപൂരിലെ മൊബൈൽ ടവറിന് സമീപം കാട്ടിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് ഇവർ ഒന്നിച്ചിരുന്ന് മദ്യം കഴിക്കുകയും പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്‌തു.

ഈ അവസരം മുതലാക്കി ബുധ്രു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കാട്ടിൽ ഉപേക്ഷിച്ച് ബിജുവിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു. രാത്രി മുഴുവൻ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ പിറ്റേന്ന് ഗ്രാമവാസികൾ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ചികിത്സയ്‌ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

റായ്‌പൂർ : ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ വിവാഹിതനായ യുവാവ് പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത് കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ യുവതി ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ഡിസംബർ 24 നാണ് ദാരുണമായ സംഭവം നടന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കടമ്പൽ സ്വദേശികളായ ബുധ്രു ഒയാമി (22), ബിജു റാം ഒയാമി (20) എന്നിവരെ ബച്ചേലി പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹിതനായ പ്രതി ബുധ്രു അതേ പ്രദേശത്ത് തന്നെ താമസിക്കുന്ന 22 കാരിയായ പെൺകുട്ടിയുമായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അടുപ്പം സ്ഥാപിച്ചിരുന്നു.

സംഭവം നടന്ന ദിവസം പെൺകുട്ടിയെ കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും അയാളുടെ സുഹൃത്തായ ബിജു റാം ഒയാമി പെൺകുട്ടിയെ ബൈക്കിൽ കയറ്റി പധാപൂരിലെ മൊബൈൽ ടവറിന് സമീപം കാട്ടിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് ഇവർ ഒന്നിച്ചിരുന്ന് മദ്യം കഴിക്കുകയും പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്‌തു.

ഈ അവസരം മുതലാക്കി ബുധ്രു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കാട്ടിൽ ഉപേക്ഷിച്ച് ബിജുവിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു. രാത്രി മുഴുവൻ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ പിറ്റേന്ന് ഗ്രാമവാസികൾ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ചികിത്സയ്‌ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.